വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2005

കേരകൃഷി പ്രതിസന്ധിയിൽ

പൊതു ബജറ്റിൽ വിവിധ മന്ത്രാലയങ്ങൾക്കായി നിർദ്ദേശിച്ച പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ലക്ഷ്യ നിർണയ രേഖയായ ഭൌധിക ലക്ഷ്യ ബജറ്റ്‌ (ഔട്ട്‌ കം ബജറ്റ്‌) കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച ധനമന്ത്രി ചിദമ്പരമാണ്‌ ഈ രേഖ ലോക്‌സഭയിൽ വെച്ചത്‌. ലോക വാണിജ്യ കരാറിന്റെ കാലഘട്ടത്തിൽ നാളികേരകൃഷി കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും അതിനാൽ ഈ രംഗത്ത്‌ സർക്കാർ ഇടപടൽ വർധിപ്പിക്കേണ്ടതുണ്ടെന്നും രേഖ വിലയിരുത്തുന്നു.മേൽപ്‌പറഞ്ഞ റിപ്പോർട്ട്‌ മാതൃഭൂമിയിൽ മനോജ്മേനോൻ പ്രസിദ്ധീകരിച്ചതാണ്‌. വിദേശ മലയാളികൾക്ക്‌ കേരളത്തിൽ കാലെടുത്തു കുത്തുമ്പോൾത്ത്തന്നെ നാളികേരതിന്റെ ഗതി വളരെ വേഗം മനസിലാകും. വിളവെടുപ്പല്ലാതെ ശരിയായ വളപ്രയൊഗം ആരും ചെയ്യാറില്ല എന്നതാണ്‌ വസ്തവം. പലർക്കും കാശ്‌ കൃഷിയാണ്‌ (ഒരു രൂപ മുടക്കിയാൽ രണ്ടു രൂപ വരുമാനമണ്‌) ഇഷ്ടം. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌............ ഇനി ആരും പാടുകയില്ല.
കേരളത്തിലെ കൃഷിയെ സംരക്ഷിക്കുവാനാണല്ലോ എല്ലാ പഞ്ചായത്തിലും കൃഷിഭവനുകൾ ഉള്ളത്‌. നാളികേരകൃഷിയുടെ നാശത്തിന്റെ കാരണങ്ങൾ പറയുവാൻ അവർക്കും കഴിയില്ല എന്നതാണ്‌ വാസ്തവം. അതിസമർത്ഥരായ ശാസ്ത്രജ്ഞർ ഇല്ലാഞ്ഞിട്ടാണോ? അവരെ കക്ഷിരഷ്ടീയത്തിന്‌ അതീതമായി പ്രവർത്തിക്കുവാൻ അനുവദിച്ചാൽ ഒരു പരിധിവരെ കൃഷി രക്ഷപ്പെടും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ