ബുധനാഴ്‌ച, ഡിസംബർ 30, 2009

ജനമാണ് രാജാവ് പ്രത്യേകിച്ചും യൂണിയനില്‍പ്പെട്ടവര്‍

പരാതി നല്‍കിയിട്ടും നടപടിയില്ല വിദേശമദ്യം 'നോക്കിനിന്നാലും' അട്ടിമറിക്കാര്‍ക്ക് കിക്ക്!

തിരുവനന്തപുരം: കൂലിക്ക് പുറമേ നോക്കുകൂലിയും അനധികൃത പിരിവും ഗുണ്ടാഫീസും. യൂണിയന്റെ പേരില്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ ലോഡുമായെത്തുന്ന ലോറികള്‍ ദിവസങ്ങളോളം ഗോഡൗണ്‍ വളപ്പില്‍ കാത്തുകിടക്കേണ്ടിവരും. ഡിസ്റ്റിലറി ഉടമ കമ്മീഷനും ലോറിക്കാര്‍ അനധികൃത പിരിവും നല്‍കാന്‍ തയ്യാറായാല്‍ മുന്‍ഗണനാക്രമം ലംഘിച്ച് ലോഡിറക്കി തിരികെ പോകാം.

നെടുമങ്ങാട് പഴകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ മൊത്തവിതരണ കേന്ദ്രത്തിലാണ് ഭരണകക്ഷി യൂണിയനില്‍പ്പെട്ട തൊഴിലാളി സംഘടനാപ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച അധികൃതര്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനും ഉന്നത അധികൃതര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഫയലില്‍ ഒതുങ്ങിയതായി ആക്ഷേപമുണ്ട്.

ഭരണകക്ഷി യൂണിയനില്‍പ്പെട്ട മുപ്പതോളം തൊഴിലാളികളാണ് പഴകുറ്റിയിലെ ഗോഡൗണിലുള്ളത്. ഡിസ്റ്റിലറികളില്‍ നിന്നും എത്തിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ബിവറേജസ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. ലോറികളില്‍ എത്തിക്കുന്ന മദ്യക്കുപ്പികള്‍ ഗോഡൗണില്‍ ഇറക്കി ഹോളോഗ്രാം പതിച്ചശേഷമാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ കയറ്റിറക്ക് ചുമതലയാണ് തൊഴിലാളികള്‍ക്കുള്ളത്. നിയമപ്രകാരമുള്ള കൂലി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതൊരിക്കലും പാലിക്കാറില്ലെന്ന് പരാതിയുണ്ട്. സംഘടനാ പിരിവിന്റെ പേരിലാണ് ലോറി ഡ്രൈവര്‍മാരില്‍ നിന്നും തുക ഈടാക്കുന്നത്. 250 നും ആയിരത്തിനും ഇടയ്ക്കുള്ള തുക ലോറി ജീവനക്കാരില്‍ നിന്നും തൊഴിലാളികള്‍ അനധികൃതമായി ഈടാക്കുന്നുണ്ട്. വിസമ്മതിക്കുന്നവരുടെ ലോഡ് ഇറക്കാന്‍ വൈകുന്നതിന് പുറമേ മദ്യക്കുപ്പികളും കെയ്‌സുകളും നശിപ്പിക്കുന്നതും പതിവാണ്. കയറ്റിറക്കിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കഴിച്ചുള്ള തുകയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഡിസ്റ്റിലറികള്‍ക്ക് നല്‍കാറുള്ളത്. കമ്പനികള്‍ ഇത് ലോറി ജീവനക്കാരില്‍ നിന്നും ഈടാക്കും.

തൊഴിലാളികളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കാത്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. പുതുതായി തൊഴിലാളികളെ നിയമിക്കുമ്പോള്‍ മറ്റു യൂണിയനുകള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കേണ്ടിവരുമെന്നതാണ് ഇതിന് തടസ്സമാകുന്നത്. നിലവില്‍ ലോഡിറക്കുന്നതിന് രണ്ടാഴ്ചയോളം വൈകുന്നുണ്ട്. ലോഡ് ഇറക്കുന്നതിനുള്ള കൂലി കെ.എസ്.ബി.സി സ്വീകരിച്ച ശേഷമാണ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ തുക തൊഴിലാളികള്‍ നേരിട്ട് വാങ്ങുന്നതും പതിവാണ്. ലോറികള്‍ ഗോഡൗണില്‍ എത്തുമ്പോള്‍തന്നെ തൊഴിലാളികള്‍ തുക കൈപ്പറ്റും. ലോഡിറക്കുന്ന ദിവസംവരെ ഈ തുക സൂക്ഷിക്കാനാകും. ഇരുപത്തഞ്ചിലധികം ലോറികള്‍ ലോഡിറക്കുന്നതിനായി ഒരേസമയം ഗോഡൗണില്‍ കാത്തുകിടക്കാറുണ്ട്. ഒരു ലക്ഷത്തിലധികം തുക ഈ രീതിയില്‍ തൊഴിലാളികളുടെ കൈവശം അനധികൃതമായി ലഭിക്കാറുണ്ട്. ജീവനക്കാരുടെ അഭാവം നിമിത്തം തുക മുന്‍കൂട്ടി കൈപ്പറ്റാന്‍ കഴിയില്ലെന്നാണ് കെ.എസ്.ബി.സി അധികൃതരുടെ ഭാഷ്യം.

ഗോഡൗണിന്റെ മേല്‍നോട്ടത്തിന് എകൈ്‌സസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവരും തൊഴിലാളികളെ നിയന്ത്രിക്കാറില്ലെന്നും പരാതിയുണ്ട്. ബിവറേജസ്, സിവില്‍ സപ്ലൈസ് ചില്ലറ വില്‍പ്പന ശാലകളിലേക്ക് കൃത്യസമയത്ത് ലോഡ് കയറ്റി അയയ്ക്കുന്നതിനും തൊഴിലാളികള്‍ വിഹിതം ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ക്രമക്കേടുകളെക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ബി.സി എം.ഡി. ശങ്കര്‍ റെഡ്ഡി പറഞ്ഞു. ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച, ഡിസംബർ 08, 2009

സ്വാഭാവിക റബ്ബര്‍ എന്ന ബ്ലോഗിലെ പോസ്റ്റാണിത്.

നാട്ടറിവുകള്‍ ഗവേഷണ ശാലയിലേയ്ക്ക്

04-12-09 റബ്ബര്‍ കര്‍ഷക - ഗവേഷണ വിജ്ഞാന വ്യാപന മുഖാമുഖം
ആദ്യമായി ഇനോഗുറല്‍ സെക്ഷന്‍ ആണ്.


എന്റെ അവതരണത്തിലെ ഒരു ഭാഗം

ലാപ്‌ടോപ്പും ജി.പി.ആര്‍‌ .എസ് കണക്ഷനുമായി ചെന്ന ഒരു ചെറുകിട കര്‍ഷകന്‍ പ്രസ്തുത ഹാളില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുവാന്‍ പാടില്ല എന്നാണ് ജോയിന്റ് ഡയറക്ടര്‍ (എക്സ്‌ടെന്‍ഷന്‍) വേണുഗോപാല്‍ പറഞ്ഞത്. വേദിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന സ്പീക്കറില്‍ നിന്ന് ആഡിയോ റിക്കോര്‍ഡിംഗ്‍ിന് അപ്രകാരം എന്റെ അവസരം നഷ്ടപ്പെട്ടു. അതുകാരണം എന്റെ ലാപ്‌ടോപ്പ് ഏറ്റവും പുറകില്‍ സെറ്റ് ചെയ്യേണ്ടിവന്നു. എന്നിരുന്നാലും അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നു എന്നതിന് തെളിവ് ഞാന്‍ മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത പതിനഞ്ചോളം ആഡിയോ ക്ലിപ്പുകളില്‍ ലഭ്യമാണ്.
പ്രസ്തുത സെമിനാറില്‍ പറയുന്ന നാട്ടറിവുകള്‍ ഗവേഷണശാലയിലേക്ക് കൈമാറപ്പെട്ടില്ല. മറിച്ച് പുതിയ നാനൂറ് വര്‍ഗത്തില്‍പ്പെട്ട ക്ലോണുകള്‍ , കീടനാശിനി, കുമിള്‍ നാശിനി, രാസവളം, കളനാശിനി എന്നിവയെപ്പറ്റി ഗവേഷകരുടെ വിശദീകരണമായിരുന്നു ഏറിയ പങ്കും. ചെലവു കുറഞ്ഞ ഇരുപത്തിനാലു മണിക്കൂര്‍കൊണ്ട് റബ്ബര്‍ ഷീറ്റുകള്‍ ഉണക്കിയെടുക്കുവാന്‍ കഴിയുന്ന യൂണിവേഴ്സല്‍ അഗ്രിക്കള്‍ച്ചറല്‍ ഡ്രയറിനെപ്പറ്റി ഞാന്‍ കൈമാറിയ ലേഖനം ഡോ. ഗണപതി അയ്യര്‍ പ്രസ്തുത പുകപ്പുര കണ്ടിട്ടുള്ളതാണെന്നും അത് നല്ല ഒരു ടെക്നോളജി ആണെന്നും പറയുകയുണ്ടായി. അവിടെ ഹാജരായ ശാസ്ത്രജ്ഞരില്‍ അല്പമെങ്കിലും നീതി പുലര്‍ത്തിയത് അദ്ദേഹം മാത്രമായിരുന്നു. എന്നാല്‍ ഞാന്‍ നിര്‍മ്മിച്ച പുകപ്പുരയുടെ പ്രവര്‍ത്തനം കര്‍ഷകരുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ അവസരം നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. പല റീജണല്‍ ഓഫീസുകളില്‍ നിന്നും വന്ന ഇന്നൊവേറ്റീവായിട്ടുള്ള കര്‍ഷകര്‍ക്ക് ശാസ്ത്രജ്ഞരുടെ നീണ്ട പ്രസംഗങ്ങള്‍ കാരണം അവതരണത്തിന് അവസരം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഒരു വിഭാഗം ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ കരിങ്കൊടി കുത്തി വന്നത് പ്രതിഷേധ സൂചകമായിട്ടായിരുന്നു. അവര്‍ വിതരണം ചെയ്ത ലേഖനവും എന്റെ പക്കല്‍ ഉണ്ട്.

റബ്ബര്‍ തൈകള്‍ക്ക് നല്‍കുന്ന 10:10:4:1.5 എന്ന കൂട്ടുവളപ്രയോഗം തെറ്റാണ് എന്നത് എന്റെ ഒരവതരണമായിരുന്നു. ഞാന്‍ ഉന്നയിച്ച എന്‍ (N) എന്ന രാസ വളത്തോടൊപ്പം മഗ്നീഷ്യം നല്‍കാന്‍ പാടില്ല എന്നതും മഗ്നീഷ്യം നല്‍കേണ്ടത് ക്ഷാരസ്വഭാവമുള്ള മണ്ണില്‍ അല്ലെങ്കില്‍ കുമ്മായമുപയോഗിച്ച് മണ്ണിനെ ക്ഷാര സ്വഭാവമുള്ളതാക്കി മാറ്റിയശേഷം മാത്രമേ മഗ്നീഷ്യം സര്‍ഫേറ്റ് നല്‍കാവൂ എന്നതും അതിന് ശേഷം മാത്രമേ എന്‍പികെ നല്‍കാവൂ എന്നതിനും ശരിയായ മറുപടി അല്ല ലഭിച്ചത്. യൂറിയയോടൊപ്പം മഗ്നീഷ്യം കലര്‍ത്തി വെയ്കാന്‍ പാടില്ല എന്നും കൂട്ടിക്കലര്‍ത്തി അതേ ദിവസം തന്നെ മണ്ണില്‍ അപ്ലൈ ചെയ്യണമെന്നും ആണ് നിര്‍ദ്ദേശിച്ചത്. ഇത് ഒരു തെറ്റായ നടപടി ആണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. യൂറിയായുടെ അമിതമായ ഉപയോഗം കാരണം സോയില്‍ pH 4.5 അടുപ്പിച്ച് ആയാല്‍ മരത്തിന് മൂലകങ്ങള്‍ വലിച്ചെടുക്കുവാനുള്ള ശേഷി നശിക്കും എന്നതിനും ശരിയായ മറുപടി അല്ല ലഭിച്ചത്.

പട്ടമരപ്പ് ഒരു രോഗമല്ല എന്ന് ശാസ്ത്രജ്ഞരല്ല പറയുന്നത് ശാസ്ത്രജ്ഞര്‍ക്കുപകരം ശ്രീ വേണുഗോപാല്‍ ആണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. (അത് മുകളില്‍ കൊടുത്തിട്ടുള്ള ആഡിയോ ക്ലിപ്പില്‍ ലഭ്യമാണ്) നെക്രോസിസ് എന്നത് രോഗമാണെന്ന് സമ്മതിക്കുന്ന ശാസ്ത്രജ്ഞന്‍ പട്ടമരപ്പിന് അതൊരു ഭാഗം മാത്രമാണ് എന്നെങ്കിലും സമ്മതിച്ചു.

ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ച കളനാശിനികളുടെ മൂന്നിനത്തില്‍ ശ്രദ്ധേയമായത് റൗണ്ടപ്പ് തന്നെയായിരുന്നു. ഞാന്‍ ജൈവകൃഷി അവലംബിക്കുകയും കളകളെ നിയന്ത്രിക്കുവാന്‍ പശുക്കളെത്തീറ്റുകയും ചെയ്യുന്നു എന്നത് നാട്ടറിവായി അംഗീകരിക്കാന്‍ പോലും ശാസ്ത്രജ്ഞര്‍ തയ്യാറല്ല. പ്രസ്തുത കളനാശിനി പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുമെന്നും മനുഷ്യന്റെ ആരോഗ്യത്തെ അത് ബാധിക്കും എന്ന് പറഞ്ഞത് അംഗീകരിക്കാന്‍ പോലും തയ്യാറായില്ല. ഞാന്‍ ചോദിച്ച ഒരു കാര്യം റൗണ്ടപ്പ് മണ്ണിരകളെ എങ്ങിനെ ബാധിക്കും എന്നതാണ്. അതിനുള്ള മറുപടി ഒരുമാസം എണ്ണിരകളെ അത് ബാധിക്കും അതിന് ശേഷം പുനര്‍ജ്ജനിക്കും എന്നാണ്. (ശ്രീ യേശുനാഥനെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല).

ബാര്‍ക്ക് ഐലന്റ് എന്നത് വെട്ടിത്തുടങ്ങിയ ഭാഗത്തിന് മുകളില്‍ മാത്രമല്ല ചുറ്റിലും ഉണ്ടാവുന്നു എന്നതും, ലാറ്റെക്സിന്റെ ഫ്ലോ ഏത് ദിശയിലേക്കാണ് എന്നതും നേരിട്ട് എന്നോട് സംസാരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഡ്രയിനേജ് ഏരിയ രണ്ടടി താഴേക്കും ഒരടി മുകളിലേക്കും ആണെന്ന വിശദീകരണം ശരിയാണോ എന്ന് പുതു തലമുറയിലെ ശാസ്ത്രജ്ഞര്‍ ചിന്തിക്കട്ടെ. എന്റെ അഭിപ്രായത്തില്‍ ഫ്ലോയം താഴേക്കും പാല്‍ക്കുഴലുകള്‍ മുകളിലേക്കും ആണ് ഒഴുകുന്നത് എന്നാണ്. വെട്ടുപട്ടയില്‍ എഥിഫോണ്‍ പുട്ടിയാല്‍ കീഴ്പോട്ടുള്ള ഭാഗത്തുമാത്രമേ കറയുടെ കട്ടി കുറയുകയുള്ളു. മുകള്‍ ഭാഗത്തെ കറയുടെ കട്ടി കുറയുകയില്ല.

എന്റെ ചില സംശയങ്ങള്‍ - ചുറ്റിലും കാണപ്പെടുന്ന ബാര്‍ക്ക് ഐലന്റും പാലൊഴുക്കിന്റെ ദിശയും. അതിന് മറുപടി തരാന്‍ സമയം ഇല്ല എന്ന വിശദീകരണം കേള്‍ക്കാം.


എഥിഫോണ്‍ ഉപയോഗിച്ച് ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറക്കാം വിളവൊട്ടും കുറയാതെ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു യുവ കര്‍ഷകന്‍ തന്റെ രണ്ടു വര്‍ഷത്തെ നേട്ടം അവതരിപ്പിക്കുകയുണ്ടായി. പട്ടമരപ്പ് ദൃശ്യമായ മരങ്ങളുടെ എണ്ണവും പ്രസ്തുത കര്‍ഷകന്‍ വെളിപ്പെടുത്തുകയുണ്ടായി. എന്റെ വിസിറ്റിംഗ് കാര്‍ഡ് അയാള്‍ക്ക് കൈമാറിയിട്ടുണ്ട് എന്തിനെന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം എന്നെ ബന്ധപ്പെടുവാന്‍. ആ വ്യക്തി എന്നെ നേരിട്ട് ബന്ധപ്പെടുകയുണ്ടായി. അയാളോട് ഞാന്‍ പറഞ്ഞത് എത്തിഫോണ്‍ ഉപയോഗിച്ചാല്‍ ഉല്പാദന വര്‍ദ്ധനയുണ്ടാകും എന്നാല്‍ പല്‍ക്കുഴലുകള്‍ക്കുള്ളിലെ പ്രവര്‍ത്തനം പട്ടമരപ്പിന് കാരണമാകും. മുന്നൂറ്റി മുപ്പത്തിനാല് മരങ്ങളില്‍ അറുപത്തിയഞ്ചെണ്ണത്തിന് ഇപ്രകാരം പട്ടമരപ്പ് വന്ന അനുഭവം എനിക്കുണ്ട് എന്നാണ്. ആ നിമിഷം തന്നെ അയാളുടെ മുഖഭാവം ശ്രദ്ധിക്കേണ്ടതു തന്നെ ആയിരുന്നു.

ചോദിക്കുവാന്‍ അവസരം ലഭിക്കാത്തതിനാല്‍ ഞാന്‍ എഴുതി നല്‍കിയ ഒരു ചോദ്യമുണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ റബ്ബര്‍കൃഷിയുടെ പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ചായിരുന്നു. മറ്റെല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചിട്ടും അതിന് മാത്രം മറുപടി ലഭിക്കാതായപ്പോള്‍ മറുപടി ആവശ്യപ്പെട്ടുകൊണ്ട് ഒരിക്കല്‍ക്കൂടി കത്ത് നല്‍കി. അതിന്റെ ഫലമായി തുണ്ട് ജോയിന്റ് ആര്‍പിസി വേണുഗോപാലിന്റെ കൈകളിലെത്തുകയും പ്രസ്തുത കുറിപ്പ് ദേഷ്യത്തില്‍ കമഴ്ത്തി മേശമേല്‍ വെയ്ക്കുകയുമാണുണ്ടായത്. റബ്ബര്‍ ബോര്‍ഡ് പരീക്ഷിക്കുന്ന ജനിതകമാറ്റം വരുത്തിയ വിള പരീക്ഷണം റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം പത്തുരൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ സഹിതം അപേക്ഷിച്ചാലേ ലഭിക്കുകയുള്ളോ? ടാപ്പ് ചെയ്യുമ്പോള്‍ ടാപ്പര്‍ക്ക് അലര്‍ജി അനുഭവപ്പെടുന്നെങ്കില്‍ ആ പാവം ടാപ്പര്‍ അറിയേണ്ടതല്ലെ ഈ വിള ജനിതകമാറ്റം വരുത്തിയതാണ് എന്ന്.

ചുരുക്കിപ്പറഞ്ഞാല്‍ റബ്ബര്‍ കൃഷിയിലെ പാളിച്ചകള്‍ തിരുത്തുവാന്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഓകള്‍ ഇടപെടണം. ഇല്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ കൃഷിയിടങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

ഞായറാഴ്‌ച, ഡിസംബർ 06, 2009

ഡോ. ബ്രിജേഷ് നായര്‍ കേരളഫാര്‍മറുമായി സംസാരിക്കുന്നു

ഡോ. ബ്രിജേഷ് അമേരിക്കയിലെ അരിസോണ എന്ന സ്ഥലത്ത് ജോലി ചെയ്യുന്നു. ഹ്രസ്വകാല സന്ദര്‍ശനത്തിനായി നാട്ടില്‍ വന്നതാണ്. തിരക്കിനിടയിലും കേരളഫാര്‍മറോടൊപ്പം അല്പസമയം ചെലവഴിക്കുകയുണ്ടായി. അത് ബൂലോഗവുമായി പങ്കുവെയ്ക്കുന്നു.

ബ്രിജേഷ് നായരുടെ ഇന്റെര്‍വ്യൂവിന്റെ രണ്ടാം ഭാഗം

ബ്രിജേഷ് നായരുടെ ഇന്റെര്‍വ്യൂവിന്റെ മൂന്നാം ഭാഗം (നീളം കൂടിപ്പോയതുകാരണം ഇരുപത് ശതമാനം മാത്രം)

ബ്രിജേഷ് നായരുടെ ഇന്റെര്‍വ്യൂവിന്റെ നാലാം ഭാഗം

ചൊവ്വാഴ്ച, ഡിസംബർ 01, 2009

നോക്കുകൂലി ഇല്ല എന്നു പറയുവാന്‍ ഇനിയുമുണ്ടല്ലോ യൂണിയനുകള്‍

ഇനി നോക്കുകൂലിയില്ല: സിഐടിയു




പത്തനംതിട്ട: ഇനി നോക്കുകൂലി വാങ്ങേണ്ടതില്ലെന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം തീരുമാനിച്ചു. പല മേഖലയിലും തൊഴില്‍ നഷ്ടമുണ്ടാകുന്നതുകൊണ്ടാണു നോക്കുകൂലി ആവശ്യപ്പെട്ടിരുന്നത്. തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ സമാപിച്ച സമ്മേളനത്തില്‍ നോക്കുകൂലി പ്രധാന ചര്‍ച്ചാവിഷയമായി. ഈ സമ്മേളനത്തോടെ നോക്കുകൂലി അവസാനിപ്പിക്കുമെന്നു നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കോടിയേരി പറഞ്ഞു. കോര്‍പറേറ്റ് സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ടു സഹായിക്കുകയാണ്. പഞ്ചസാരയ്ക്കു വില വര്‍ധിപ്പിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പണം നല്‍കി സഹായിച്ച പഞ്ചസാര മുതലാളിമാര്‍ക്കുവേണ്ടിയാണ്.

കേരളത്തിലെ കോണ്‍ഗ്രസുകാരുടെ തലയ്ക്കു മത്തുപിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം. കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ടാണ്. എന്നാല്‍ അവിഹിതമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വെള്ള പൂശുകയാണ്. കള്ളന്‍മാരെ പിടിക്കുന്നില്ല എന്നതാണ് ആഭ്യന്തര വകുപ്പിനെതിരെയുള്ള പുതിയ ആരോപണം. രാഷ്ട്രപതിയുടെ വീട്ടില്‍ കയറിയ കള്ളനെ പിടിക്കാത്തതിനെക്കുറിച്ച് ഒരു മാധ്യമത്തിനും അറിയേണ്ടേയെന്നു കോടിയേരി ചോദിച്ചു.

പ്രസിഡന്റ് കെ. എം. സുധാകരന്‍, സെക്രട്ടറി പി. ടി. രാജന്‍, ട്രഷറര്‍ കാട്ടാക്കട ശശി, എംഎല്‍എമാരായ കെ. സി. രാജഗോപാല്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച പ്രകടനത്തോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റായി കെ. എം. സുധാകരനെയും സെക്രട്ടറിയായി പി. ടി. രാജനെയും വീണ്ടും തിരഞ്ഞെടുത്തു.
കടപ്പാട് - മനോരമ

ഞായറാഴ്‌ച, നവംബർ 29, 2009

തിരുവനന്തപുരം ട്വീറ്റപ്പ് വിശേഷങ്ങളില്‍ ചിലത്

29-11-09 ല്‍ തിരുവനന്തപുരം മ്യൂസിയം അങ്കണത്തില്‍ നടന്ന ട്വീറ്റപ്പ് വിശേഷങ്ങളില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയത്.




അരുണ്‍ കുഞ്ഞുണ്ണി സംസാരിക്കുന്നു


ഡോ. ബ്രിജേഷിനെ ഒരിന്റെര്‍വ്യൂ



ശ്രീജിത്. വിയും വിദ്യ . ജി.കെയും കൂടെ തിരുവനന്തപുരം ട്വീറ്റ് അപ്പ് ക്യാമറക്കുള്ളില്‍ ഒതുക്കാനൊരു ശ്രമം. അങ്ങിനെ ഞങ്ങളെ ഒതുക്കാന്‍ നോക്കണ്ട മൊബൈലിലും പകര്‍ത്തും നിങ്ങളെ.

തിരുവനന്തപുരം ട്വീറ്റപ്പിലെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.




വെള്ളിയാഴ്‌ച, നവംബർ 27, 2009

സിഐടിയുവിന് അഭിനന്ദനങ്ങള്‍

നോക്കു കൂലി അവസാനിപ്പിക്കും; തെറ്റു തിരുത്താന്‍ സിഐടിയു
പത്തനംതിട്ട: തിരുത്തല്‍ രേഖയുമായി സിപിഎം തെറ്റു തിരുത്തലിന് ഇറങ്ങിയിരിക്കുന്നതിന്റെ ചുവടു പിടിച്ച്സിഐടിയുവും തിരുത്താനൊരുങ്ങുന്നു. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം തിരുത്തലിന് വേദിയാകുമെന്ന് നേതാക്കള്‍. സമ്മേളന കാര്യങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിഐടിയു നേതാക്കള്‍ ഇക്കാര്യം പറഞ്ഞത്.

നോക്കുകൂലി യാഥാര്‍ഥ്യമാണെന്നു സമ്മതിച്ച നേതാക്കള്‍ ഈ സമ്മേളനത്തോടെ അതിന് അവസാനമാകുമെന്നും അറിയിച്ചു. ടിപ്പര്‍ ലോറികളും കുത്തക കമ്പനികളും മൂലം ഉണ്ടായ തൊഴില്‍ നഷ്ടമാണ് നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. അടുത്ത കാലത്ത് ചുമട്ടു തൊഴിലാളികള്‍ ഏറെ പഴി കേട്ടു. അമിത കൂലി വാങ്ങുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇതില്‍ സത്യമുണ്ട്. പരിഹാരമായി ജില്ലാ തലത്തില്‍ അടിസ്ഥാന കൂലി ഏകീകരണം സര്‍ക്കാര്‍ നടപ്പാക്കണം.

കേന്ദ്ര സര്‍ക്കാരിന്റേത് തെറ്റായ തൊഴില്‍ നയമാണ്. വിലക്കയറ്റത്തിനെതിരെ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും ഒരേ വേദിയില്‍ അണിനിരത്തും. കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് ചുമട്ടു തൊഴിലാളികള്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. ഈ സമ്മേളനത്തില്‍ തെറ്റുകളും പാളിച്ചകളും വിശകലനം ചെയ്തു തിരുത്തും. തിരുത്തലിന് മാധ്യമങ്ങളുടെ സഹകരണം വേണമെന്ന് കെ. സി. രാജഗോപാല്‍ എംഎല്‍എ, ഫെഡറേഷന്‍ നേതാക്കളായ കാട്ടാക്കട ശശി, പി. ടി. രാജന്‍, മലയാലപ്പുഴ മോഹനന്‍,
മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സ്റ്റാലിന്‍ എന്നിവര്‍ പറഞ്ഞു.

ആദ്യമായാണ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ നടക്കുന്നത്. 28, 29, 30 തീയതികളിലായാണു സമ്മേളനം. 29ന് പ്രതിനിധി സമ്മേളനം മന്ത്രി പി. കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്യും. 30ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. സമ്മേളനം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കടപ്പാട് - മനോരമ

ചൊവ്വാഴ്ച, നവംബർ 17, 2009

തിരുവനന്തപുരം ട്വീറ്റപ് വിശേഷങ്ങള്‍



കര്‍മഡുഡെ റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിച്ച വീഡിയോ.

ഹോട്ടല്‍ ഗീത് ഇന്റെര്‍നാഷണലില്‍ ഞാന്‍ എത്തുന്നതിന് മുന്നേതന്നെ ശ്രീ ബാലാനന്ദന്‍, ശ്രീ ചന്ദ്രകുമാര്‍, ഡോ. ബൃജേഷ്‌നായരുടെ അച്ഛന്‍, കെന്നി, കൂടാതെ കുറച്ചുപേര്‍ മാത്രമാണ് പത്തേകാലിന് മുമ്പ് അവിടെ ഉണ്ടായിരുന്നത്. അല്പക്കഴിഞ്ഞപ്പോള്‍ ശ്രീകണ്ഠകുമാര്‍, ടോമും സുഹൃത്തും തുടങ്ങി പലരും എത്തിത്തുടങ്ങി. രാവിലെതന്നെ എന്റെ മൌബൈല്‍ ചാര്‍ജ് മകളെ വിളിച്ച് മിനിമം ആക്കി എന്റെ ശ്രീമതി എന്നെ ഏല്‍പ്പിച്ചിരുന്നു. ഗീതില്‍ എത്തിയ ഉടന്‍ പ്ലഗില്‍ ചാര്‍ജര്‍ കണക്ട് ചെയ്ത് മറ്റൊരു പ്ലഗില്‍ ലാപ്ടോപ്പും കണക്ട് ചെയ്തു. അതിന് ശേഷം എന്റെ ബിഎസ്എന്‍എല്‍ ജിപിആര്‍എസ് ഇന്റെര്‍നെറ്റ് കണക്ട് ചെയ്ത് ശ്രീ ലോഗിന്‍ ചെയ്ത് ഷൌട്ട്ഔട് ഡോട് ഇന്‍ എന്ന സൈറ്റ് ശ്രീ തരൂര്‍ ഉദ്ഘാടനം ചെയ്താല്‍ അനൌണ്‍സ്‌മെന്റ് വിന്‍ഡോ ദൃശ്യമാകത്തക്കരീതിയില്‍ സെറ്റ് ചെയ്തു.
I reached the venue for Tweetup @ShashiTharoor at Hotel Geeth International
തദവസരത്തിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. തരൂരിന്റെ ട്വീറ്റ് മെസ്സേജ് കിട്ടുന്നത്.
@keralafarmer am stuck at KPCC mtg. Will come as soon as poss, closer to 11
ഒരു പ്രമുഖനായ ട്വീറ്ററുടെ ഉത്തരവാദിത്വം ഇവിടെ നമുക്ക് കാണാന്‍ കഴിയുന്ന മറുപടിയില്‍ ദൃശ്യമാണ്.
ശ്രീ തരൂര്‍ എത്തുന്നതിന് മുന്‍പായി എന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രം ചുപടെ കാണാം.

ശ്രീ തരൂര്‍ വന്നത് മുതല്‍ ട്വീറ്ററില്‍ എന്നാലാവും വിധം അപ്ഡേറ്റ് ചെയ്തതുകാരണം വിശദമായ ഒരു പോസ്റ്റിടുവാനുള്ള അവസരം എനിക്ക് നഷ്ടപ്പെട്ടു.
സജ്ജീവ് അയച്ചുതന്ന കാരിക്കേച്ചറുകള്‍ കെന്നി ജേക്കബ് തരൂരിന് സമര്‍പ്പിച്ചപ്പോള്‍.

ഇതിന് ശേഷമുള്ള വിശേഷങ്ങള്‍ മറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകളും പത്ര വാര്‍ത്തകളും ലഭ്യമാകുന്ന മുറക്ക് കൂട്ടിച്ചേര്‍ക്കുന്നതാണ്.

കേരളകൌമുദി വാര്‍ത്ത ഇമേജ് രൂപത്തില്‍

മനോരമ മെട്രോയില്‍ പ്രസിദ്ധീകരിച്ചത്

ആരും പോകരുത് ഷൌട്ട്ഔട്.ഇന്‍ സൈറ്റ് ഉദ്ഘാടനം ചെയ്യുവാനുണ്ട് എന്ന അറിയിപ്പ് നല്‍കുകയാണ് ശ്രീ തരൂര്‍.
അങ്കിളിന്റെ വിശദീകരണം ഇത്തരത്തില്‍ ആംഗലേയത്തില്‍ സൈറ്റ് ലഭ്യമാണ് മലയാളത്തില്‍ ഇത്തരം ഒരു സംരംഭം ആദ്യത്തേതാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് ട്വിറ്റര്‍ കമ്യൂണിറ്റി
ഡോ. ശശിതരൂരിന്റെ ഈ റീ ട്വീറ്റ് ചെന്നെത്തുക 434,000 കൈകളിലാണ്.

ശനിയാഴ്‌ച, നവംബർ 14, 2009

ട്വീറ്റ് അപ്പ് ശശിതരൂരിനോപ്പം - ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍

താഴെക്കാണുന്ന കേരളകൌമുദി വാര്‍ത്ത തയ്യാറായ ശേഷമാണ് സ്ഥലം ടെക്നോപാര്‍ക്കെന്നത് ഡോ. തരൂരിന്റെ സൌകര്യം മാനിച്ച് ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണലിലേക്ക് മാറ്റിയത്.

ശശി ട്വിറ്റര്‍ എത്തുന്നു, ആരാധകരെ കാണാന്‍

നവംബര്‍ 17ന് ടെക്നോപാര്‍ക്കില്‍ ട്വിറ്റര്‍ സംഗമം
ന്യൂഡല്‍ഹി: യുവാക്കളുടെ തമാശയായി പലരും തളളിക്കളഞ്ഞ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റായ 'ട്വിറ്ററി'നെയും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനുളള ഉപാധിയാക്കി മാറ്റാനുളള ശ്രമത്തിലാണ് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. ട്വിറ്ററിലൂടെ ദിവസേന ലക്ഷക്കണക്കിന് ആളുകളോട് ആശയവിനിമയം നടത്തുന്ന തരൂര്‍ ട്വിറ്റര്‍ അംഗങ്ങളെ നേരില്‍ കാണുന്ന പരിപാടിയ്ക്കും തുടക്കം കുറിച്ചു കഴിഞ്ഞു.
ഡല്‍ഹി, മുംബയ്, ബാംഗ്ളൂര്‍, കൊല്‍കൊത്ത നഗരങ്ങളില്‍ നടപ്പാക്കിയ പരിപാടി നവംബര്‍ 17 ന് തിരുവനന്തപുരത്തും നടത്തുകയാണ്. ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്ന ചെറുപ്പക്കാരാണ് ടെക്നോ പാര്‍ക്കില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11.30 നാണ് പരിപാടി.

ലക്ഷ്യവും നേട്ടവും
.തലസ്ഥാനത്തെ ചെറുപ്പക്കാരുടെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയുക.
. വിദ്യാര്‍ത്ഥികളും വിവിധ തുറകളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരും പരിപാടിയില്‍ പങ്കെടുക്കും.
. സ്വകാര്യ നേട്ടം ലക്ഷ്യമിടാതെ വരുന്ന ചെറുപ്പക്കാരായതിനാല്‍ സത്യസന്ധമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തിരിച്ചറിയാന്‍ കഴിയും.
യുവാക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് യുവാക്കള്‍ പ്രതീക്ഷിക്കുന്നതെന്തെന്ന് നേരിട്ട് ബോധ്യപ്പെട്ട ശേഷം പദ്ധതികള്‍ തയ്യാറാക്കും.

വിമര്‍ശനത്തിനുളള മറുപടി...
ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി സ്ഥാനം പോലെ ഉന്നത പദവി വഹിക്കുന്ന ആള്‍ ഇത്തരം സൈറ്റുകളിലൂടെ തുറന്നു പറച്ചിലുകള്‍ നടത്തുന്നത് ശരിയാണോ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 'വിശുദ്ധ പശു'വടക്കമുളള ഇംഗ്ളീഷ് തമാശ പ്രയോഗങ്ങള്‍ തരൂരിനെ വിമര്‍ശന വെട്ടിലാക്കിയിരുന്നു.
പ്രായോഗിക രാഷ്ട്രീയ പരിചയത്തിന്റെ കുറവായി കണ്ട് 'ട്വിറ്റര്‍' ഉപേക്ഷിക്കാന്‍ പലരും ഉപദേശിച്ചെങ്കിലും തരൂര്‍ ട്വിറ്റര്‍ വഴിയുളള തന്റെ അഭിപ്രായ പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന ട്വിറ്റര്‍ ശശി തരൂരിന്റേതാണ്. തരൂരിന്റെ അഭിപ്രായങ്ങള്‍ അറിയാന്‍ 4.2 ലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നത്. ഓരോ മിനിട്ടിലും നാലുപേര്‍ തരൂരിന്റെ ട്വിറ്ററില്‍ പുതുതായി വരുന്നു.തരൂരിന്റെ അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനും അവകാശവുമുണ്ട്. ഇന്റര്‍നെറ്റിലൂടെയുളള ഈ ആശയവിനിമയം അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍ തരൂര്‍. ഇന്ത്യയിലെ ഒട്ടു മിക്ക നഗരങ്ങളിലും തരൂരിന്റെ ട്വിറ്ററിനെ പിന്തുടരുന്ന അയ്യായിരം ചെറുപ്പക്കാര്‍ എങ്കിലും കാണും. ഈ നഗരങ്ങളില്‍ എത്തുമ്പോള്‍ ഇവരുമായി നേരിട്ടൊരു സംഭാഷണം ഇതിലൂടെ യുവാക്കളെ കൂടുതല്‍ തിരിച്ചറിയുക.

ഇന്നത്തെ പ്രത്യേകത...
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ 'ട്വിറ്ററി'ന് ഇന്ത്യയില്‍ പ്രചാരം നല്‍കിയ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ട്വിറ്ററിലൂടെയുളള തന്റെ രണ്ടായിരാമത്തെ സന്ദേശം ഇന്നാവും നല്‍കുക. രാഷ്ട്രീയം മുതല്‍ കലയും സിനിമയും ചിത്രങ്ങളും വരെ ചെറുതും വലുതുമായ വിഷയങ്ങളെ കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ എഴുതിയിട്ടുണ്ട്.

എന്താണ് ട്വിറ്റര്‍?
ഇന്റര്‍നെറ്റ്വഴി നിരന്തരമുളള സാമൂഹിക ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ബ്ളോഗിംഗ് വെബ്സൈറ്റാണ് ട്വിറ്റര്‍. നിങ്ങള്‍ ചെയ്യാന്‍ പോകുന്നതും ചെയ്തതുമായ കാര്യങ്ങള്‍ അഭിപ്രായങ്ങള്‍ എന്നിവ വളരെ ചുരുക്കം വാക്കുകളില്‍ എഴുതാം. നിങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇത് അപ്പോള്‍ തന്നെ കാണാം. അഭിപ്രായങ്ങളോട് പ്രതികരിക്കാനുളള അവസരവും ഇതിലുണ്ട്.

ട്വിറ്ററിലെ താരങ്ങള്‍.
സിനിമാ ടെലിവിഷന്‍ നടന്‍ അസ്റ്റണ്‍ കുറ്റച്ചര്‍, പോപ്പ് റാണി ബ്രിട്ട്നി സ്പിയേഴ്സ് തുടങ്ങിയവരാണ് ട്വിറ്ററിലെ ഏറ്റവും ജനപ്രിയര്‍ എന്നാല്‍ ഇവര്‍ക്ക് തൊട്ടു പിന്നിലെ സ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയ്ക്കാണ്. 26.6 ലക്ഷം പേരാണ് ഒബാമയുടെ ട്വിറ്റര്‍ പിന്തുടരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണിന്റെ ട്വിറ്റര്‍ ആരാധകര്‍ 15.6 ലക്ഷം വരും.

ട്വിറ്ററില്‍ തരൂരിന്റെ വളര്‍ച്ച
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി 2009 മാര്‍ച്ച് 17നാണ് തരൂര്‍ ട്വിറ്ററില്‍ അക്കൌണ്ട് തുറക്കുന്നത്. ആഗസ്റ്റ് 29 ആയപ്പോഴേക്കും തരൂരിനെ പിന്തുടരുന്നവരുടെ എണ്ണം അരലക്ഷമായി. ദിവസങ്ങള്‍ക്കുള്ളില്‍ അത് ഒരു ലക്ഷം മാര്‍ക്ക് കടന്നു.

തിങ്കളാഴ്‌ച, നവംബർ 09, 2009

ജനിതകമാറ്റം പ്രതീക്ഷയല്ല മറിച്ച് അപകടം പതിയിരിക്കുന്ന ഒന്നാണ്.

1.ഹരിതവിപ്ലവത്തിന് അടിസ്ഥാനം അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളായിരുന്നുവല്ലോ.

അല്ല മാഡം. മണ്ണിലെ ജൈവ സമ്പത്ത് ഊറ്റിയെടുത്ത് ഉദ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ രാസവളങ്ങളും കീട നാശിനികളും ഉപയോഗിച്ചതിനാലാണ് ഹരിത വിപ്ലവം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. അതിന്റെ ദോഷ ഫലങ്ങള്‍ മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു.

2. അന്നുവരെ നിലവിലുണ്ടായിരുന്ന പരമ്പരാഗത ഇനങ്ങളിലെ അഭികാമ്യമായ ഗുണങ്ങള്‍ ഏകോപിപ്പിച്ച് ബ്രീഡിങ് എന്ന ശാസ്ത്രസങ്കേതത്തിലൂടെയാണ് അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നത്. ഈ രീതി ഏറെസമയം എടുത്തുകൊണ്ടുള്ളതായിരുന്നു. കൂടാതെ, ഏകീകരണം പലപ്പോഴും ദുഷ്‌കരവും വിജയസാധ്യത തുലോം കുറവുമായിരുന്നു. എന്നിരിക്കലും ഒരു കാലഘട്ടത്തിന്റെ സാമൂഹികവെല്ലുവിളികള്‍ നേരിടുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ഈ ശാസ്ത്രസങ്കേതമായിരുന്നു.

1955 അടുപ്പിച്ച് ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായവും ജൈവകൃഷിയും പ്രയോജനപ്പെടുത്തി വിളയിച്ചെടുത്ത നെല്ല് പിന്നീട് വന്ന ഹരിതവിപ്ലവത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ആ കാലഘട്ടത്തില്‍ കൃഷിചെയ്തിരുന്ന വാങ്ക് എന്ന നെല്‍വിത്ത് ഉയരം കൂടിയതായതിനാല്‍ സൂര്യപ്രകാശം ലഭിക്കാതെ കളകള്‍ നശിക്കുമായിരുന്നു. പ്രസ്തുത നെല്ല് ഓഫ് സീസണില്‍ പൊരിയുണ്ടാക്കുവാന്‍ മൂന്നിരട്ടി വിലയ്ക്ക് വില്കാന്‍ കഴിയുമായിരുന്ന. ഇന്ന് കൃഷിഭവനുകളിലൂടെ ലഭിക്കുന്ന നെല്‍ വിത്തുകള്‍ ജനിതകമാറ്റ സ്വഭാവമാണ് കാണുവാന്‍ കഴിയുന്നത്. റൌണ്ടപ് പോലുള്ള മാരക വിഷം കളനാശിനിയായി ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധികരാവുന്നു. അത്തരം വിത്തുകള്‍ ഒരുപ്പൂ മാത്രമേ കൃഷിചെയ്യാന്‍ സാധിക്കൂ. രണ്ടാമത് നട്ടാല്‍ മോശമായ വിളവാണ് ലഭിക്കുക. ഇവയാണ് ജീവജാലങ്ങള്‍ക്കും, പക്ഷി മൃഗാദികള്‍ക്കും, മനുഷ്യനും രോഗങ്ങള്‍ സമ്മാനിച്ചത്.

3. ജൈവ സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ ഓരോ സ്വഭാവത്തിന്റെയും മൂലകാരണക്കാരായ ജീനുകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. അഭികാമ്യമായ സ്വഭാവത്തിനു കാരണമായ ജീനുകളെ വേര്‍തിരിച്ചെടുക്കുകയും അത് അനുരൂപമായ മറ്റു സ്വഭാവഗുണമുള്ള ചെടികളില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുകയാണ് ജനിതക സാങ്കേതിക വിദ്യയിലെ പ്രധാനപ്പെട്ട കാര്യം.

ജീനുകള്‍ വേര്‍തിരിച്ചെടുത്ത് വിത്തുകളിലല്ല പ്രയോജനപ്പെടുത്തേണ്ടത് മറിച്ച് മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനും മണ്ണിലെ ന്യൂട്രിയന്റ്സിന്റെ സന്തുലിതാവസ്ഥ പരിപാലിക്കുന്നതിനുമാണ് പ്രയോജനപ്പെടുത്തേണ്ടത്.

4. ഉദാഹരണത്തിന്, നിലവില്‍ നല്ല വിളവുതരുന്ന ഒരിനം വരള്‍ച്ചാ പ്രതിരോധം തീരെ കുറഞ്ഞതാവാം. അങ്ങനെ വരുമ്പോള്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തി അവയെ ഈ ഇനത്തിലേക്ക് സന്നിവേശിപ്പിച്ച് രണ്ടുഗുണങ്ങളും ഒത്തിണങ്ങിയ ഒരിനം വികസിപ്പിച്ചെടുക്കാം. ഇപ്രകാരം വികസിപ്പിച്ചെടുക്കുന്ന ഇനങ്ങളാണ് ജനിതകമാറ്റം വരുത്തിയവയായി അറിയപ്പെടുന്നത്. ഇങ്ങനെ ജനിതകമാറ്റം വരുത്തിയ പരുത്തി, സോയാബീന്‍, ബീറ്റ്‌റൂട്ട്, തക്കാളി, വഴുതന, വെണ്ട എന്നിങ്ങനെ ഒട്ടനവധി കാര്‍ഷിക ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ മൃഗങ്ങളും മത്സ്യങ്ങളും ‘ഹ്യൂമന്‍ ജിനോം പദ്ധതി’യെപ്പറ്റി നാം പത്രമാധ്യമങ്ങളിലൂടെ അറിയുകയും ചെയ്യുന്നുണ്ട്.

അപ്പോള്‍ ആദ്യം വേണ്ടത് നാം കൃഷി ചെയ്യുന്ന കൃഷിയിടങ്ങളിലല്ല മറിച്ച് സഹാറ, ഡക്കാണ്‍ പീഠഭൂമി, അരിസോണ തുടങ്ങിയ കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് പരീക്ഷണങ്ങള്‍ നടത്തേണ്ടത്. പരുത്തിക്കുരു ആട്ടിയെടുക്കുന്ന പിണ്ണാക്കുപോലും മൃഗങ്ങള്‍ക്ക് ഹാനികരമാണ്. ബിടി സോയാബീനും, പരുത്തിയും നല്‍കുന്ന എണ്ണകള്‍ കഴിക്കുന്ന മനുഷ്യര്‍ മരിച്ചുകഴിഞ്ഞാല്‍ പോസ്റ്റുമാര്‍ട്ടം നടത്തി ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

5. സസ്യങ്ങളില്‍ നിന്ന് സസ്യങ്ങളിലേക്കു മാത്രമല്ല, മറ്റുജീവജാലങ്ങളില്‍ നിന്നും ഈ മാറ്റംസാധ്യമാണ്. ഏറെ പ്രശസ്തമായ ഏറ പരുത്തി ഉദാഹരണം. ‘ബാസില്ലസ് തുറിഞ്ചെന്‍സിസ്’ എന്ന ബാക്ടീരിയ സ്വാഭാവികമായി പ്രകൃതിയില്‍ കാണപ്പെടുന്നു. ഇവ ഒരുതരം ക്രിസ്റ്റല്‍ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നു. ഇവയ്ക്ക് ചിലയിനം പുഴുക്കളെ കൊന്നൊടുക്കുവാനുള്ള കഴിവുണ്ട്. ഈ ജീനുകള്‍ വേര്‍തിരിച്ചെടുത്ത് പരുത്തിച്ചെടിയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഇനം, പരുത്തിയുടെ ഏറ്റവും പ്രധാന ശത്രുകീടമായ ബാള്‍വേമിനെതിരെ പ്രതിരോധശക്തി കൈവരിച്ചവയാകുന്നു. ഇതുപോലെ ഒട്ടനവധി കാര്‍ഷിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവുന്ന മേഖലയാണ് ജൈവസാങ്കേതിക വിദ്യ.

വളരെ നല്ല കാര്യമാണ്. പരീക്ഷണം മനുഷ്യരില്‍ ആയാല്‍ മനുഷ്യനെ കടിക്കുന്ന കൊതുകുകളെ കൊന്നൊടുക്കാം. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരവും ആകാം.

6. 1996-ല്‍ കേവലം 43 ലക്ഷം ഹെക്ടറില്‍ മാത്രമുണ്ടായിരുന്ന ജനിതകവിളകളുടെ കൃഷി 2000-ത്തോടെ 25 ഇരട്ടിയാണ് വര്‍ധിച്ചത്. 10.9 കോടി ഹെക്ടര്‍. ഇതില്‍ 9.9 കോടി ഹെക്ടറും അമേരിക്ക, അര്‍ജന്റീന എന്നീ രണ്ടു രാജ്യങ്ങളിലായായിരുന്നു. അമേരിക്കയിലെ സോയാബീന്‍ കൃഷിയുടെ 54 ശതമാനവും പരുത്തിക്കൃഷിയുടെ 61 ശതമാനവും ചോളക്കൃഷിയുടെ 25 ശതമാനവും ജനിതകമാറ്റം വരുത്തിയ ഇനങ്ങളാണ്. അര്‍ജന്റീന, കാനഡ, ചൈന എന്നിവിടങ്ങളില്‍ 23, 7, 1 ശതമാനം വീതവും. ഓസ്‌ട്രേലിയ, ബള്‍ഗേറിയ, ഫ്രാന്‍സ്, ജര്‍മനി, മെക്‌സിക്കോ, റുമേനിയ, സൗത്ത് ആഫ്രിക്ക, സ്‌പെയിന്‍, ഉറുഗ്വേ എന്നിവയായിരുന്നു മറ്റുള്ളവര്‍.

അമേരിക്കയില്‍ 90 ശതമാനമാണ് ബിടി സോയാബിന്‍ കൃഷിചെയ്യുന്നത്. ആ കണക്ക് നെറ്റില്‍ തെരഞ്ഞാല്‍ ലഭിക്കും. അവര്‍ക്കത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭക്ഷ്യഎണ്ണക്ക് പകരമായി ഉപയോഗിക്കുവാന്‍ വേണ്ടി കയറ്റുമതി ചെയ്യുവാനാണ്. ഇവക്ക് ലേബലിംഗും ഇറക്കുമതി നിരോധനവും ബാധകമല്ല.

7. 2006-ല്‍, 22 രാജ്യങ്ങളിലായി 25.2 കോടി ഹെക്ടര്‍ വിസ്തൃതിയില്‍ 1.03 കോടി കര്‍ഷകര്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്നു. ഇതില്‍ പകുതിയിലേറെയും അമേരിക്കയില്‍ത്തന്നെ (53 ശതമാനം). അര്‍ജന്റീന (17 ശതമാനം), ബ്രസീല്‍ (11 ശതമാനം ), കാനഡ (6 ശതമാനം) എന്നിവയാണ് മറ്റു പ്രധാന ഉത്പാദകര്‍.

ഇത് പഴയ കണക്കുകളാണ്. ഇന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ സര്‍ക്കാര്‍ താമസസൌകര്യമുള്ള വീട്ടിന്റെ മുറ്റത്ത് ജൈവകൃഷിചെയ്ത് തന്റെ കുട്ടികളുടെ ആരോഗ്യ പിപാലനത്തിനായി മാതൃക കാട്ടുന്നു.

8. അമേരിക്കയിലാണ് ഈവിളകളുടെ ഏറ്റവും കൂടുതല്‍ ഉത്പാദനവും കയറ്റുമതിയും. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യോത്പന്നങ്ങളില്‍ അക്കാര്യം വ്യക്തമാക്കുന്ന ലേബല്‍ പതിച്ചുമാത്രമേ വില്‍ക്കാവൂ എന്ന നിബന്ധനയോടെയാണ് വികസിത രാജ്യങ്ങളില്‍ ഇവ കമ്പോളത്തിലെത്തിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍, ജപ്പാനടക്കം പലയിടത്തും ഉപഭോക്താക്കള്‍ സംശയത്തോടെ മാത്രമാണ് ഇവയെ സ്വീകരിക്കുന്നത്.

ഇത് തെറ്റാണ്. അമേരിക്കന്‍ ജനത പോലും ബിടി ഉല്‍പന്നങ്ങളില്‍ ലേബലിംഗ് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബിടി സോയാബീന്‍ എണ്ണയില്‍ ലേബലിംഗ് ഉണ്ടാവില്ല.

9. ലോകം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കുന്നു. വികസ്വര, അവികസിത രാജ്യങ്ങളിലാണ് ഈപ്രശ്‌നം സങ്കീര്‍ണമാവുക. അതിവേഗംവളരുന്ന ജനസംഖ്യയ്‌ക്കൊപ്പം ഭക്ഷ്യോത്പാദനം വികസിപ്പിക്കാനാവാത്ത സാഹചര്യമാണ് ഇന്നുള്ളത്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഉത്പാദനക്ഷമതയിലുണ്ടായിട്ടുള്ള കുറവ്, ജൈവ ഇന്ധന ഉത്പാദനം എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഈ ലക്ഷ്യപ്രാപ്തി ദുഷ്‌കരമാക്കുന്നു.

ഒന്നാം ഹരിതവിപ്ലവത്തിന്റെ അനന്തര ഫലമായി നാം വരുത്തിവെച്ച വിനയാണിത്. മണ്ണിലെ മണ്ണിരകളെ കൊന്നൊടുക്കുന്നതില്‍ നാം വിജയിച്ചു. അതിനാലാണ് മേല്പറഞ്ഞ ദുരന്തങ്ങള്‍ നേരിടേണ്ടി വരുന്നത്. പരിഹാരം കന്നുകാലി വളര്‍ത്തലും, ചെടികളും മരങ്ങളും നട്ട് ഹരിതമയമാക്കി പരിഹാരം കണ്ടെത്തുകയും, പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന വ്യവസായ ശാലകളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കുകയുമാണ് വേണ്ടത്.

10. ഈ ഭക്ഷ്യപ്രശ്‌നത്തിന് കാലികമായി ഏറ്റവും സ്വീകാര്യമായ സാങ്കേതികവിദ്യയാണ് ജൈവസാങ്കേതികവിദ്യ എന്നാണ് ശാസ്ത്ര ലോകത്തെ ഒരു വാദം. രോഗ, കീട, കള ശല്യങ്ങള്‍ മൂലം കാര്‍ഷികോത്പാദനത്തിലെ നഷ്ടം 40 ശതമാനമാണ്. വിളവെടുപ്പിനുശേഷമുള്ള നഷ്ടം വേറെയും. ജനിതക സാങ്കേതിക വിദ്യയിലൂടെ കീടരോഗ, കളശല്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള ഭക്ഷ്യയിനങ്ങള്‍ വികസിപ്പിച്ചെടുക്കുക വഴി ഉത്പാദന നഷ്ടം കുറയ്ക്കാം.

അതിശയം തന്നെ. കളശല്യം ഒഴിവാക്കുവാന്‍ റൌണ്ടപ് കൂടിയേ തീരൂ. കാരണം ബിറ്റി വിളകള്‍ക്കൊപ്പം വളരുന്ന കളകള്‍ക്കും അതേ സ്വഭാവമാണ് എന്നതുതന്നെ. ചെറിയ കീടങ്ങളെ ഫലപ്രദമായി നേരിടുന്നതുപോലെ വലിയ കീടമായ മനുഷ്യനെയും ഇഞ്ചിഞ്ചായി നേരിടുകതന്നെ ചെയ്യും. പാറ്റന്റിന്റെ പിന്‍ബലത്തില്‍ മരുന്നുകമ്പനികളെ വളര്‍ത്തുകയാണ് ഇവരുടെ മറ്റൊരു ലക്ഷ്യം.

11. ആഗോള രംഗത്ത് കാര്‍ഷികമേഖലയിലെ പ്രധാന പ്രശ്‌നമാണ് കളശല്യം. അതുകൊണ്ടുതന്നെ സസ്യസംരക്ഷണ രാസവസ്തുക്കളില്‍ ഏറ്റവുമധികം കളനാശിനികളാണ് ആഗോള തലത്തില്‍. ഇന്ത്യയില്‍ ഈസ്ഥാനം കീടനാശിനികള്‍ക്കാണെങ്കില്‍ കേരളത്തില്‍ കുമിള്‍നാശിനികള്‍ക്കാണ്. കളനാശിനിപ്രയോഗം അത്യന്തം ശ്രദ്ധയാവശ്യമായ സാങ്കേതികവിദ്യയാണ്. വിളകള്‍കൂടി നശിച്ചുപോകാനുള്ള സാധ്യത ഇക്കാര്യത്തില്‍ ഏറെയുമുണ്ട്. അതുകൊണ്ട്, കളനാശിനികള്‍ക്കെതിരെ പ്രതിരോധശക്തിയുള്ള വിളകള്‍ വികസിപ്പിച്ചെടുക്കാനായി ജൈവ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട് ഇപ്പോള്‍. ഇതുവഴി കളനിയന്ത്രണം പൂര്‍ണമായും കളനാശിനി പ്രയോഗംമൂലമാക്കി ഉത്പാദനവര്‍ധന ഉറപ്പാക്കാം എന്നതാണ് ലക്ഷ്യം. ആഗോള ഭക്ഷ്യസുരക്ഷാശ്രമങ്ങള്‍ക്ക് സഹായകമാവും ഈ ഇടപെടലുകള്‍ എന്ന് പ്രതീക്ഷിക്കുന്നു. ഇപ്രകാരം കളനാശിനി പ്രതിരോധം സൃഷ്ടിച്ച ഇനങ്ങള്‍ സോയാബീന്‍, ചോളം, പരുത്തി, കനോള എന്നീ വിളകളിലുണ്ടത്രെ.

കളനാശിനി പ്രയോഗം അത്യന്തം ശ്രദ്ധയാവശ്യമായ എന്ന് ലേഖികതന്നെ പറയുന്നു. കേരളത്തില്‍ കുമിള്‍ നാശിനി ഉപയോഗം ഇന്നും തുടരുന്ന രാസവളപ്രയോഗം കാരണമാണ്. ജൈവ കീട കുമിള്‍ നാശിനികളെപ്പറ്റി ലേഖികക്കറിയില്ലെന്നുണ്ടോ?

12. മറ്റൊന്ന്, കാലാവസ്ഥാ മാറ്റംമൂലമുണ്ടാകുന്ന അതിവൃഷ്ടിയും അനാവൃഷ്ടിയും നേരിടാന്‍ കെല്പുള്ള വിളകളുടെ സാധ്യതയാണ്. വരള്‍ച്ചയും വെള്ളപ്പൊക്കവും മാത്രമല്ല, ഓരുവെള്ളം, മഞ്ഞ് എന്നിങ്ങനെ കാര്‍ഷിക ഉത്പാദനരംഗത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രകൃതി പ്രതിഭാസങ്ങളെ നേരിട്ട് ഉയര്‍ന്ന ഉത്പാദനം നല്‍കുന്ന വിളകളും ഭാവിയുടെ സാധ്യതകളാണ്.

ഓരുവെള്ളം മാറ്റിയെടുക്കുവാന്‍ കുമ്മായത്തിന് കഴിയും. മഞ്ഞ് പല വിളകളുടെയും വിളവ് വര്‍ദ്ധിക്കുവാന്‍ കാരണമാണ്. തെങ്ങിന്റെ മണ്ഡരിക്ക് കൊടും തണുപ്പും മഞ്ഞും ഉണ്ടെങ്കില്‍ അവ നശിക്കും. ബിടി വിളകള്‍ പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് കാരണമാകും എന്ന് നിസ്സംശയം പറയാം.

13. നമ്മുടെ പൊക്കാളി ഇനങ്ങള്‍, സുഗന്ധ നെല്ലിനങ്ങള്‍, ഔഷധ നെല്ലിനങ്ങള്‍ എന്നിവയെല്ലാം ജൈവസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാവുന്ന പരമ്പരാഗത സമ്പത്താണ്. ജനിതകമാറ്റത്തിലൂടെ, വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഉത്പാദിപ്പിക്കുന്ന ജീനുകള്‍ ഉപയോഗപ്പെടുത്തി സന്തുലിതപോഷണം ഉറപ്പാക്കുന്ന നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുത്ത് ഈപ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഈ ദിശയിലുള്ള ആദ്യത്തെ കാല്‍വെപ്പാണ് സുവര്‍ണ നെല്ല്.

ഇന്ന് കര്‍ഷകര്‍ കൃഷിചെയ്യുകയും വിത്തകള്‍ സ്വയം സൂക്ഷിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ച് അവ മാഹികോയില്‍ നിന്നോ മൌണ്‍സാന്റോയില്‍ നിന്നോ വാങ്ങണം എന്നാണോ? വിറ്റാമിനുകളും പോഷകങ്ങളും മണ്ണില്‍ ലഭ്യമാക്കിയാല്‍ അത് വിളവിലൂടെയും ലഭിക്കും. മണ്ണിലെ മണ്ണിരകള്‍ക്ക് നല്‍കുവാന്‍ കഴിയുന്നത് ബിടി വിളകള്‍ക്ക് കഴിയില്ല. ബിടി വിളകള്‍ ശേഷിക്കുന്ന മണ്ണിരകളെയും കൊന്നൊടുക്കും. അപ്പോള്‍ സുവര്‍ണ നെല്ലും വിഷമാണ് അല്ലെ?

14. വിറ്റാമിന്‍ എ.യുടെ സ്രോതസ്സായ ബി.കരോട്ടിന്‍ അടങ്ങിയിട്ടുള്ള ഈ അരി ഭക്ഷണമാക്കുന്നതിലൂടെ വിറ്റാമിന്‍ എ.യുടെ കുറവുമൂലമുള്ള അന്ധത ലോകത്തില്‍ നിന്ന് തുടച്ചുമാറ്റാനാവും. ഇതിലൂടെ അവികസിത, വികസ്വര രാഷ്ട്രങ്ങളിലെ ഒരുസുപ്രധാന ആരോഗ്യപ്രശ്‌നത്തിന് പരിഹാരമാവും. ഇപ്രകാരം ക്രമേണ, ഇരുമ്പ്, പ്രോട്ടീന്‍ അപര്യാപ്തത മുതലായവയ്ക്ക് ശാശ്വതപരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

കണ്ണിന് കാഴ്ചശക്തി മെച്ചപ്പെടുത്തുവാനുള്ള ചെറുപ്പുള്ളടിപോലുള്ള പച്ചിലകള്‍ ധാരാളമുണ്ട്. നമ്മുടെ ആയുര്‍വ്വേദത്തിന്റെ പ്രസക്തി നമുക്കിതിലൂടെ കാണാം. മഗ്നീഷ്യം എന്ന ലോഹമൂലകത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഹൃദ്രോഗവും ഡയബറ്റീസും തടയാന്‍ നാം മണ്ണില്‍ ഡൊളാമൈറ്റ് നല്‍കിയാല്‍ മതി. കുമ്മായത്തിനും ക്യാല്‍സ്യവും മഗ്നീഷ്യവും നല്‍കുവാനുള്ള ചെറിയ കഴിവ് ഉണ്ട്. ഇനി രോഗങ്ങള്‍ സമ്മാനിക്കുന്ന ബിടി വിളകള്‍ രോഗ ചികിത്സക്ക് പ്രയോജനപ്പെടുത്താം എന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുകതന്നെ ചെയ്യും.
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. പി. ഇന്ദിരാദേവിയുടെ ലേഖനത്തിന് ഒരു കര്‍ഷകന്റെ മറുപടിയാണിത്.

ഇതാണ് നമ്മുടെ ലോകം

(വയനാട്ടില്‍ ‘അന്തക” വിത്തുകള്‍ വയലുകള്‍ കീഴടക്കുന്നു)


ഞായറാഴ്‌ച, ഒക്‌ടോബർ 25, 2009

ആഗോളതാപനത്തിനെതിരെ 'ഗ്രീന്‍ എര്‍ത്ത്‌'



തിരുവനന്തപുരം: ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും മുന്‍നിര്‍ത്തി വിവിധ സംഘടനകളുടെ സംയുക്ത
ആഭിമുഖ്യത്തില്‍ ബോധവത്‌കരണ പരിപാടി നടത്തി. യൂത്ത്‌ വൈ.എം.സി.എ, 'തണല്‍', അലിയോണ്‍സ്‌ ഫോന്‍സെയിസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ 'ഗ്രീന്‍ എര്‍ത്ത്‌' പരിപാടി നടത്തിയത്‌.

കാലാവസ്ഥാ വിഷയങ്ങളെ മുന്‍നിര്‍ത്തി പെയിന്റിങ്‌ മത്സരവും നയരൂപവത്‌കരണ മത്സരവും സംഘടിപ്പിച്ചു. പി.ആര്‍.ഡി. ഡയറക്ടര്‍ എം. നന്ദകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ബോധവത്‌കരണ പ്രചാരണ പരിപാടിയുടെ ഭാഗമായി രാവിലെ ആറിന്‌ നഗരത്തില്‍ റാലിയും നടത്തി. വൈ.എം.സി.എ. പ്രസിഡന്റ്‌ കെ.വി. തേമാസ്‌, 'തണല്‍' ഡയറക്ടര്‍ ജയകുമാര്‍, അലിയോണ്‍സ്‌ ഫോന്‍സെയിസ്‌ ഡയറക്ടര്‍ എമിലി, യൂത്ത്‌ വൈ.എം.സി.എ. പ്രസിഡന്റ്‌ പോള്‍ പി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
കടപ്പാട് - മാതൃഭൂമി
ജനിതകമാറ്റം വരുത്തിയ വഴുതനയെക്കുറിച്ച് ന്യൂ ഏജ് പത്രത്തില്‍ വന്ന ഫുള്‍ പേജ് വാര്‍ത്ത ഇടത് ചിത്രത്തില്‍ കാണാം.

ശനിയാഴ്‌ച, ഒക്‌ടോബർ 10, 2009

വേണ്ടിവന്നാല്‍ ഗുരുവായുരപ്പനോടും വാങ്ങും നോക്കുകൂലി

നോക്കുകൂലി ആവശ്യപ്പെട്ട് ലോറി ഡ്രൈവര്‍ക്ക് മര്‍ദനം

ഗുരുവായൂര്‍: നിര്‍മാണത്തിലിരിക്കുന്ന ദേവസ്വത്തിന്റെ പാഞ്ചജന്യം അനക്സ് കോംപ്ളക്സിലേക്ക് ഇഷ്ടികയുമായി വന്ന ടിപ്പര്‍ലോറിയുടെ ഡ്രൈവര്‍ എളവള്ളി കല്ലായില്‍ വീട്ടില്‍ ചിന്നനെ(42) സിഐടിയുവില്‍പ്പെട്ട ചുമട്ടു തൊഴിലാളികള്‍ മര്‍ദിച്ചതായി പരാതി. ഇഷ്ടിക ഇറക്കുന്നതിനു നോക്കുകൂലി ചോദിച്ചാണ് ബൈക്കിലെത്തിയ രണ്ടു തൊഴിലാളികള്‍ ചിന്നനെ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മര്‍ദിച്ചത്.

സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചിന്നന്‍ എളവള്ളിയിലെ സിപിഎം പ്രവര്‍ത്തകനാണ്. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് സ്കാനിങ്ങിന് വിധേയനാക്കി. തലയ്ക്കും പരുക്കുണ്ട്. വരുമാനം കുറഞ്ഞ ഭക്തരുടെ താമസത്തിനായി ദേവസ്വം നിര്‍മിക്കുന്ന ലോഡ്ജായ പാഞ്ചജന്യം അനക്സിന്റെ നിര്‍മാണത്തിനാണ് ഇഷ്ടിക കൊണ്ടുവന്നത്.

രണ്ടു ദിവസം മുന്‍പാണ് ഇഷ്ടിക ഇറക്കി തുടങ്ങിയത്. കരാറുകാരന്‍ പറഞ്ഞതനുസരിച്ച് ടിപ്പര്‍ ലോറിയില്‍നിന്ന് ഇഷ്ടിക തട്ടിയിടുകയാണ് പതിവ്. വ്യാഴാഴ്ച ആദ്യ ലോഡുമായി വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇഷ്ടിക ഇറക്കുന്നത് തങ്ങളുടെ അവകാശമാണെന്നു പറഞ്ഞായിരുന്നു മര്‍ദനം. ഗുരുവായൂര്‍ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
കടപ്പാട് - മനോരമ

ബുധനാഴ്‌ച, ഒക്‌ടോബർ 07, 2009

ഇവരാണ് തൊഴിലാളികള്‍

സിഐടിയു 'അട്ടിമറി' പൊലീസിനു നേരെയും; ലോഡ് ഇറക്കാതെ ലോറി തിരിച്ചയച്ചു
കോഴിക്കോട്: പൊലീസുകാരുടെ കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ പൊലീസ് ക്ളബില്‍ കൊണ്ടുവന്ന കംപ്യൂട്ടറുകള്‍ ലോറിയില്‍നിന്ന് ഇറക്കാന്‍ ചുമട്ടു തൊഴിലാളികള്‍ വന്‍തുക അട്ടിമറിക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ലോഡ് ഇറക്കാതെ പൊലീസ് ലോറി മടക്കി അയച്ചു. ഇന്നലെ രാവിലെ പൊലീസ് ക്ളബ് കോംപൌണ്ടിനുള്ളില്‍ ലോഡിറക്കാനുള്ള ശ്രമമാണു ചുമട്ടു തൊഴിലാളികള്‍ തടഞ്ഞത്. തുടക്കത്തില്‍ പൊലീസുകാര്‍ ഇറക്കിയ പത്തു ബോക്സുകള്‍ക്കു തൊഴിലാളികള്‍ അട്ടിമറിക്കൂലി ഇൌടാക്കുകയും ചെയ്തു. ഏറെ നേരം പൊലീസ് ക്ളബിനു മുന്നില്‍ ഇതേച്ചൊല്ലി പൊലീസും ചുമട്ടു തൊഴിലാളികളും തമ്മില്‍ വാഗ്വാദവും നടന്നു.

ഇന്നലെ രാവിലെ പതിനൊന്നിനാണു സിറ്റി പൊലീസ് എംപ്ളോയീസ് കോ-ഒാപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങള്‍ക്കു വായ്പ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള 100 കംപ്യൂട്ടറുകളുമായി ലോറിയെത്തിയത്. സൊസൈറ്റി ഭാരവാഹികളായ പൊലീസുകാരും കംപ്യൂട്ടര്‍ വിതരണക്കാരും ചേര്‍ന്നു പെട്ടികള്‍ താഴെയിറക്കിത്തുടങ്ങി. അര മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തിയ സിഐടിയു തൊഴിലാളികള്‍ ലോഡ് ഇറക്കുന്നതു തടഞ്ഞു. തുടര്‍ന്നുള്ള പെട്ടികള്‍ തങ്ങളിറക്കുമെന്നും നേരത്തെ ഇറക്കിയവയ്ക്ക് അട്ടിമറിക്കൂലി നല്‍കണമെന്നും അറിയിച്ചു.

എന്നാല്‍ വാഹനം കോംപൌണ്ടിനുള്ളിലായതിനാല്‍ സാധനം തങ്ങളിറക്കുമെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു. തൊഴിലാളികള്‍ വഴങ്ങിയില്ല. പെട്ടിക്ക് 15 രൂപ വീതം കൂലി നല്‍കണമെന്നായിരുന്നു തൊഴിലാളികളുടെ
ആവശ്യം. ആകെയുള്ള 200 പെട്ടികള്‍ ഇറക്കാന്‍ 3000 രൂപ നല്‍കേണ്ടി വരുമെന്നു കണക്കു കൂട്ടിയ പൊലീസ് സാധനം ഇറക്കുന്നില്ലെന്നും ലോറി മടക്കി വിടുകയാണെന്നും അറിയിച്ചു.

താഴെയിറക്കിയ 10 ബോക്സുകള്‍ക്ക് 15 രൂപ വീതം അട്ടിമറിക്കൂലി നല്‍കി ബാക്കിയുള്ള കംപ്യൂട്ടറുകളുമായി ലോറി കമ്മിഷണര്‍ ഒാഫിസ് കോംപൌണ്ടിലേക്കു മാറ്റി. ഇതിനിടെ കസബ സിഐയുടെ നേതൃത്വത്തില്‍ തൊഴിലാളികളുമായി അനുരഞ്ജന ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നു കംപ്യൂട്ടര്‍ വിതരണക്കാരുടെ എരഞ്ഞിപ്പാലത്തെ ഗോഡൌണില്‍ ലോറി തിരികെയെത്തി ലോഡിറക്കുകയായിരുന്നു.
കടപ്പാട് - മനോരമ

ശനിയാഴ്‌ച, ഒക്‌ടോബർ 03, 2009

ഒക്ടോബര്‍ രണ്ടിലെ മനുഷ്യച്ചങ്ങല എന്തിനുവേണ്ടിയായിരുന്നു?

ആസിയാന്‍ കരാറാണ് വിഷയമെങ്കില്‍ അത് കരാറൊപ്പിട്ടതിന് ശേഷം ആരംഭിക്കുന്ന വിഷയമാണ്. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൃഷിയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പല പാക്കേജുകളും പദ്ധതികളും ഉണ്ട്. ഏത് പദ്ധതിയിലും ബാങ്ക് വായ്പ ഒരു പ്രധാന വിഷയമായിരിക്കും. വായ്പയെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകന് കിട്ടുന്ന ലാഭം പോയിട്ട് തിരിച്ചടക്കുവാന്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തേണ്ട ചുറ്റുപാടാണ് നിലവിലുള്ളത്. കുറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത് കഴിയുമ്പോള്‍ കേന്ദ്ര ബഡ്ജറ്റില്‍ വായ്പ എഴുതിത്തള്ളാനായി കുറെ കോടികള്‍ നീക്കിവെയ്ക്കും. ഫലമോ കൃത്യമായി കെട്ടുതാലി വിറ്റും തിരിച്ചടച്ച കര്‍ഷകന്‍ മഠയന്‍. എഴുതിത്തള്ളുന്ന തുക ഒരു തേയ്‌മാനവും ഇല്ലാതെ ബാങ്കുകളില്‍ എത്തിച്ചേരും. ബാങ്കുകളാണല്ലോ സാമ്പ്യത്തിക മാന്യത്തില്‍ നിന്ന് നാടിനെ രക്ഷിക്കുന്നത്. ആയിരം രൂപ ചെലവാക്കി കൃഷിചെയ്യുന്ന കര്‍ഷകന് വിളവെടുക്കുമ്പോള്‍ അഞ്ഞൂറ് രൂപയുടെ വിളവ് ലഭിച്ചാല്‍ ആ കര്‍ഷകന്റെ ഗതിയെന്താവും? അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സര്‍ക്കരുദ്യോഗസ്ഥരുടെ ശമ്പളം കൂടിയാല്‍ ആര്‍ക്കും പരാതിയില്ല. അതിന് പ്രധാന കാരണം ഒരു കര്‍ഷകന്റെ ഏതെങ്കിലും ഒരു ബന്ധുവോ സുഹൃത്തോ സര്‍ക്കാരുദ്യോഗസ്ഥനായുണ്ടാവും. മൊനം പാലിക്കുകയാവും ആ കര്‍ഷകന് ഉചിതം. 1983 ല്‍ ഒരു രണ്ടാം ഗ്രേഡ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍ഡിന് ഉണ്ടായിരുന്ന ശമ്പളം (initial basic pay of Rs. 675 carrying a DA of Rs. 112 with a total of Rs. 797 (excluding other allowances such as HRA, CCA which vary from place to place) 2008 ആയപ്പോഴേക്കും 13.8 ഇരട്ടിയായി ( initial starting basic pay for the same post is Rs. 7990 carrying a DA of Rs. 3036 with a total of Rs. 11,026 during 2008) വര്‍ദ്ധിക്കുകയും അതിന് ആനുപാതികമായി പുരുഷ തൊഴിലാളിയുടെ വേതനം 20 രൂപയില്‍ നിന്ന് 350 രൂപായായി ഉയരുകയും ചെയ്തു. എന്നുവെച്ചാല്‍ തൊഴിലാളികള്‍ക്ക് ഒരു നഷ്ടവും സംഭവിച്ചില്ല എന്നര്‍ത്ഥം. പക്ഷെ കാര്‍ഷികമേഖലയിലുണ്ടായ നഷ്ടം ആ മേഖലയിലെ തൊഴിലവസരങ്ങള്‍ നഷ്ടമാക്കി. തരിശ് ഭൂമിയുടെ വിസ്തൃതി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ചെയ്തു. തൊഴിലാളികള്‍ കാര്‍ഷികമേഖല ഉപേക്ഷിച്ച് നിര്‍മ്മാണമേഖലയില്‍ ചേക്കേറി. മറ്റ് വരുമാന സ്രോതസുകളുള്ള കര്‍ഷകര്‍ക്ക് അതൊരു പ്രശ്നമേ അല്ല. എന്നാല്‍ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ എക്കണോമിസ്റ്റുകളല്ലാത്തതുകാരണം നഷ്ടം സഹിച്ചും അവരത് ചെയ്യുന്നു. അവരെ സംരക്ഷിക്കേണ്ട എക്കണോമിസ്റ്റുകളും കുബുദ്ധിയുള്ള കൃഷിശാസ്ത്രജ്ഞരും കര്‍ഷകന് ഉല്പാദന വര്‍ദ്ധനവിനുള്ള കുറുക്ക് വഴികള്‍ കാട്ടിക്കൊടുത്തു. രാസവളങ്ങളും കള, കുമിള്‍, കീടനാശിനികള്‍ മണ്ണിന്റെ ഫലഭൂയിഷ്ടി നശിപ്പിക്കുകമാത്രമല്ല മനുഷ്യനെയും പക്ഷി മൃഗാദികളെയും രോഗികളാക്കുകയും ചെയ്തു. നിത്യരോഗികളാവുന്ന പശുക്കളും ഭാരിച്ച തീറ്റവിലയും മൃഗപരിപാലനം കുറയാന്‍ കാരണമായി. ഇപ്പോള്‍ പലതും തമിഴ്‌നാട്ടില്‍ നിന്ന് വരണം എന്ന ഗതിയായി. ഇത്രയും പറഞ്ഞത് ഇത്തരം പ്രശ്നങ്ങള്‍ നാം തന്നെ സൃഷ്ടിച്ചെടുത്തതാണ് എന്ന തെളിവിലേക്കായാണ്. ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും അതിന് ആക്കം കൂട്ടുകയും ചെയ്തു. ചെറിയൊരു വ്യത്യാസം റബ്ബര്‍ കൃഷിയിലാണ് കാണാന്‍ കഴിയുന്നത്. 2003 മുതല്‍ 2008 വരെ റബ്ബര്‍ വിലയില്‍ 6.47 ഇരട്ടിയുടെ വില വര്‍ദ്ധനയാണുണ്ടായത്. സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പള അനുപാതമാണ് റബ്ബര്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതെങ്കില്‍ 2008 ല്‍ റബ്ബറിന് കിട്ടിയ വിലയുടെ ഇരട്ടികിട്ടണം. മറ്റു ഭക്ഷ്യ വിളകളുടെ കാര്യം പറയാതിരിക്കയാവും ഭേദം.

കേരളത്തിലെ നെല്‍പ്പാടങ്ങളിലെ നെല്‍കൃഷി 1986 വരെ ലാഭകരമായി ചെയ്ത അനുഭവം എനിക്കുണ്ട്. കാലാവസ്ഥയില്‍ വന്ന മാറ്റവും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ഉല്പാദന ചെലവിനേക്കാള്‍ താണവിലയ്ക്ക് വിപണിയില്‍ ലഭ്യമാവാന്‍ തുടങ്ങിയ അരിയൂം നെല്‍കൃഷിയെ ഇഞ്ചിഞ്ചായി തകര്‍ത്തു. കരഭൂമിയുടെ വിലയിലുണ്ടായ വര്‍ദ്ധന നഷ്ടകൃഷിയിലായ നെല്‍ക്കര്‍ഷകരില്‍ നിന്ന് താണവിലക്ക് നെല്‍പ്പാടങ്ങള്‍ വിലയ്ക്ക് വാങ്ങി ജെസിബിയുടെയും ടിപ്പര്‍ ലോറികളുടെയും സഹായത്താല്‍ നികത്തി കരയാക്കുവാന്‍ കാരണമായി. കുന്നിടിച്ച് നിരപ്പാക്കിയും വയല്‍ നികത്തിയും മറ്റും കരയും വയലും ഉയര്‍ന്ന വിലക്ക് വിറ്റ് ലാഭം പലരും കൊയ്തു. അവരില്‍ ഏറിയ പങ്കും റിയല്‍ എസ്റ്റേറ്റുകാര്‍ തന്നെ. നെല്‍ വയല്‍ സംരക്ഷണ നിയമം കൊണ്ടുവന്നത് നെല്‍ കര്‍ഷകനെ ശിക്ഷിക്കുവാനുള്ള അവസരമായി മാറി. അതിലും പഴുതുകളിട്ട് നികത്താനും വില്‍ക്കാനും വകുപ്പും നിലനിറുത്തി.

കയറ്റുമതി ഇറക്കുമതി നയങ്ങള്‍ ഏതു കൃഷിയെയും തകര്‍ക്കാന്‍ പ്രാപ്തമാണ്. പലതും നെഗറ്റീവ് ലിസ്റ്റില്‍പ്പെടുത്തി കൃഷിയെ സംരക്ഷിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ റബ്ബറിന്റെ കാര്യം തന്നെ നോക്കാം. റബ്ബറിന്റെ ഇറക്കുമതി തീരുവ 20 % ആണ്. എന്നാല്‍ 85,000 ഉം 89,000 ഉം ടണ്ണുകള്‍ ഇറക്കുമതി ചെയ്പ്പോള്‍ അതില്‍ എത്രശതമാനമാണ് തീരുവനല്‍കി ഇറക്കുമതി ചെയ്തത്? 99% ഇറക്കുമതിയും 0% ഇറക്കുമതി തീരുവയില്‍ത്തന്നെയാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. ഇറക്കുമതി മാത്രമല്ല കയറ്റുമതിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റബ്ബര്‍ കയറ്റുമതിയില്‍ സഹകരണ സംഘങ്ങളാണ് ഏറിയ പങ്കും കയറ്റുമതി ചെയ്യുന്നത്. അവരുടെ ലാഭ വിഹിതം സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ടതാണ്. ഉല്പന്ന നിര്‍മ്മാതാക്കളും ഇത്തരം സഹകരണ സംഘങ്ങളും ഒത്തുചേര്‍ന്ന് വിപണിവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി ചെറുമത്സ്യങ്ങളെ വലിയ മത്സ്യം വിഴുങ്ങുന്ന രീതി തന്നെയാണ് നിലവിലുള്ളത്. വിപണി വില നിയന്ത്രിക്കുന്നത് ഒരു ടയര്‍ നിര്‍മ്മാതാവിന്റെ ഗ്രൂപ്പില്‍പ്പെട്ട പത്രത്തിലെ വ്യാപാരി വിലയാണ്. ഡീലര്‍മാര്‍ ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ റബ്ബര്‍ ബോര്‍ഡും ഒത്താശ ചെയ്യുന്നു. 1996-97 മുതല്‍ 2001-02 വരെ 38698 ടണ്ണാണ് ഉള്ളസ്റ്റോക്ക് കുറച്ച് കാട്ടി വിലയിടിക്കുവാനാണ് റബ്ബര്‍ ബോര്‍ഡ് സഹായിച്ചത്. 2002-03 മുതല്‍ 2008-09 വരെ 39200 ടണ്‍ ഇല്ലാത്ത റബ്ബര്‍ ഉല്പാദനവും സ്റ്റോക്കും ഉയര്‍ത്തിക്കാട്ടി വില ഉയരാതിരിക്കുവാന്‍ സഹായിച്ചു. 2009 ഏപ്രില്‍ മേയ് മാസങ്ങളില്‍ 30249 ടണ്‍ ഇറക്കുമതി ചെയ്തതില്‍ എത്ര ശതമാനം കാണും 20% തീരുവ നല്‍കി ഇറക്കുമതി ചെയ്തത്? ഇറക്കുമതി ചെയ്യാന്‍ വേണ്ടി ഏപ്രിലില്‍ ശരാശരി 13 രൂപയും മേയില്‍ 18 രൂപയുമാണ് ആഭ്യന്തര വിപണിയില്‍ ഉയര്‍ത്തി നിറുത്തിയത്. എന്നാല്‍ ഈ അവസരത്തില്‍ 840 ടണ്‍ സ്വാഭാവിക റബ്ബര്‍ നഷ്ടം സഹിച്ച് ആരാണ് കയറ്റുമതി ചെയ്തത്? 2006 ആഗസ്റ്റ് മാസം പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ആഭ്യന്തര വിപണിയില്‍ 92 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 2.11 രൂപക്ക് എപ്രകാരമാണ് കയറ്റുമതി ചെയ്തത്?

കുരുമുളക്, പാംഓയില്‍, ഗോതമ്പ്, സോയാബീന്‍ ഓയില്‍ മുതലായവയുടെ ഇറക്കുമതി വിവരങ്ങള്‍ പരിശോധിച്ചാലും പലതും കണ്ടെത്തുവാന്‍ കഴിയും. ഇത് കണ്ടെത്തേണ്ട എക്കണോമിസ്റ്റുകള്‍ കര്‍ഷകരെ കബളിപ്പിക്കയല്ലെ ചെയ്യുന്നത്? നിത്യോപയോഗ സാധനങ്ങളായ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലകൂടിപ്പോയി എന്ന് പറഞ്ഞ് അത് ഉല്പാദിപ്പിക്കുന്ന കര്‍ഷകനെക്കൊണ്ട് സമരം ചെയ്യിപ്പിക്കലല്ലെ കക്ഷി രാഷ്ട്രീയക്കാര്‍ ചെയ്തു വരുന്നത്. അത്തരം ഒരു മനുഷ്യച്ചങ്ങലയല്ലെ ഒക്ടോബര്‍ രണ്ടിന് അരങ്ങേറിയത്. ഒരു കയ്യില്‍ കര്‍ഷകരെയും മറുകയ്യില്‍ കര്‍ഷക തൊഴിലാളികളെയും താങ്ങി നിറുത്തുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. 375 രൂപ ശമ്പളം വാങ്ങുന്ന പുരുഷ തൊഴിലാളിക്ക് കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമോ? ഇല്ലേ ഇല്ല. അത്രയും തൊഴിലാളി വേതനം നല്‍കുമ്പോള്‍ കാര്‍ഷികോത്പന്ന വില എന്തായിരിക്കണം എന്ന് എക്കണോമിസ്റ്റുകള്‍ കര്‍ഷകര്‍ക്ക് പറഞ്ഞു തന്നാല്‍ കൊള്ളാം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതി കര്‍ഷകര്‍ക്ക് ലഭ്യമാക്കി ഓരോ സ്ഥലത്തെയും കൂലി നിരക്കനുസരിച്ച് ബാക്കി കൂലി കര്‍ഷകര്‍ കൊടുക്കട്ടെ. അതിലൂടെ തല്കാലം അല്പമൊരാശ്വാസവും കര്‍ഷകന് ലഭിക്കും. ബാങ്ക് വായ്പകളല്ല കര്‍ഷകനാവശ്യം കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കലാണ് പ്രധാനം. ഇറക്കുമതി ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ ചെയ്യട്ടെ. കയറ്റുമതി ചെയ്യാന്‍ വേണ്ടി ഇറക്കുമതി ചെയ്ത് ഇവിടത്തെ ഉല്പന്ന വില നിയന്ത്രിക്കുന്ന സംവിധാനമാണ് അവസാനിപ്പിക്കേണ്ടത്. എന്നിട്ട് കര്‍ഷക ദ്രോഹമല്ലാത്ത രീതിയില്‍ അത് വിപണിയില്‍ പ്രാവര്‍ത്തികമാക്കട്ടെ.

ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2009

ട്വിറ്ററും എക്കോഫോണും മൈക്രോബ്ലോഗിങ്ങും

ഇന്ന് ഒരു വന്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വിറ്റര്‍ ഒരുക്കുന്ന മൈക്രോബ്ലോഗിങ്ങിനെപ്പറ്റി പലര്‍ക്കും മനസിലാക്കാന്‍ കഴിയാതെ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് എനിക്കറിയാവുന്ന രീതിയില്‍ പരാമര്‍ശിക്കുവാനാണ് ഈ പോസ്റ്റു ലക്ഷ്യമിടുന്നത്. ട്വിറ്ററിനെപ്പറ്റി കൂടുതലറിയുവാന്‍ വി.കെ ആദര്‍ശ് പ്രസിദ്ധീകരിച്ചിട്ടുള്ള ട്വീറ്റാം നമുക്ക് ട്വീറ്റാം വീണ്ടുമൊരു ട്വീറ്റഗാനം എന്ന പോസ്റ്റും, ഹരീയുടെ ട്വിറ്റര്‍ എന്നാ പോസ്റ്റും, ബ്രിജേഷ് നായരുടെ Six Reasons Why Indian Politicians Should Use Twitter എന്ന പോസ്റ്റും ഇതുമായി ബന്ധപ്പെട്ടവ തന്നെയാണ്.
ഈ മെയില്‍ ഐഡി ഉള്ള ആര്‍ക്കും ട്വിറ്ററില്‍ ഒരു അക്കൌണ്ട് തുറക്കാം. താനിഷ്ടപ്പെടുന്നവരെയോ, ഇഷ്ടവിഷയങ്ങളോ, വാര്‍ത്തകളോ, ചാനലുകളോ എന്നുവേണ്ട എന്തും പ്രസിദ്ധീകരിക്കുന്നവരെ ഇഷ്ടത്തിനനുസരിച്ച് പിന്തുടരാം. ആരെയെങ്കിലും പിന്തുടര്‍ന്ന് കഴിഞ്ഞാല്‍ അവര്‍ അപ്ഡേറ്റുചെയ്യുന്നതെല്ലാം നമ്മുടെ പേജില്‍ ദൃശ്യമാവും. നിങ്ങളെ ഇഷ്ടമുള്ളവര്‍ നിങ്ങളെ പിന്തുടരും. അതില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്തവ്യക്തിയെ ബ്ലോക്ക് ചെയ്യുകയും ചെയ്യാം. ഭാരതത്തില്‍ ട്വിറ്ററിന്റെ വളര്‍ച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ വരവോടെയാണ് ഉണ്ടായത്. ഇത്രയധികം അദ്ദേഹത്തിന് ആരാധകരുണ്ടായതും പലരും ട്വിറ്ററിന്റെ മഹത്വം മനസിലാക്കാന്‍ ഇടയായതും മാധ്യമങ്ങളുടെ സഹായവും ഉണ്ടായതിലൂടെയാണ്. മാത്രമല്ല ധാരാളം മാധ്യമങ്ങള്‍ ട്വിറ്ററില്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിലൂടെ ലഭിക്കുന്ന ലിങ്കുകള്‍ വാര്‍ത്തകള്‍ യഥാസമയം വായനക്കാരിലെത്തുന്നു.

ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന ഒരാളിന് ട്വിറ്റര്‍ ഫോക്സ് എന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനും അത് ചിത്രത്തില്‍ വലത് താഴെയറ്റത്ത് കാണുന്ന വിന്‍ഡോരൂപത്തില്‍ തുറക്കാനും താഴ്ത്തിവെയ്ക്കാനും കഴിയും. ഓരോ പുതിയ ട്വീറ്റും നാം ഏത് പോജിലാണെങ്കിലും നമ്മോടപ്പം ട്വിറ്റര്‍ ഫോക്സും നാം കൂടെ കൊണ്ടു നടക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ മാതിരി പ്രവര്‍ത്തിക്കുന്നു. വരുന്ന ട്വീറ്റുകളില്‍ ഇഷ്ടപ്പെട്ടവ റീ ട്വീറ്റ് ചെയ്യുവാന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Retweet അമര്‍ത്തിയാല്‍ മതി അതേ മെസേജ് റീട്വീറ്റ് ചെയ്യുവാന്‍ പാകത്തിന് ട്വിറ്റര്‍ ഫോക്സിലെ താഴെയറ്റത്തുള്ള വിന്‍ഡോയില്‍ തെളിയുന്നു. എന്റര്‍ ചെയ്താല്‍ അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. @ എന്ന തുടക്കത്തോടെ നമ്മുടെ ട്വിറ്റര്‍ ഐഡി ആരെങ്കിലും ഉപയോഗിച്ചാല്‍ Mentions ല്‍ അവര്‍ എത്ര എണ്ണം എന്ന് നാമത് തുറന്ന് വായിക്കുന്നതുവരെ പ്രദര്‍ശിപ്പിക്കും. മറുപടി കൊടുക്കുവാന്‍ ട്വീറ്റിന് മുകളില്‍ മൊസ് വെയ്ക്കുമ്പോള്‍ത്തന്നെ ഒരു സ്റ്റാറും അതിന് താഴെ ലെഫ്റ്റ് ആരോയും കാണാം. ആരോയില്‍ ക്ലിക്ക് ചെയ്താല്‍ മറുപടി കിട്ടേണ്ട ഐഡിയില്‍ കൊടുക്കുകയും ആവാം. ട്വിറ്ററിലൂടെ വ്യക്തിഗത മെസേജ് അയക്കുവാനും കൈപ്പറ്റുവാനും സാധിക്കും.
പലരും പല ഇടങ്ങളില്‍ നിന്ന് ട്വീറ്റ് ചെയ്യുന്നതായി കാണാം. bit.ly | titterfeed | twitter4j | Echofon | tweetdeck | Uber Twitter | Api | Su.pr | Snaptu | Seesmic | XMPP Gateway മുതലായവയും വെബ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെ ട്വീറ്റു ചെയ്യുന്നതും കാണാന്‍ കഴിയും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ബി.ആര്‍.പി ഭാസ്ക്കര്‍, കെ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ ഫയര്‍ഫോക്സ് ആഡ്ഓണിലൂടെയാണ് ട്വീറ്റ് ചെയ്യുന്നത്.
ഞാനുപയോഗിക്കുന്നത് എക്കോഫോണ്‍ ആണ്. ട്വിറ്ററുമായി ബന്ധപ്പെട്ടതെല്ലാം സൈറ്റില്‍ പോകാതെ സൌകര്യപ്രദമായി എക്കോഫോണിലൂടെ സാധിക്കുന്നു. വായിക്കാത്ത ട്വീറ്റുകള്‍ എണ്ണമെത്രയെന്ന് കാണിക്കുന്നു. റീ ട്വീറ്റ് ചെയ്യുവാനും മറുപടി നല്‍കുവാനും അനായാസം സാധിക്കുന്നു എന്നുമാത്രമല്ല മറുപടി കൊടുക്കുമ്പോള്‍ ഏത് ട്വീറ്റിനാണ് മറുപടി കൊടുക്കുന്നത് എന്ന് താഴത്തെ വിന്‍ഡോയില്‍ കാണിക്കുകയും ചെയ്യുന്നു. ഏതുപേജിലും എന്നോടൊപ്പം ഇത് സഞ്ചരിക്കുകമാത്രമല്ല ഞാന്‍ ടൈപ്പു ചെയ്യുന്നത് തടസപ്പെടുത്തി പുതിയ മെസേജ് അറിയിക്കുകയും ചെയ്യും. വീണ്ടും മൊസ് ക്ലിക്കിലൂടെ ടൈപ്പിംഗ് തുടരുകയും ചെയ്യാം. കൂടുതല്‍ ട്വീറ്റുകള്‍ ഫോളോ ചെയ്യുവാന്‍ വിഷയങ്ങള്‍ തരം തിരിച്ച് പ്രത്യേകം അക്കൌണ്ട് തുടങ്ങുകയാവും നല്ലത്. ഇല്ലെങ്കില്‍ നമുക്ക് എല്ലാം കൂടെ ഒരു അവിയല്‍ പരുവത്തിനേ വായിക്കുവാന്‍ കഴിയുകയുള്ളു. ബ്ലോഗുകളെ സംബന്ധിക്കുന്നവ, വാര്‍ത്തകള്‍, ചാനലുകള്‍, മറ്റുള്ളവ എന്നിങ്ങനെ തരം തിരിച്ച് വെവ്വേറെ അക്കൌണ്ടില്‍ ഫോളോ ചെയ്യുകയും എക്കോഫോണിലൂടെ അവ ഓരോന്നും തരം തിരിച്ച് വെവ്വേറെയുള്ള ഐഡികളില്‍ ലോഗിന്‍ ചെയ്യാനും സാധിക്കും. എക്കോഫോണ്‍ വിന്‍ഡോ തുറന്നുവെച്ചുകൊണ്ടുതന്നെ ഓരോ അക്കൌണ്ടിലേയും ട്വീറ്റുകള്‍ മാറി മാറി പരിശോധിക്കാം. പരിശോധിക്കുക മാത്രമല്ല വെവ്വേറെ അക്കൌണ്ടുകളില്‍ നിന്ന് ട്വീറ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ സൈറ്റില്‍ കയറാതെ തന്നെ എല്ലാ പണികളും എക്കോഫോണിലൂടെ പൂര്‍ത്തിയാവുകയാണ് ചെയ്യുന്നത്. ട്വിറ്റര്‍ അപ്ഡേറ്റുകളെല്ലാം ഫെയിസ്‌ബുക്കുമായി ബന്ധിപ്പിക്കുവാനും സാധിക്കും.
ഞാന്‍ കൈകാര്യം ചെയ്യുന്ന മൂന്ന് ട്വിറ്റര്‍ ഐഡികളില്‍ എന്റെ ഭാഷ സെലക്ട് ചെയ്തതായി ചിത്രത്തില്‍ കാണാം. മറ്റുള്ളവ സെലക്ട് ചെയ്താല്‍ ആ ഐഡിയില്‍ ഞാന്‍ ഫോളോ ചെയ്യുന്നത് കാണാം റീ ട്വീറ്റ് ചെയ്യാം അല്ലെങ്കില്‍ മറുപടി നല്‍കാം. സ്റ്റാര്‍ നല്‍കി ഫേവറൈറ്റിലും സൂക്ഷിക്കാം. റൈറ്റ് ക്ലിക്ക് ചെയ്ത് പ്രിഫറന്‍സ് എടുത്തുവേണം അക്കൌണ്ട് കൂട്ടിച്ചേര്‍ക്കാന്‍.

തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2009

കേരളത്തില്‍ ഗുണ്ടകള്‍ക്ക് പിന്നില്‍ ആരാണ്?

പത്രത്താളുകളിലെയും ചാനലുകളിലെയും പോരാഞ്ഞ് സിനിമകളില്‍ വരെ ഗുണ്ടകളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ സാധാരണക്കാരെ നോക്കി പല്ലിളിക്കുന്നു. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 18, 2009

വാക്കുകളുടെ അര്‍ത്ഥം ഗൂഗിളിലും തെരയാം

അനാവശ്യ വിവാദമാണ് കാഞ്ചന്‍ഗുപ്ത എന്ന പത്രപ്രവര്‍ത്തകന്‍ സൃഷ്ടിച്ചതും ഒരു കേന്ദ്രമന്ത്രിയെക്കൊണ്ട് മാപ്പ് (Sorry) പറയിച്ചതും. ജയന്തി നടരാജന്റെ എന്തൊരു ഗംഭീര പ്രകടനമായിരുന്നു. ആംഗലേയം അറിയാമെന്നുള്ളവര്‍ ഈ വീഡിയോകളും കൂടി കാണുക.
ചിത്രങ്ങളില്‍ ഞെക്കി വലിയ രൂപത്തില്‍ വായിക്കുക.

ഹോളി കൗ എന്ന വാക്കിനര്‍ത്ഥം ഇമേജില്‍ കാണാം.

കാറ്റില്‍ ക്ലാസ് എന്ന വാക്കിനര്‍ത്ഥം ഇമേജില്‍ കാണാം.

വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2009

ഇക്കണോമി ക്ലാസ്'യാത്ര: ശശി തരൂര്‍ വിവാദത്തില്‍

ചിത്രം കടപ്പാട് ട്വീറ്റ്ഫോട്ടോ
ന്യൂഡല്‍ഹി: വിമാനത്തിലെ ഇക്കണോമി ക്ലാസിലെ യാത്ര 'കന്നുകാലി ക്ലാസി'ലെ യാത്രയാണെന്ന വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്​പാര്‍ട്ടി രംഗത്തെത്തി. ഇതിനെ പൂര്‍ണമായും അപലപിക്കുന്നുവെന്ന് എ.ഐ.സി.സി. വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.

''തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് യോജിച്ചതല്ല. ഇന്ത്യന്‍ മാനസികാവസ്ഥ വെച്ചുനോക്കുമ്പോഴും ഇത് അംഗീകരിക്കാനാവില്ല''-അവര്‍ പറഞ്ഞു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ 'ട്വിറ്ററി'ലാണ് തരൂരിന്റെ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. ''തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍'' എന്ന് തരൂര്‍ എഴുതിയതാണ് വിവാദമായത്.

''ഘാനയില്‍നിന്ന് ലൈബീരിയയിലേക്ക് നിങ്ങള്‍ പോകുന്നത് കന്നുകാലി ക്ലാസിലാണോ'' എന്ന് ഒരാള്‍ ചോദിച്ചതിന് മറുപടിയായാണ് തരൂര്‍ ഇങ്ങനെയെഴുതിയത്.

'കന്നുകാലി ക്ലാസ്' എന്ന പ്രയോഗം അംഗീകരിക്കാനാവില്ലെന്നും ആയിരക്കണക്കിനാളുകള്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും ജയന്തി പറഞ്ഞു.

ശശി തരൂരിനെ മന്ത്രിയായി തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് അത് പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും താന്‍ തരൂരിന്റെ പ്രസ്താവനയെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടി.

മൂന്നു മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ തരൂര്‍താമസിച്ചത് വിവാദമായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയാന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി തരൂരിനോട് ആവശ്യപ്പെട്ടിരുന്നു.
കടപ്പാട് - മാതൃഭൂമി
കാളപെറ്റെന്ന് പറയുമ്പോള്‍ കയറെടുക്കുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
Short for 'cattle class' which pertains to flying economy class (or 'coach' in America) on a flight. It is called this mainly because many people are crammed into such a small space for an extended period of time and most of the time are treated like animals.
കടപ്പാട് - അര്‍ബന്‍ ഡിഷ്ണറി
Economy class, (also called coach class, Steerage, standard class, or cattle class), is the lowest class of seating in air travel and rail travel.
കടപ്പാട് - വിക്കിപീഡിയ
ഇനിയും വിവരങ്ങള്‍ കിട്ടും ഗൂഗിളില്‍ തെരഞ്ഞാല്‍.

This is what Tharoor has twitted about this whole controversy from Liberia

learned belatedly of fuss over my tweet replying to journo's query whether i wld travel to Kerala in "cattle class". His phrase which i rptd

t's a silly expression but means no disrespect to economy travellers, only to airlines for herding us in like cattle. Many have misunderstd

i'm told it sounds worse in Malayalam, esp out of context. To those hurt by the belief that my repeating the phrase showed contempt: sorry

i now realize i shldnt assume people will appreciate humour. &u shouldn't give those who wld wilfully distort yr words an opportnty to do so

@dilnawazpasha holy cows are NOT individuals but sacrosanct issues or principles that no one dares challenge. Wish critics wld look it up


Tharoor tenders apology

Minister of State for External Affairs Shashi Tharoor “tweeted” his apology around midnight on Thursday night to all those hurt by his “cattle class” remark. Tweeting from Liberia, Mr. Tharoor’s apology came a day after the Congress publicly reprimanded him for stating that he would travel “cattle class in solidarity with all our holy cows” in a message posted on the micro-blogging site Twitter.

Having learnt “belatedly of fuss over my tweet” in reply to a journalist’s question whether he would travel “cattle class” to Kerala, Mr. Tharoor said the phrase cattle class was used by the scribe and he had only repeated it.

Further, according to the Minister, “it’s a silly expression but means no disrespect to economy class travellers, only to airlines for herding us in like cattle.”

Of the view that many had misunderstood him, Mr. Tharoor, in another tweet, observed that he had been told it sounds worse in Malayalam; especially when said out of context. “I now realise I shouldn’t assume people will appreciate humour. And, you shouldn’t give those who would wilfully distort your words [given] an opportunity to do so.”

In yet another reply to a query he got from one of his 1, 69,096 followers on Twitter, the Minister said: “Holy cows are not individuals but sacrosanct issues or principles that no one dares challenge. Wish critics would look it up.”

Courtesy: The Hindu

ബുധനാഴ്‌ച, സെപ്റ്റംബർ 16, 2009

നിയമമന്ത്രി പറഞ്ഞത് കേരളകൗമുദിയോട് മാത്രമോ?

കേരളകൗമുദി എഡിറ്റോറിയര്‍ 15 ചൊവ്വ 2009
പ്രസംഗിച്ചാല്‍ മാത്രം പോര
അഴിമതിയുടെ കാര്യത്തില്‍ നല്ല റേറ്റിംഗ് അവകാശപ്പെടാവുന്ന ഇന്ത്യയില്‍ അഴിമതി നടത്തുന്നവരെ ശിക്ഷിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് കേന്ത്ര നിയമമന്ത്രി ശ്രീ എം. വീരപ്പമൊയ്ലി പറയുന്നത്.
അഴിമതി കാട്ടിയതിന് പിടിക്കപ്പെട്ടാലും പലരും രക്ഷപ്പെടുന്നത് നിയമത്തിന്റെ സംരക്ഷണമുള്ളതുകൂടിയാണെന്നാണ് മന്ത്രിയുടെ വാക്കുകളില്‍നിന്ന് മനസ്സിലാക്കേണ്ടത്. അഴിമതി കേസില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ജീവനക്കാരെ തുണക്കുന്ന ഭരണഘടനയിലെ 311 -ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഉദ്യോഗസ്ഥന്മാരുടെമാത്രമല്ല രാഷ്ട്രീയക്കാരുടെ അഴിമതി നേരിടാനുള്ള വഴികളെക്കുറിച്ചും നിയമമന്ത്രി പറയുന്നുണ്ട്. പൊതുപ്രവര്‍ത്തകര്‍ അഴിമതിയിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരും. ഇത്തരക്കാരെ വിചാരണ ചെയ്യുന്നതിന് ഇപ്പോള്‍ തടസ്സങ്ങള്‍ ഒട്ടനവധിയുണ്ട്. പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ അനുമതി വേണമെന്ന വ്യവസ്ഥയാണ് ഇതില്‍ പ്രധാനം. അഴിമതി നിരോധന നിയമം ഫലപ്രദവും കാര്യക്ഷമവുമാക്കാന്‍ ഈ വ്യവസ്ഥ കാലോചിതമായി പരിഷ്കരിക്കണമെന്നാണ് ശ്രീ മൊയ്ലി ഡല്‍ഹിയില്‍ കഴിഞ്ഞദിവസം സി.ബി.ഐ സംഘടിപ്പിച്ച ഒരു സെമിനാറില്‍ പറഞ്ഞത്. ശനിയാഴ്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത ചീഫ് ജസ്റ്റിസ് ശ്രീ കെ.ജി. ബാലകൃഷ്ണനും അഴിമതിക്കാരെ നേരിടാന്‍ പുതിയ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധിപ്പിച്ചിരുന്നു. അഴിമതിക്കാരെന്ന് തെളിയുന്ന പൊതുപ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരണമെന്ന് ചീഫ് ജസ്റ്റിസും അഭിപ്രായപ്പെട്ടിരുന്നു.
അഴിമതിക്കെതിരായ കുരിശ് യുദ്ധത്തിന്റെ തുടക്കവും ഒടുക്കവുമെല്ലാം സെമിനാറുകളില്‍ ഒതുങ്ങുന്നു എന്നതാണ് രാജ്യം നേരിടുന്ന ഒരു ദുര്‍ഗതി. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആറ് പതിറ്റാണ്ടു കാലത്തിനിടയില്‍ നാനാ രംഗങ്ങളിലും അഭിമാനാര്‍ഹമായ പുരോഗതി പ്രാപിച്ചതിനൊപ്പംതന്നെ അഴിമതിയുടെ കാര്യത്തിലും ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. അഴിമതി താനേ വളരുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അഴിമതി വാര്‍ത്തകളില്‍ എപ്പോഴും ഒന്നാം നിരയില്‍ വരുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണ്. അവരുടെ ആശീര്‍വാദവും പിന്‍ബലവുമില്ലാതെ വന്‍തോതിലുള്ള ഒരഴിമതിയും പൂത്തുവിരിയുകയില്ല. ഭരണരംഗത്തെ കാലതാമസവും, അനാവശ്യവും ജനങ്ങളെ ദ്രോഹിക്കുന്നതുമായ ഔദ്യോഗിക നടപടിക്രമങ്ങളും അഴിമതിക്ക് വളമേകുന്ന ഘടകങ്ങളാണ്. അഴിമതിക്കെതിരേ പൊതുവേദികളില്‍ കണ്ഠക്ഷോഭം നടത്തുന്നതല്ലാതെ ഈ സാമൂഹിക തിന്മ എങ്ങനെ ഇല്ലാതാക്കാനാവുമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ചിന്തിക്കുന്നില്ല. രാജ്യത്ത് ബിനാമി ഇടപാടുകള്‍ വഴി ഉണ്ടാകുന്ന കള്ള സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം കൊണ്ടുവന്നത് 1988 ലാണ്. ഈ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നാണ് നിയമ മന്ത്രി പറയുന്നത്. അപ്പോള്‍ നിയമം ഇല്ലാത്തതല്ല. ഉള്ള നിയമങ്ങള്‍ പോലും ഫലപ്രദമായി നടപ്പാക്കുന്നില്ല എന്നിടത്താണ് കാര്യങ്ങള്‍ നില്കുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി കണ്ടുപിടിക്കാനും അങ്ങിനെ പിടികൂടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കാനും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ട്. ചെറുമീനുകള്‍ വല്ലപ്പോഴും ഇവരുടെ വലയില്‍ പെട്ടുപോകുന്നതല്ലാതെ വമ്പന്‍ സ്രാവുകളെ അത്രയൊന്നും കിട്ടാറില്ല. രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന 9310 സി.ബി.ഐ കേസുകളില്‍ രണ്ടായിരത്തിലധികം കേസുകള്‍ പത്തുവര്‍ഷത്തിലധികം പഴക്കമുള്ളവയാണെന്ന് വെളിപ്പെടുത്തുന്നത് കേന്ദ്ര നിയമ മന്ത്രിതന്നെയാണ്. സംസ്ഥാനങ്ങളില്‍ നടക്കുന്ന വിജിലന്‍സ് കേസ് അന്വേഷണങ്ങളെ പലപ്പോഴും രാഷ്ട്രീയം സ്വാധീനിക്കാരുണ്ടെന്നതും വസ്തുതയാണ്.
രാഷ്ട്ര ശരീരത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന അഴിമതി പാടെ ഇല്ലാതാക്കാനായില്ലെങ്കിലും നിയന്ത്രിക്കാനെങ്കിലുമായാല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. അതിനുള്ള നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്റുമാണ്. സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന ഏത് നിയമവും എപ്പോള്‍ വേണമെങ്കിലും വാര്‍ലമെന്റ് മുഖേന പാസാക്കിയെടുക്കാം. ഉദ്ബോധനങ്ങള്‍ നടത്തിയിട്ടുവേണോ ഈവക കാര്യങ്ങളില്‍ ധീരമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍. അഴിമതി ഇല്ലാതാക്കാന്‍ ആദ്യ കാല്‍വെയ്പ് നടത്തേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. രാഷ്ട്രീയം അഴിമതി മുക്തമാണെന്ന് ഉറപ്പുവരുത്തിയാത്തന്നെ അതിന്റെ സന്ദേശം താഴെ തട്ടുകളിലും എത്തും. കട്ടുഭുജിക്കാതിരിക്കാന്‍ എമ്പ്രാന് കഴിയുമോ എന്നതാണ് ചിന്താ വിഷയം.
അടിക്കുറിപ്പ്
മറ്റ് മലയാള | ആംഗലേയ | ഹിന്ദി പത്രങ്ങളിലും പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കെതിരെ നിയമ മന്ത്രി പറഞ്ഞതായി കാണാന്‍ കഴിഞ്ഞില്ല.

ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

പ്ലാന്റ് ഫിസിയോളജിയും റബ്ബര്‍ ടാപ്പിംഗും

ഐയുടി ടാപ്പിംഗ് രീതി വേണ്ടെന്ന് തീരുമാനമെടുത്ത റബ്ബര്‍ ബോര്‍ഡ് സിയുടി എന്ന ടാപ്പിംഗ് രീതിയും വേണ്ടെന്ന് വെയ്ക്കേണ്ടതല്ലെ?
റബ്ബര്‍ മരങ്ങളുടെ സൈലം എന്ന ഭാഗം മണ്ണില്‍ നിന്ന് ജലവും ലവണവും ഇലകളിലെത്തിക്കുന്ന ജോലിയാണ് ചെയ്യുന്നത്. ഇലയില്‍ നടക്കുന്ന പ്രകാശസംശ്ലേഷണത്തിലൂടെ രൂപപ്പെടുന്ന അന്നജം കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലൂടെ താഴേയ്ക്ക് ഒഴുകി വേരിലെത്തി വേരുകള്‍ വളരുവാന്‍ സഹായിക്കുന്നു. വേരുകള്‍ വളരുവാന്‍ വേണ്ടിവരുന്ന ഊര്‍ജ്ജം ചെലവായശേഷം ബാക്കി വരുന്നവ ഫ്ലോയത്തിന് മുകളിലൂടെ മുകളിലേക്ക് സഞ്ചരിച്ച് തിരികെ ഇലകളിലെത്തുന്നു. അത് തെളിയിക്കുവാന്‍ വളരെ എളുപ്പമാണ്. താഴേയ്ക്ക് സാധാരണ രീതിയില്‍ ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ അല്പം എഥിഫോണ്‍ പുരട്ടി ടാപ്പ് ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വെട്ടുപട്ടയുടെ താഴ് ഭാഗത്ത് കറയുടെ കട്ടി ക്രമാതീതമായി കുറയുന്നു. മറിച്ച് മകളിലുള്ള പട്ടയിലെ കറയുടെ കട്ടി കുറയുന്നതും ഇല്ല. അപ്രകാരം ഉണ്ടാകുന്ന മഗ്നീഷ്യത്തിന്റെ അഭാവമാണ് താഴെത്തട്ടിലുള്ള ഇലകള്‍ മഞ്ഞളിക്കുവാനും പൊഴിയുവാനും ശിഖരങ്ങള്‍ വരെ ഉണങ്ങുവാനും കാരണമാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ചിത്രമാണ് ഇടതുവശത്തായി കാണുന്നത്. കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലെ ഒഴുക്ക് താഴേക്കാണെങ്കില്‍ പാല്‍ക്കുഴലുകള്‍ മുകളിലേക്കാണ് ഒഴുകുന്നത്. അവയില്‍ ലാറ്റെക്സ് രൂപപ്പെടുന്നത് സെക്കന്ററി തിക്കനിംഗ് ഓഫ് ഡൈക്കോട് സ്റ്റെം (പ്രസ്തുത ലേഖനം എഴുതിത്തന്നത് എഎംഎച്ച്എസ്എസിലെ ബോട്ടണി ടീച്ചറായ മിനി ടീച്ചറാണ്. അത് താഴെ ചേര്‍ത്തിട്ടുണ്ട്.) എന്ന പ്രക്രിയയിലൂടെയാണ്. അതില്‍ നിന്ന് മനസിലാക്കുവാന്‍ കഴിയുന്നത് ലെന്റി സെല്ലുകളുടെ പ്രവര്‍ത്തനഫലമായാണ് ഫുഡ് സ്റ്റോറേജും ലാറ്റെക്സും രൂപപ്പെടുന്നത് എന്നാണ്..
കേമ്പിയമാണ് തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്നത്. എന്നുവെച്ചാല്‍ തടിയും തൊലിയും വളരുന്നത് മുകളില്‍ നിന്ന് താഴേക്കാണ് എന്നര്‍ത്ഥം. അതുകൊണ്ട് ടാപ്പ് ചെയ്യുന്നതും താഴേക്ക് മാത്രമേ പാടുള്ളു എന്ന് ആര്‍ക്കും മനസിലാക്കാം. ഡോ. എല്‍. തങ്കമ്മ പ്രചരിപ്പിച്ച 'ഐയുടി' ടാപ്പിംഗ് രീതി റബ്ബര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ല എങ്കില്‍ 'റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിച്ച സിയുടി' (കണ്ട്രോള്‍ഡ് അപ്‌വേര്‍ഡ് ടാപ്പിംഗ്) അല്ലെ ആദ്യം നിരുത്സാഹപ്പെടുത്തേണ്ടത്?
സെക്കന്‍ഡറി തിക്കനിംഗ് ഓഫ് ഡൈക്കോട് സ്റ്റെം

ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന്‌ മുന്‍പുള്ള ഘടനയാണ്‌ മുകളില്‍ കാണിച്ചിരിക്കുന്നത്‌. ഈ അവസ്ഥയില്‍ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേര്‍ന്നാണ്‌ നിര്‍മിതമായിരിക്കുന്നത്‌. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന്‌ (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക്‌ അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയില്‍ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്‌. സൈലവും ഫ്ലോയവും ഉണ്ടാകുന്നത്‌ ഈ കലകള്‍ വിഭജിച്ചാണ്‌.
ദ്വിബീജപത്രസസ്യങ്ങളില്‍ Secondary thickening തുടങ്ങുന്നത്‌ പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ്‌ ഈ പുതിയ Cambial Strip ഉണ്ടാകുന്നത്‌ Vascular bundles-ന്‌ ഇടയിലായിട്ടാണ്‌.


ഈ Cambial Strip -ന്‌ inter fascicular cambium എന്നു പറയുന്നു. സാവധാനത്തില്‍ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മില്‍ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.


ഈ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ Secondary xylem ഉം പുറത്തേയ്ക്ക്‌ Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക്‌ തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത്‌ ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്‌. ഈ കേമ്പിയത്തിന്‌ കോര്‍ക്ക്‌ കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച്‌ പുറത്തേയ്ക്ക്‌ ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ്‌ കോര്‍ക്ക്‌ അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ്‌ കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ്‌ lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച്‌ ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ്‌ Phelloderm - ഇവ living cells ആണ്‌. ഇവയുടെ functions "Photosynthesis and food storage" എന്നിവയാണ്‌.

ബുധനാഴ്‌ച, സെപ്റ്റംബർ 02, 2009

നിങ്ങള്‍ക്കു മാത്രം മതിയോ ഓണം?

ലോകമെമ്പാടും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പലര്‍ക്കും പ്രധാനം സദ്യ തന്നെയാണ്. മാണിക്യം പറയുന്നു കാനഡയിലേക്ക് പച്ചക്കറികളെല്ലാം എത്തിയത് കേരളത്തില്‍ നിന്നാണ് എന്ന്. കേരളീയനായ ഞാന്‍ പറയുന്നു ഏറിയ പങ്കും പച്ചക്കറികള്‍ കേരളത്തിലെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. പലരും കെങ്കേമമായ സദ്യ ഉണ്ണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പേരക്കുട്ടികളെപ്പറ്റി അഥവാ വരും തലമുറയെപ്പറ്റി അല്പമെങ്കിലും ചിന്തിക്കുന്നുണ്ടോ? അവര്‍ക്ക് ഒരുനേരത്തെ ആഹാരത്തിന് വേണ്ടി നിങ്ങളെന്താണ് ചെയ്തത്? ജനിക്കുമ്പോള്‍ത്തന്നെ പഠനത്തില്‍ ശ്രദ്ധകൊടുത്ത് സ്വന്തം മക്കളെ സമര്‍ത്ഥരായി പഠിക്കുവാനുള്ള ശ്രങ്ങളാണല്ലോ നാം കാണുന്നത്. അവരുടെ ആരോഗ്യപരിപാലനത്തിന്റെ ചുമതല ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്? അസുഖം വന്നാല്‍ നേരെ ഡോക്ടറുടെ അടുത്തേക്ക്. അസുഖങ്ങള്‍ എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു എന്നത് അല്പം ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ പരിപാലനത്തില്‍ സോയില്‍ ന്യൂട്രിയന്‍സിന് നിര്‍ണായകമായ പങ്കാണുള്ളത്. കുടിവെള്ളത്തിന് പലതരം ഫില്‍റ്ററുകളിലൂടെ ശുദ്ധജലം ലഭിക്കും. പക്ഷെ അതിലടങ്ങിയിരിക്കുന്ന ഫില്‍റ്റ് ചെയ്യാന്‍ കഴിയാത്ത കെമിക്കലുകളെപ്പറ്റി ആരും ഒന്നും പറയില്ല. ജലം ഫില്‍റ്റ് ചെയ്യുവാന്‍ മണ്ണിലെ ബാക്ടീരിയകള്‍ക്കുള്ള കഴിവ് ആര്‍ക്കും വേണ്ടാതായി.
ഞാനെന്റെ മണ്ണിന് തിരുവോണനാളില്‍ സദ്യ വിളമ്പി
തുല്യ വലുപ്പത്തിലുള്ള പതിനഞ്ച് ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് ബക്കറ്റ് നിറയെ സ്ലറി. ഇതിന് ഏകദേശം മുപ്പത് കിലോ അടുപ്പിച്ച് ഭാരം കാണും. രണ്ടു കൈയ്യിലും തുല്യ ഭാരം വഹിച്ചുകൊണ്ട് കുറെ ദൂരം നടക്കുമ്പോള്‍ പലതരം വ്യായാമങ്ങളും എനിക്ക് സ്വായത്തമാക്കുവാന്‍ കഴിയും. അതില്‍ ഇരുപത് കിലോ വെള്ളമാണ് ബാക്കി പത്ത് കിലോ ചാണകമാണ്. മണ്ണിന് വേണ്ട പല ന്യൂട്രിയന്‍സും ഇതില്‍ ലഭ്യമാണ്. എന്‍.പി.കെ എന്ന രാസവളം ന്യൂട്രിയന്റ് മൈനിംഗിനും അതിലൂടെ എല്ലാ ജീവജാലങ്ങള്‍ക്കും രോഗങ്ങളും മാത്രം സമ്മാനിക്കുമ്പോള്‍ തിരുവോണ നാളില്‍ ലഭിച്ച മഴയെ പ്രയോജനപ്പെടുത്തി ഞാനെന്റെ മണ്ണിന് സ്ലറികൊണ്ടൊരു സദ്യ വിളമ്പി. എന്റെ മണ്ണ് വരും തലമുറക്കവകാശപ്പെട്ടത്. അതിനെ സംരക്ഷിക്കുവാനുള്ള ബാധ്യത എനിക്കുണ്ട്. കോടാനുകോടി വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട മേല്‍മണ്ണ് നശിപ്പിക്കുവാന്‍ വളരെ എളുപ്പവും സംരക്ഷിക്കുവാന്‍ ഏറെ ബുദ്ധിമുട്ടും ആണ്.

റബ്ബര്‍ മരമൊന്നിന് തൊണ്ണൂറ് കിലോഗ്രാം സ്ലറി ടെറസിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് മണ്ണിളക്കാതെ പുറമേ നിരത്തിയൊഴിക്കുന്നു. കളകള്‍ നീക്കം ചെയ്യാറെ ഇല്ല. അവ എനിക്കൊരു സമ്പത്താണ്. വൈവിധ്യമാര്‍ന്ന കളകളും മറ്റും ഔഷധഗുണമുള്ളതാണ്. സ്ലറിയുടെ മണമുള്ളതുകാരണം പുല്‍ക്കൊടികള്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ കാലികള്‍ ഭക്ഷിക്കാറില്ല. കൂടാതെ ചപ്പുചവറും സ്ലറിയും കൂട്ടിക്കുഴച്ച് ഭക്ഷണമാക്കുവാന്‍ കുറച്ചെങ്കിലും മണ്ണിരകള്‍ ഉണ്ടാവും പ്രത്യേകിച്ചും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തതിനാല്‍. ഏറ്റവും കൂടുല്‍ പന്നല്‍ വേരുകള്‍ എന്റെ തോട്ടത്തില്‍ ഉണ്ടാവുന്നത് ഉയരം കൂടിയ ഭാഗത്താണ്. മഴവെള്ളത്തോടൊപ്പം ലഭിക്കുന്ന സ്ലറി മണ്ണിന് ഓണ സദ്യ തന്നെയാണ്. കൃഷി എന്തുതന്നെ ആയാലും മണ്ണ് സംരക്ഷണത്തില്‍ മാറ്റം ഇല്ല എന്നത് വിളമാറ്റം ഒരു പ്രശ്നമേ അല്ല. ഉയരം കൂടിയഭാഗത്തുള്ള ജൈവവള ലഭ്യത ഒരിക്കലും മണ്ണിനെ കടുപ്പമുള്ളതായി മാറ്റുന്നില്ല.
റബ്ബര്‍ തോട്ടത്തിലെ ഔഷധമൂല്യമുള്ള പുല്‍ക്കൊടികള്‍ കാലികള്‍ക്ക് മേഞ്ഞു നടക്കുവാന്‍ അവസരമൊരുക്കുന്നതിലൂടെ അവയുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല ഔഷധഗുണമുള്ള പാല്‍ ലഭിക്കുകയും കളകള്‍ ക്രോപ്പ് ചെയ്യപ്പെടുന്നതിലൂടെ കളനാശിനിപ്രയോഗമോ നീക്കം ചെയ്യലോ വേണ്ടിവരുന്നില്ല. ഫോര്‍മാലില്‍, സോഡിയം സല്‍ഫേറ്റ്, സോഡിയം ബൈ സല്‍ഫേറ്റ്, കരി ഓയിലിലെ കറുപ്പുനിറം നീക്കിയ ഫാറ്റ് എന്നിവ ചേര്‍ത്ത കവര്‍‌പാല്‍ വാങ്ങി കുടിച്ച് ശീലിച്ച മലയാളികള്‍ കന്നുകാലി വളര്‍ത്തലില്‍ നിന്ന് അകലം പ്രാപിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല. ഡക്​സ്ട്രോസും, സോപ്പുലായനിയും, പാല്‍‌പ്പൊടിയും, പച്ചവെള്ളവും, വെളിച്ചെണ്ണയും കലര്‍ത്തി ഉണ്ടാക്കുന്ന പാല്‍ അതി രുചികരമെന്നാണ് പറയപ്പെടുന്നത്. ഇവയൊന്നും ഉപഭോക്താവിന് ലബോറട്ടറി സൌകര്യങ്ങളുപയോഗിച്ച് അതിലടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ലഭിക്കുകയും ഇല്ല. മില്‍‌ക്കോ സ്കാനര്‍ ഉണ്ടെന്ന് പറയുന്നു അതെന്തിനാണെന്നോ എവിടെയാണെന്നോ ആര്‍ക്കറിയാം? എന്റെ അറിവില്‍ പാല്‍ അനാലിസിസ് ചെയ്യണമെങ്കില്‍ കല്‍ക്കട്ടയിലയക്കണം.
ഇനിയെനിക്ക് സന്തോഷത്തോടെ ഇലയില്‍ വിളമ്പിയ ഓണ സദ്യ ഉണ്ണാം.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

ഇന്ന് ചിങ്ങം ഒന്ന് - കര്‍ഷകദിനം


മാതൃഭൂമി ദിനപത്രത്തില്‍ കര്‍ഷകദിനം ആചരിക്കുമ്പോള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പുതുതായി സ്ഥാനമേല്‍ക്കുന്ന മന്ത്രിമാര്‍ക്കുവേണ്ടി ആ ഇടം നീക്കിവെച്ചിരിക്കുന്നു. മറ്റു പത്രങ്ങളില്‍ കര്‍ഷകദനാചരണം ചവറ്റു കൊട്ടയില്‍.
എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
കര്‍ഷകരെ ആദരിക്കുവാനും പരിഹസിക്കുവാനും ഒരു ദിനം കൂടി പിറക്കുന്നു. വേള്‍ഡ് ട്രയിഡ് ഓര്‍ഗനൈസേഷനും ആസിയാനും പിന്നെ കേന്ദ്ര സംസ്ഥന സര്‍ക്കാരുകളും മാത്രമല്ല പഞ്ചായത്തുതലം വരെയും നമ്മള്‍‌ക്കെല്ലാം അന്നം തരുന്ന മണ്ണിനെപ്പോലും പിഴിഞ്ഞെടുത്ത് വരും തലമുറയെ നിത്യരോഗികളായി മാറ്റുവാന്‍ രാസ, കള, കുമിള്‍, കീടനാശിനികള്‍ വിതറുവാന്‍ സഹായിക്കുന്ന കൃഷിശാസ്ത്രജ്ഞന്മാരെയും മണ്ണിനെ ജീവനില്ലാതാക്കുവാന്‍ ഗതികേട്കൊണ്ട് കൂട്ടുനില്‍ക്കുന്ന കര്‍ഷകരെയും ഒരിക്കല്‍ക്കൂടി ഓര്‍ക്കാം. കാര്‍ഷികോത്പന്നങ്ങളെ നിത്യോപയോഗസാധനങ്ങളുടെ പട്ടികയില്‍‌പ്പെടുത്തി അതിന്റെ വിലവര്‍ദ്ധനയാണ് ശമ്പളവര്‍ദ്ധനവിന് അടിസ്ഥാനമെന്ന് കള്ളം പറഞ്ഞ് 25 വര്‍ഷം കൊണ്ട് 14 ഇരട്ടി ശമ്പളവര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ നെല്ലറകളെ നശിപ്പിച്ചും നാളികേരവൃക്ഷങ്ങള്‍ക്ക് അന്ത്യം കുറിച്ചും മണ്ണിനെ കൊന്നും ഓരോ തലമുറയും വീതം വെയ്ക്കുന്ന കൃഷി ഭൂമികള്‍ വിസ്തൃതി കുറച്ചും എന്ത് കര്‍ഷകദിനം? എന്നിട്ട് കര്‍ഷകരെക്കൊണ്ടുതന്നെ കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിപ്പോയി എന്ന് പറയിക്കും. കലികാലം എന്നല്ലാതെ എന്താ പറയുക.
നമ്മെക്കൊണ്ട് നഷ്ടകൃഷിചെയ്യിച്ചും, ലാഭം തേടി പുതു വിളകള്‍ തേടിച്ചും, കുറച്ച്പേര്‍ക്ക് സബ്സിഡിയും ആനുകൂല്യങ്ങളും ലഭ്യമാക്കിയും, ഖജനാവിലെ പൊതുജനം നല്‍കിയ നികുതിപ്പണം പാഴാക്കുമ്പോള്‍ ഏതെങ്കിലും ഒരു കൃഷിഭവന് അതിന്റെ പ്രവര്‍ത്തന നേട്ടം വിവരിക്കാനുണ്ടാകുമോ? വിളവൂര്‍ക്കല്‍ കൃഷിഭവനില്‍നിന്ന് എനിക്ക് ക്ഷണമൊന്നും കിട്ടിയില്ല എങ്കിലും എനിക്ക് അവരുടെ ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്നുണ്ട്. പല കര്‍ഷകരെയും ആദരിക്കുകയല്ലെ.
ഞാനവിടെ ചെന്നതുകൊണ്ടാവാം കൃഷിഓഫീസര്‍ ജൈവകൃഷിയെപ്പറ്റി പറയാന്‍ തയ്യാറായത്. താഴെ കാണുന്നത് ഇമേജ് ആണ്. അതില്‍ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക.

ശനിയാഴ്‌ച, ഓഗസ്റ്റ് 15, 2009

പോലീസ് ഹൈടെക് - ബ്ലോഗില്‍ കയറി വിശദാംശങ്ങള്‍ ശേഖരിച്ചു

പൊലീസ് ഹൈടെക്ക്; മുഖ്യമന്ത്രിയെ വിരട്ടിയയാളെ കണ്ടെത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയില്‍ അര്‍ധരാത്രി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയയാളെ ഒടുവില്‍പൊലീസ് കണ്ടെത്തി. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) സംവിധാനത്തിലൂടെ ഭീഷണി നടത്തുന്ന കേസുകളില്‍ ഇതാദ്യമായാണു കേരള പൊലീസ് ഫോണ്‍ വിളിയുടെ ഉദ്ഭവം കണ്ടെത്തുന്നത്.

എന്നാല്‍ പ്രതിയായ കാസര്‍കോട് സ്വദേശി പി.വി. ഇബ്രാഹിം ഷാര്‍ജയിലായതിനാല്‍ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 30നു രാത്രി 12.57നാണു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസില്‍ ഭീഷണി സന്ദേശമെത്തിയത്. കാസര്‍കോട് ജില്ലയില്‍ ഒളിച്ചോടിപ്പോയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയില്ലെങ്കില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പത്തു ദിവസത്തിനകം കത്തിക്കുമെന്നായിരുന്നു ഭീഷണി.

ഉടന്‍ തന്നെ മ്യൂസിയം പൊലീസ് വിഷയം പൊലീസ് ആസ്ഥാനത്തെ ഹൈടെക്ക് സൈബര്‍ സെല്ലിനു കൈമാറി. മുഖ്യമന്ത്രിയുടെ വീട്ടിലെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇങ്ങോട്ടു വരുന്ന വിളിയുടെ വിശദാംശം ലഭ്യമല്ലെന്ന മറുപടിയാണു ബിഎസ്എന്‍എല്‍ അധികൃതര്‍ നല്‍കിയത്. തുടര്‍ന്നു വിഒഐപി സര്‍വീസ് പ്രൊവൈഡറുമായി ഹൈടെക്ക് സെല്‍ അധികൃതര്‍ ബന്ധപ്പെട്ടു. ടര്‍ക്കിയിലെ ഒരു കോഡാണ് ആദ്യം അവര്‍ നല്‍കിയത്. പിന്നീടു നടത്തിയ വിശദ അന്വേഷണത്തില്‍ ഷാര്‍ജയിലെ ഒരു കംപ്യൂട്ടറില്‍ നിന്നാണു ഫോണ്‍ വിളിച്ചതെന്നു തെളിഞ്ഞു.

കാസര്‍കോട് ചെങ്ങള പഞ്ചായത്തിലെ പിവി ഹൌസിലെ
പി.വി. ഇബ്രാഹിം ആണു വിളിച്ചതെന്നു കാസര്‍കോട് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ ഒരു ബ്ളോഗില്‍ കയറിയാണു പൊലീസ് വിശദാംശം ശേഖരിച്ചത്. മുഖ്യമന്ത്രിയെ വിളിച്ചു ഭീഷണിപ്പെടുത്തിയ അതേ കംപ്യൂട്ടറില്‍ നിന്ന് ഇയാളുടെ വീട്ടിലേക്കു പല ഘട്ടങ്ങളിലായി 62 പ്രാവശ്യം ഇയാള്‍ വിളിച്ചതായും കണ്ടെത്തിയെന്ന് ഹൈടെക്ക് സെല്ലിലെ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍. വിനയകുമാര്‍ പറഞ്ഞു.

നേരത്തെ മന്ത്രി ജി. സുധാകരനെയും മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ സ്റ്റാഫിനെയും ഇത്തരത്തില്‍ വിഒഐപി സംവിധാനത്തിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയ കേസുകള്‍ ഇതുവരെയും കേരള പൊലീസ് തെളിയിച്ചിട്ടില്ല. എന്നാല്‍ ഈ കേസില്‍ ഇത്രയും പുരോഗമനം ഉണ്ടായതോടെ പഴയ കേസും പൊടിതട്ടിയെടുക്കാമെന്ന വിശ്വാസമാണു പൊലീസിന്. ഇബ്രാഹിമിനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ നല്‍കുമെന്നു മ്യൂസിയം എസ്ഐ: ആര്‍. പ്രശാന്ത് പറഞ്ഞു. തുടര്‍ന്ന് എംബസിയുടെ സഹായത്തോടെ പ്രതിയെ നാട്ടിലേക്കു കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടപ്പാട് - മനോരമ