വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2005

ഇന്ന്‌ ലോക നാളികേര ദിനം






നെൽ കൃഷി ഏകദേശം തകർന്നു കഴിഞ്ഞു. ഇനി കുട്ടനാട്‌ ഭാഗത്തുപോലും ലാഭകരമായി കൃഷി ചെയ്യുവാൻ കഴിയുമോ?
നാളികേരകൃഷിയുടെ കാര്യവും നെൽകൃഷിയുടെ അവസ്ഥ്യിലേക്കുതന്നെയാണ്‌ നീങ്ങുന്നത്‌. ഒരു മരത്തിണ്ടെ വളർച്ചയും അതിന്റെ പൂക്കുവാനും കായ്ക്കുവാനുമുള്ള കഴിവ്‌ അതിനു കിട്ടുന്ന ആഹാരത്തെ (മൂലകങ്ങൾ) ആശ്രയിച്ചാണിരിക്കുന്നത്‌. വിളവെടുപ്പ്‌ മാത്രം നടത്തുകയും അതിന്‌ ആവശ്യമുള്ള മൂലകങ്ങൽ ലഭിക്കതെ വരുകയും ചെയ്യുമ്പോൾ പല രോഗ ലക്ഷണങ്ങളും കാട്ടിത്‌തുടങ്ങും. ആദ്യം ഇലകളിലും പിന്നീട്‌ പൂവിലും കായിലും എന്നുവേണ്ട എല്ലാ ഭാഗതും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പരിഹാരം മുറിച്ചുമാറ്റി പുതിയ തൈ നടലാണോ വേണ്ടതെന്ന്‌ അൽപം ചിന്തിക്കുന്നത്‌ നന്ന്‌.
ജൈവ വസ്തുക്കൾ ബയോഗ്യാസ്‌ സ്ലറിയായി മറ്റിയാൽ എൻ.പി.കെ തുടങ്ങിയ മൂലക്ങ്ങൽ ഇരട്ടിയായി വർദ്ധിക്കും. അപ്രകാരം മാത്രമെ മണ്ണിന്റെ ഫലഭൂയിഷ്ടി വർധിപ്പിക്കുവാൻ കഴിയുകയുള്ളു. മണ്ണിരകൾ മണ്ണിൽ ഉണ്ടാകണമെങ്കിൽ മണ്ണിര കമ്പോസ്റ്റ്‌ നൽകരുത്‌. മണ്ണിരയുടെ വിസർജ്യം മണ്ണിര ഭക്ഷിക്കുകയില്ല.