ശനിയാഴ്‌ച, സെപ്റ്റംബർ 24, 2005

അനവസരത്തിലെ കൊപ്ര സംഭരണം

ക്വിന്റലിന്‌ 3570 രൂപ നിരക്കിൽ കേരഫെഡ്‌ കൊപ്ര ഇപ്പോൾ സംഭരിക്കുന്നത്‌ കർഷകരെ സഹായിക്കുവാനല്ല. കാരണം ഇപ്പോൽ ചില്ലീടാണെന്നതും അയൽ സംസ്ഥാനങ്ങളിൽ കൊപ്ര കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്നതും പലതരം വെട്ടിപ്പുകൾക്കും വഴിയൊരുക്കും. തെരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ്‌ സുതാര്യത പൂർണമായും ഒഴിവാക്കിയുള്ള സംഭരണം പല കള്ളത്തരങ്ങൾക്കും വേദിയാകും. കൊപ്ര സംഭരിക്കേണ്ടത്‌ ഏപ്രിൽ മുതൽ ആഗസ്റ്റ്‌ വരെയുള്ള നല്ലീട്‌ സമയത്താണ്‌.

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2005

ഇത്‌ വെള്ളരിക്ക പട്ടണം

ചെക്ക്‌പോസ്റ്റുകൾ പണം കായ്ക്കും മരങ്ങൾ, കള കുമിൾ കീടനാശിനി ഭക്ഷണം, സബ്സിഡി നൽകി നികുതികൾ ഒഴിവാക്കി താണ വിലക്ക്‌ കയറ്റൂമതി, അണികൾക്ക്‌ നീതി ലഭിക്കാത നേതൃത്വം തുടങ്ങി പറയുവാൻ എന്തെല്ലാം. ചുമ്മാതല്ല സ്വാമി വിവേകാനന്ദൻ പറഞ്ഞത്‌ കേരളം ഒരു ഭ്രാന്താലയമാണെന്ന്‌. ബുദ്ധി കൂടിയാലും ഭ്രാന്ത്‌ തന്നെ ഫലം. ഇവിടെ ഒരു ശരിയായ നീതി, നിയമം, സമാധാനം, ഐശ്വര്യം മുതലായവ ലഭ്യമാണോ? പ്രവാസികളുടെ പണം കേരളത്തിലേയ്ക്ക്‌ ഒഴുകിയില്ലായിരുന്ന്ഉവെങ്കിൽ ഇപ്പോഴുള്ള കടം എത്ര കോടികൾ കവിഞ്ഞേനെ.
സന്ദർശിക്കുക: എൻഡോസൾഫാൻ

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2005

ലാഭം കൊയ്യുന്ന കയറ്റുമതിയും ഇറക്കുമതിയും

2005 സെപ്റ്റംബർ 19 ലെ മാതൃഭൂമി ധനകാര്യത്തിൽ ലില്ലിബെറ്റ്‌ ഭാനുപ്രകാശ്‌ പ്രസിദ്ധീകരിച്ച ചില കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടവയാണ്‌.
1. കുരുമുളക്‌ കയറ്റുമതിക്ക്‌ ഇന്ത്യയുടെ സമ്മർദ്ത്തെ തുട്ര്ന്ന്‌ ശ്രീലങ്ക 8 മുതൽ 10 ശതമാനം വരെ ഡ്യൂട്ടി ഏർപ്പെടുത്തുവാൻ പോകുന്നു. ഇന്ത്യൻ കുരുമുളക്‌ സബ്സിഡി ലഭ്യമാകി കയറ്റുമതി ചെയ്യുവാൻ പോകുന്നു. സബ്സിഡി പ്രാബല്യത്തിൽ വരുന്നതോടെ ക്രിസ്തുമസ്‌ നവവൽസരാവസ്യങ്ങളിൽ കയറ്റുമതിക്ക്‌ പ്രതീക്ഷ.
2. മഴ മാറി അന്തരീക്ഷ്‌അം തെളിഞ്ഞതോടെ റബ്ബരിന്റെ വരവ്‌ കൂടും. 50,000 ടൺ ഇറക്കുമതി ചെയ്യുന്നതിന്‌ അഡ്വാൻസ്‌ ലൈസൻസ്‌ ലഭിച്ച വ്യവസായികൾ ആഗസ്റ്റ്‌ വരെ 37,000 ടൺ ഇറക്കുമതി ചെയ്തു കഴിഞ്ഞു. ബാക്കി ഈ മാസം ഇറക്കുമതി ചെയ്യും.അന്താരാഷ്ട്രവില കിലോയ്ക്ക്‌ 75 രൂപ യുള്ളപ്പോൾ 52-53 രൂപ നിരക്കിൽ കച്ചവടം ഉറപ്പിച്ച ചരക്കാണ്‌ ഇപ്പോൾ ഇറക്കുമതി നടക്കുന്നത്‌.
3. ഓണം കഴിഞ്ഞതോടെ നാളികേരോൽപന്നങ്ങളുടെ വില കുറഞ്ഞു. അയൽ സംസ്ത്താനങ്ങളിൽനിന്നുള്ള കൊപ്ര വരവ്‌ തുടരുന്നു. എണ്ണയ്ക്ക്‌ ഡിമാന്റ്‌ കുറഞ്ഞതാണ്‌ വിലയിടിയാൻ കാരണം.
4. സ്വർണ വില വർദ്ധിച്ചു. രാജ്യാന്തര വിപണിയിലെ നിരക്ക്‌ ഉയർന്നതിന്റെ ചുവടുപിടിച്ച്‌ കേരളത്തിലും വില വർദ്ധിച്ചു.
***************************
കാർഷിക മെഖലയുടെ നിയന്ത്രണം കർഷകന്റെ കൈവശമല്ല ഇടനിലക്ക്‌ആരുടെ കൈവശമാണ്‌. ഭരിക്കുന്ന സർക്കരുകൾക്ക്‌ ഇടനിലക്കാരെ സഹായിക്കാനേ കഴിയൂ. ഇവിടെ പട്ടിണി മരണങ്ങളും ആത്മഹത്യകളും വർദ്ധിച്ചാൽ ചിലപ്പോൾ ശവശരീരത്തിന്റെ അന്താരഷ്ട്ര ഡിമാന്റ്‌ വർദ്ധിക്കുകയാണെങ്കിൽ രക്ഷപ്പെട്ടു.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2005

അണിയറ എൻ.ടി.വിയുടെ പരിപാടി

ആരെപ്പറ്റിയും അവരവര്‍ പറയുന്നതിനേക്കാള്‍ മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കുന്നതാണ്‌ ഉത്തമം. അത്തരത്തില്‍ അവതരിക്കപ്പെട്ട 24 മിനിറ്റ്‌സ്‌ ദൈര്‍ഖ്യമുള്ള ഒരു പരിപാടി 3-2-2002 -ല്‍ സൂര്യ ടി.വിയിലൂടെ അവതരിപ്പിച്ച അണിയറ (ക്ലിക്കു ചെയ്യുക) എന്ന പരിപാടി ഗൂഗിള്‍ (Google Player) പ്ലയറിലൂടെ കാണുവാന്‌ വീണ്ടും അവസരമൊരുക്കുന്നു. കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുവാന്‍ ഇതൊരവസരമാണ്‌. ഇപ്പോള്‍ അണിയറ ഇന്ത്യ വിഷനിലാണ്‌ അവതരിപ്പിക്കുന്നത്‌. ഇത്തരം നല്ല ഒരു പരിപാടി അവതരിപ്പിച്ച ശ്രീമാന്‍ ഏലിയാസ്‌ ജോണിനോട്‌ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.ക്വാളിറ്റി റബ്ബര്‍ മാര്‍ക്കെറ്റിംഗ്‌ സൊസൈറ്റി എന്ന പേരില്‍ സുതാര്യമായ പ്രവര്‍ത്തനത്തിന്‌ രൂപം കൊടുക്കുകയും പൂര്‍ണ പരാജയം ഏറ്റു വാങ്ങുകയും ചെയ്തതുകൊണ്ടാണ്‌ സ്വന്തം ചെലവില്‍ കാര്‍ഷിക മേഖലയിലെ അനീതിക്കെതിരെ വെബ്‌ പേജുകളിലൂടെ പ്രതികരിക്കുന്നത്‌. എന്റെ പേജുകള്‍ വരമൊഴി ഗ്രൂപ്പിലെ ചിലരെങ്കിലും സന്ദര്‍ശിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ട്‌. അറിവുകല്‍ കാശിനു വേണ്ടി പകര്‍ന്നു നല്‍കുന്ന ഈ നാട്ടില്‍ തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കുന്നവരുടെ എനിക്കെതിരെയുള്ള പെരുമാറ്റം നേരില്‍ കാണുവാന്‍ കഴിയുന്നു. കാര്‍ഷികോത്പന്നന്‍ഗളിലൂടെ ലഭ്യമാകൂന്ന വിഷ വസ്തുക്കള്‍ മനുഷ്യനെ രോഗികളാകൂന്നതില്‍ ചില ശാത്രജ്ഞന്‍മാരുടെ പങ്ക്‌ നിര്‍ണായകമാണ്‌.

വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2005

കേടാവാത്ത വാഴയില

ഇന്ന്‌ ടി.വി യിലൊരു പരസ്യം കണ്ടു. റെഡിമൈടിന്റെ ലോകം പക്ഷേ ഉപയോഗത്തിനുശേഷം ഇതെന്തുചെയ്യും. ഭാവിയിൽ കൃഷിചെയ്യാതെ കാർഷികോത്പന്നങ്ങൾ ലഭ്യമാകുന്ന കാലം വിദൂരമല്ല. കൃഷി ചെയ്യുവാൻ മണ്ണ്‌ വേണ്ട എന്നതാണ്‌ അടുത്ത അറിവ്‌. ഭൂമിക്കുമാത്രം വില കൂടുകയാണല്ലോ. അപ്പോൾ കെമിക്കലുകൾ ഉപയൊഗിച്ച്‌ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകൂന്നത്‌ നല്ല പ്രോഫിറ്റ്‌ കിട്ടുന്ന പണിയാണ്‌. വാങ്ങി തിന്നുകഴിഞ്ഞാൽ വർഷങ്ങൾക്കുശേഷം മാത്രമെ മനുഷ്യശരീരത്തിൽ എന്തെല്ലാം രോഗങ്ങൽ ഉണ്ടായി എന്നു മനസിലാകുകയുള്ളു. അപ്പോൾ ആഹാരത്തിൽ മായം കലർത്തി എന്ന പരാതിയും ഉണ്ടാകുകയില്ല. ഇപ്പോൾ കവർ പാലിൽ കരിഓയിലിന്റെ കറുപ്പ്‌ നിറം മാറ്റി അതിലെ ഫാറ്റ്‌ പാലിൽ ചേർത്ത്താൽ ഒരു ടെസ്റ്റിലും കണ്ടുപിടിക്കുവാൻ കഴിയുകയില്ല എന്നതാണ്‌ രഹസ്യമായ പരസ്യം. കെമിക്കൽ ഉപയോഗിച്ചുള്ള അരിയും ഗോതമ്പും വളരെ രുചിയുള്ളതും ആയിരിക്കും. അടുത്ത ഓണത്തിന്‌ പ്രതീക്ഷ്ക്കാമോ എന്നത്‌ കണ്ടറിയാനിരിക്കുന്നതെയുള്ളു. പാലിന്‌ പശു വേണ്ട, നെൽകൃഷിക്ക്‌ വയലുകൾ വേണ്ട, കുലക്കും ഇലക്കും വാഴകൾ വേണ്ട തുടങ്ങി എന്തെല്ലാം നേട്ടങ്ങൾ.

തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2005

കർഷകന്റെ ബുദ്ധിമുട്ടുകൾ ആരറിയുന്നു


പാലക്കാട്‌ ജില്ലയിൽ കാവശ്ശേരി തോലമ്പുഴ പാടത്ത്‌ മഴക്കിടെ കൊയ്തുകൂട്ടിയ 510 പറ നെല്ല്‌ മുളച്ചു നശിച്ചു. പത്തേക്കറോളം വയലിലെ വിളഞ്ഞ കതിരുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്‌. (2005 സെപ്റ്റമ്പർ 12 ന്‌ മാതൃഭൂമി റിപ്പോർട്ട്‌ ചെയ്യുന്നു) മറുവശത്ത്‌ ഉത്പാദനത്തിൽ നാലാം സ്ഥാനത്താണെങ്കിലും റബ്ബർ കർഷകർ അന്താരഷ്ട്ര വിലയെക്കാളും 15 രൂപ താണതാണെങ്കിലും സന്തോഷത്തിലാണ്‌. റബ്ബർ കയറ്റുമതി ചെയ്യുവാൻ 15 രൂപയുടെ വിലവ്യത്യാസം 2 രൂപയുടെ ഗ്രേഡിംഗ്‌ വെട്ടിപ്പ്‌ 1.75 രൂപയുടെ ക്‌അയറ്റുമതി സബ്സിഡി 2.40 രൂപ വാങ്ങൽ നികുതി യിളവ്‌ 1.50 രൂപയുടെ സെസ്സിൽ ഇളവ്വ്‌. എന്നുവെച്ചാൽ നേട്ടം കർഷകർക്കല്ല ഇടനിലക്കാർക്കാണ്‌ എന്നതാണ്‌ വാസ്തവം.

ഞായറാഴ്‌ച, സെപ്റ്റംബർ 11, 2005

മണ്ണിലെ മൂലകങ്ങളും മനുഷ്യനും

മണ്ണിലെ മൂലകങ്ങളുടെ കുറവ്‌ നാം ഭക്ഷിക്കുന്ന ഭക്ഷണതിലുണ്ടാകുകയും അത്‌ പല രോഗങ്ങൾക്കും കാരണമായിത്തീരുകയും ചെയ്യുന്നു. പലരും ജൈവകൃഷിയിലേയ്ക്ക്‌ ആകൃഷ്ടരാകുവാൻ കാരണം വർദ്ധിച്ചുവരുന്ന രോഗങ്ങൽ തന്നെയാണ്‌. പലരുടെയും പഠനങ്ങൾ പറയുന്ന ചില ഉദാഹരണങ്ങൽ ചുവടെ ചേർക്കുന്നു.
1. മഗ്നീഷ്യത്തിന്റെ കുറവ്‌ ഹൃദയഘാതം മാത്രമല്ല കൂടിയ രക്ത്‌ സമ്മർദം, ആസ്ത്മ,കിഡ്നിയിലെ കല്ല്‌ മുതലായ രോഗങ്ങൾക്ക്‌ കാരണമാകുന്നു. പച്ചനിറമുള്ള ഇലകളിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
2. ക്യാൽസ്യത്തിന്റെ കുറവുമൂലം എല്ലിനും പല്ലിനും ബലക്കുറവുണ്ടാകുന്നു. ക്യാൽസ്യം ഫൊസ്ഫറസിനൊപ്പം ചേർന്നാണ്‌ ക്ടുപ്പമുള്ള എല്ലും പല്ലും ഉണ്ടകുന്നത്‌. പാലിലും വെണ്ണയിലും കൂടുതൽ ഉണ്ടെങ്കിലും ക്യാൽസ്യം ഡെഫിഷ്യൻസിയുള്ള പശുവിന്റെ പലിന്റെ ഗതി എന്താവും എന്ന്‌ ഊഹിക്കവുന്നതാണ്‌.(ഡോള്ളാമൈറ്റിൽ മഗ്നീഷ്യവും ക്യൽസ്യവും അടങ്ങിയിട്ടുണ്ട്‌. ഇത്‌ ജൈവകൃഷിക്ക്‌ അനുയോജ്യമാണ്‌.)
3. സിങ്ക്‌ മുറിവുണങ്ങുവാനും, വളർച്ചയ്ക്കും, ഗർഭധാരണത്തിനും, പാലുൽപ്പ്‌ആദനത്തിനും, പുതിയ തൊലി ഉണ്ടാകുവാനും തുടങ്ങി പലതിനും ആവശ്യമാണ്‌. വൈറൽ ഇൻഫെക്‌ഷൻസിനെതിരെ പോരാടുകയും ചെയ്യും.
4. പൊട്ടാസിയും രക്ത സമ്മർദത്തെ കുറക്കുകയും മസിൽ, ഹൃദയം മുതലായവയുടെ പലതരം പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്യുന്നു.
മഗ്നീഷ്യം എന്ന ലോഹമൂലകംഅഖിലേനൃയ കിസാൻ സഭയുടെ കൃഷിക്കാരൻ ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചത്‌.
"Comments from experts are expected because I am with out any accademic knowledge."

വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2005

എക്സ്‌ എം.പി കെ.വി.സുരേന്ദ്രനാഥ്‌ അന്തരിച്ചു

നല്ല ഒരു മാതൃകാ രാഷ്ട്രീയക്കരൻ. സ്വജന പക്ഷപാതം വർഗീയത കൈക്കൂലി എന്നീ മൂന്നു ദോഷങ്ങളും ഇല്ലാത്ത ആ മഹാനായ പരേതത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2005

വോട്ട്ര്മാരുടെ ശ്രദ്ധക്ക്‌

വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വരുമാനമാർഗം തേടിയണൊ, യോഗ്യത എന്താണ്‌, നാടിനും നാട്ടാർക്കും പ്രയൊജനം ചെയ്യുമോ, സ്വജന പക്ഷ്പാതം - കൈക്കൂലി - വർഗ്ഗീയത എന്നിവയ്ക്ക്‌ അടിമയാണോ, സഭകൾ വിളിച്ചു ചേർക്കുമ്പോൾ ഒരു എം.എൽ.എ ക്ക്‌ അസമ്പ്ലിയിൽ ഉള്ളതുപോലെയും എം.പി ക്ക്‌ പാർലമെന്റിൽ ഉള്ളതുപോലെയും നിങ്ങൾക്കും പങ്കാളിതം നൽകുമോ, ഖജനാവ്‌ അണികൾക്ക്‌ വീതം വെയ്ക്കാതിരിക്കുമോ, കൃഷി - പശു പരിപാലനം - ആരോഗ്യം (ഡോക്ടർ, മൃഗഡോക്ടർ, കൃഷി ഓഫീസർ എൻനിവരെ ഭരിക്കുവാനുള്ള യോഗ്യത) എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുവാനുള്ള കഴിവുണ്ടോ .............. മുതലായ വിഷയങ്ങൾക്ക്‌ പ്രാധാന്യം നൽകിയൽ നിങ്ങളും, നടും, നഗരവും, ജില്ലയും, സംസ്ഥാനവും രാജ്യവും ..... രക്ഷപ്പെടും.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2005

ഇന്ന്‌ ലോക നാളികേര ദിനം






നെൽ കൃഷി ഏകദേശം തകർന്നു കഴിഞ്ഞു. ഇനി കുട്ടനാട്‌ ഭാഗത്തുപോലും ലാഭകരമായി കൃഷി ചെയ്യുവാൻ കഴിയുമോ?
നാളികേരകൃഷിയുടെ കാര്യവും നെൽകൃഷിയുടെ അവസ്ഥ്യിലേക്കുതന്നെയാണ്‌ നീങ്ങുന്നത്‌. ഒരു മരത്തിണ്ടെ വളർച്ചയും അതിന്റെ പൂക്കുവാനും കായ്ക്കുവാനുമുള്ള കഴിവ്‌ അതിനു കിട്ടുന്ന ആഹാരത്തെ (മൂലകങ്ങൾ) ആശ്രയിച്ചാണിരിക്കുന്നത്‌. വിളവെടുപ്പ്‌ മാത്രം നടത്തുകയും അതിന്‌ ആവശ്യമുള്ള മൂലകങ്ങൽ ലഭിക്കതെ വരുകയും ചെയ്യുമ്പോൾ പല രോഗ ലക്ഷണങ്ങളും കാട്ടിത്‌തുടങ്ങും. ആദ്യം ഇലകളിലും പിന്നീട്‌ പൂവിലും കായിലും എന്നുവേണ്ട എല്ലാ ഭാഗതും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പരിഹാരം മുറിച്ചുമാറ്റി പുതിയ തൈ നടലാണോ വേണ്ടതെന്ന്‌ അൽപം ചിന്തിക്കുന്നത്‌ നന്ന്‌.
ജൈവ വസ്തുക്കൾ ബയോഗ്യാസ്‌ സ്ലറിയായി മറ്റിയാൽ എൻ.പി.കെ തുടങ്ങിയ മൂലക്ങ്ങൽ ഇരട്ടിയായി വർദ്ധിക്കും. അപ്രകാരം മാത്രമെ മണ്ണിന്റെ ഫലഭൂയിഷ്ടി വർധിപ്പിക്കുവാൻ കഴിയുകയുള്ളു. മണ്ണിരകൾ മണ്ണിൽ ഉണ്ടാകണമെങ്കിൽ മണ്ണിര കമ്പോസ്റ്റ്‌ നൽകരുത്‌. മണ്ണിരയുടെ വിസർജ്യം മണ്ണിര ഭക്ഷിക്കുകയില്ല.

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2005

മഗ്നീഷ്യം

ഇപ്പോൾ മഗ്നീഷ്യം സൾഫേറ്റ്‌ ഇടുകയാണെങ്കിൽ വരുന്ന കന്നി വെറിയെ തരണം ചെയ്യുവാനും ഉത്‌പാദനം വർദ്ധിപ്പിക്കുവാനും സഹായകമാകും. എന്നാൽ ഇതോടൊപ്പം കാണുന്ന ബില്ലിലെ രീതിയിൽ എം നംബരും ഡീലറുടെ പേരും ഇല്ലാതെ രാസവളം വിൽക്കുവാൻ പാടില്ല എന്ന നിയമം ഈ നാട്ടിൽ നിലവിലുണ്ട്‌. കർഷകർ ബില്ല്‌ വാങ്ങുവാൻ മറക്കരുത്‌ ബില്ലുണ്ടെങ്കിൽ മാത്രമെ പരാതിപ്പെടുവാൻ അവകാശമുള്ളു. മറ്റു രാസവളങ്ങൾക്കൊപ്പം (എൻ.പി.കെ) മഗ്നീഷ്യം ഇടാൻ പടില്ല. മണ്ണിലെ ക്ഷാര സ്വഭാവം മഗ്നീഷ്യത്തിന്‌ അനിവാര്യമാണ്‌.