ഞായറാഴ്‌ച, നവംബർ 29, 2009

തിരുവനന്തപുരം ട്വീറ്റപ്പ് വിശേഷങ്ങളില്‍ ചിലത്

29-11-09 ല്‍ തിരുവനന്തപുരം മ്യൂസിയം അങ്കണത്തില്‍ നടന്ന ട്വീറ്റപ്പ് വിശേഷങ്ങളില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയത്.




അരുണ്‍ കുഞ്ഞുണ്ണി സംസാരിക്കുന്നു


ഡോ. ബ്രിജേഷിനെ ഒരിന്റെര്‍വ്യൂ



ശ്രീജിത്. വിയും വിദ്യ . ജി.കെയും കൂടെ തിരുവനന്തപുരം ട്വീറ്റ് അപ്പ് ക്യാമറക്കുള്ളില്‍ ഒതുക്കാനൊരു ശ്രമം. അങ്ങിനെ ഞങ്ങളെ ഒതുക്കാന്‍ നോക്കണ്ട മൊബൈലിലും പകര്‍ത്തും നിങ്ങളെ.

തിരുവനന്തപുരം ട്വീറ്റപ്പിലെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.




വെള്ളിയാഴ്‌ച, നവംബർ 27, 2009

സിഐടിയുവിന് അഭിനന്ദനങ്ങള്‍

നോക്കു കൂലി അവസാനിപ്പിക്കും; തെറ്റു തിരുത്താന്‍ സിഐടിയു
പത്തനംതിട്ട: തിരുത്തല്‍ രേഖയുമായി സിപിഎം തെറ്റു തിരുത്തലിന് ഇറങ്ങിയിരിക്കുന്നതിന്റെ ചുവടു പിടിച്ച്സിഐടിയുവും തിരുത്താനൊരുങ്ങുന്നു. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം തിരുത്തലിന് വേദിയാകുമെന്ന് നേതാക്കള്‍. സമ്മേളന കാര്യങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിഐടിയു നേതാക്കള്‍ ഇക്കാര്യം പറഞ്ഞത്.

നോക്കുകൂലി യാഥാര്‍ഥ്യമാണെന്നു സമ്മതിച്ച നേതാക്കള്‍ ഈ സമ്മേളനത്തോടെ അതിന് അവസാനമാകുമെന്നും അറിയിച്ചു. ടിപ്പര്‍ ലോറികളും കുത്തക കമ്പനികളും മൂലം ഉണ്ടായ തൊഴില്‍ നഷ്ടമാണ് നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. അടുത്ത കാലത്ത് ചുമട്ടു തൊഴിലാളികള്‍ ഏറെ പഴി കേട്ടു. അമിത കൂലി വാങ്ങുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇതില്‍ സത്യമുണ്ട്. പരിഹാരമായി ജില്ലാ തലത്തില്‍ അടിസ്ഥാന കൂലി ഏകീകരണം സര്‍ക്കാര്‍ നടപ്പാക്കണം.

കേന്ദ്ര സര്‍ക്കാരിന്റേത് തെറ്റായ തൊഴില്‍ നയമാണ്. വിലക്കയറ്റത്തിനെതിരെ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും ഒരേ വേദിയില്‍ അണിനിരത്തും. കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് ചുമട്ടു തൊഴിലാളികള്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. ഈ സമ്മേളനത്തില്‍ തെറ്റുകളും പാളിച്ചകളും വിശകലനം ചെയ്തു തിരുത്തും. തിരുത്തലിന് മാധ്യമങ്ങളുടെ സഹകരണം വേണമെന്ന് കെ. സി. രാജഗോപാല്‍ എംഎല്‍എ, ഫെഡറേഷന്‍ നേതാക്കളായ കാട്ടാക്കട ശശി, പി. ടി. രാജന്‍, മലയാലപ്പുഴ മോഹനന്‍,
മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സ്റ്റാലിന്‍ എന്നിവര്‍ പറഞ്ഞു.

ആദ്യമായാണ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ നടക്കുന്നത്. 28, 29, 30 തീയതികളിലായാണു സമ്മേളനം. 29ന് പ്രതിനിധി സമ്മേളനം മന്ത്രി പി. കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്യും. 30ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. സമ്മേളനം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കടപ്പാട് - മനോരമ

ചൊവ്വാഴ്ച, നവംബർ 17, 2009

തിരുവനന്തപുരം ട്വീറ്റപ് വിശേഷങ്ങള്‍



കര്‍മഡുഡെ റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിച്ച വീഡിയോ.

ഹോട്ടല്‍ ഗീത് ഇന്റെര്‍നാഷണലില്‍ ഞാന്‍ എത്തുന്നതിന് മുന്നേതന്നെ ശ്രീ ബാലാനന്ദന്‍, ശ്രീ ചന്ദ്രകുമാര്‍, ഡോ. ബൃജേഷ്‌നായരുടെ അച്ഛന്‍, കെന്നി, കൂടാതെ കുറച്ചുപേര്‍ മാത്രമാണ് പത്തേകാലിന് മുമ്പ് അവിടെ ഉണ്ടായിരുന്നത്. അല്പക്കഴിഞ്ഞപ്പോള്‍ ശ്രീകണ്ഠകുമാര്‍, ടോമും സുഹൃത്തും തുടങ്ങി പലരും എത്തിത്തുടങ്ങി. രാവിലെതന്നെ എന്റെ മൌബൈല്‍ ചാര്‍ജ് മകളെ വിളിച്ച് മിനിമം ആക്കി എന്റെ ശ്രീമതി എന്നെ ഏല്‍പ്പിച്ചിരുന്നു. ഗീതില്‍ എത്തിയ ഉടന്‍ പ്ലഗില്‍ ചാര്‍ജര്‍ കണക്ട് ചെയ്ത് മറ്റൊരു പ്ലഗില്‍ ലാപ്ടോപ്പും കണക്ട് ചെയ്തു. അതിന് ശേഷം എന്റെ ബിഎസ്എന്‍എല്‍ ജിപിആര്‍എസ് ഇന്റെര്‍നെറ്റ് കണക്ട് ചെയ്ത് ശ്രീ ലോഗിന്‍ ചെയ്ത് ഷൌട്ട്ഔട് ഡോട് ഇന്‍ എന്ന സൈറ്റ് ശ്രീ തരൂര്‍ ഉദ്ഘാടനം ചെയ്താല്‍ അനൌണ്‍സ്‌മെന്റ് വിന്‍ഡോ ദൃശ്യമാകത്തക്കരീതിയില്‍ സെറ്റ് ചെയ്തു.
I reached the venue for Tweetup @ShashiTharoor at Hotel Geeth International
തദവസരത്തിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. തരൂരിന്റെ ട്വീറ്റ് മെസ്സേജ് കിട്ടുന്നത്.
@keralafarmer am stuck at KPCC mtg. Will come as soon as poss, closer to 11
ഒരു പ്രമുഖനായ ട്വീറ്ററുടെ ഉത്തരവാദിത്വം ഇവിടെ നമുക്ക് കാണാന്‍ കഴിയുന്ന മറുപടിയില്‍ ദൃശ്യമാണ്.
ശ്രീ തരൂര്‍ എത്തുന്നതിന് മുന്‍പായി എന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രം ചുപടെ കാണാം.

ശ്രീ തരൂര്‍ വന്നത് മുതല്‍ ട്വീറ്ററില്‍ എന്നാലാവും വിധം അപ്ഡേറ്റ് ചെയ്തതുകാരണം വിശദമായ ഒരു പോസ്റ്റിടുവാനുള്ള അവസരം എനിക്ക് നഷ്ടപ്പെട്ടു.
സജ്ജീവ് അയച്ചുതന്ന കാരിക്കേച്ചറുകള്‍ കെന്നി ജേക്കബ് തരൂരിന് സമര്‍പ്പിച്ചപ്പോള്‍.

ഇതിന് ശേഷമുള്ള വിശേഷങ്ങള്‍ മറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകളും പത്ര വാര്‍ത്തകളും ലഭ്യമാകുന്ന മുറക്ക് കൂട്ടിച്ചേര്‍ക്കുന്നതാണ്.

കേരളകൌമുദി വാര്‍ത്ത ഇമേജ് രൂപത്തില്‍

മനോരമ മെട്രോയില്‍ പ്രസിദ്ധീകരിച്ചത്

ആരും പോകരുത് ഷൌട്ട്ഔട്.ഇന്‍ സൈറ്റ് ഉദ്ഘാടനം ചെയ്യുവാനുണ്ട് എന്ന അറിയിപ്പ് നല്‍കുകയാണ് ശ്രീ തരൂര്‍.
അങ്കിളിന്റെ വിശദീകരണം ഇത്തരത്തില്‍ ആംഗലേയത്തില്‍ സൈറ്റ് ലഭ്യമാണ് മലയാളത്തില്‍ ഇത്തരം ഒരു സംരംഭം ആദ്യത്തേതാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് ട്വിറ്റര്‍ കമ്യൂണിറ്റി
ഡോ. ശശിതരൂരിന്റെ ഈ റീ ട്വീറ്റ് ചെന്നെത്തുക 434,000 കൈകളിലാണ്.

ശനിയാഴ്‌ച, നവംബർ 14, 2009

ട്വീറ്റ് അപ്പ് ശശിതരൂരിനോപ്പം - ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍

താഴെക്കാണുന്ന കേരളകൌമുദി വാര്‍ത്ത തയ്യാറായ ശേഷമാണ് സ്ഥലം ടെക്നോപാര്‍ക്കെന്നത് ഡോ. തരൂരിന്റെ സൌകര്യം മാനിച്ച് ഹോട്ടല്‍ ഗീത് ഇന്റര്‍നാഷണലിലേക്ക് മാറ്റിയത്.

ശശി ട്വിറ്റര്‍ എത്തുന്നു, ആരാധകരെ കാണാന്‍

നവംബര്‍ 17ന് ടെക്നോപാര്‍ക്കില്‍ ട്വിറ്റര്‍ സംഗമം
ന്യൂഡല്‍ഹി: യുവാക്കളുടെ തമാശയായി പലരും തളളിക്കളഞ്ഞ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്സൈറ്റായ 'ട്വിറ്ററി'നെയും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താനുളള ഉപാധിയാക്കി മാറ്റാനുളള ശ്രമത്തിലാണ് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. ട്വിറ്ററിലൂടെ ദിവസേന ലക്ഷക്കണക്കിന് ആളുകളോട് ആശയവിനിമയം നടത്തുന്ന തരൂര്‍ ട്വിറ്റര്‍ അംഗങ്ങളെ നേരില്‍ കാണുന്ന പരിപാടിയ്ക്കും തുടക്കം കുറിച്ചു കഴിഞ്ഞു.
ഡല്‍ഹി, മുംബയ്, ബാംഗ്ളൂര്‍, കൊല്‍കൊത്ത നഗരങ്ങളില്‍ നടപ്പാക്കിയ പരിപാടി നവംബര്‍ 17 ന് തിരുവനന്തപുരത്തും നടത്തുകയാണ്. ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്ന ചെറുപ്പക്കാരാണ് ടെക്നോ പാര്‍ക്കില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11.30 നാണ് പരിപാടി.

ലക്ഷ്യവും നേട്ടവും
.തലസ്ഥാനത്തെ ചെറുപ്പക്കാരുടെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയുക.
. വിദ്യാര്‍ത്ഥികളും വിവിധ തുറകളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരും പരിപാടിയില്‍ പങ്കെടുക്കും.
. സ്വകാര്യ നേട്ടം ലക്ഷ്യമിടാതെ വരുന്ന ചെറുപ്പക്കാരായതിനാല്‍ സത്യസന്ധമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തിരിച്ചറിയാന്‍ കഴിയും.
യുവാക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് യുവാക്കള്‍ പ്രതീക്ഷിക്കുന്നതെന്തെന്ന് നേരിട്ട് ബോധ്യപ്പെട്ട ശേഷം പദ്ധതികള്‍ തയ്യാറാക്കും.

വിമര്‍ശനത്തിനുളള മറുപടി...
ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി സ്ഥാനം പോലെ ഉന്നത പദവി വഹിക്കുന്ന ആള്‍ ഇത്തരം സൈറ്റുകളിലൂടെ തുറന്നു പറച്ചിലുകള്‍ നടത്തുന്നത് ശരിയാണോ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 'വിശുദ്ധ പശു'വടക്കമുളള ഇംഗ്ളീഷ് തമാശ പ്രയോഗങ്ങള്‍ തരൂരിനെ വിമര്‍ശന വെട്ടിലാക്കിയിരുന്നു.
പ്രായോഗിക രാഷ്ട്രീയ പരിചയത്തിന്റെ കുറവായി കണ്ട് 'ട്വിറ്റര്‍' ഉപേക്ഷിക്കാന്‍ പലരും ഉപദേശിച്ചെങ്കിലും തരൂര്‍ ട്വിറ്റര്‍ വഴിയുളള തന്റെ അഭിപ്രായ പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന ട്വിറ്റര്‍ ശശി തരൂരിന്റേതാണ്. തരൂരിന്റെ അഭിപ്രായങ്ങള്‍ അറിയാന്‍ 4.2 ലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നത്. ഓരോ മിനിട്ടിലും നാലുപേര്‍ തരൂരിന്റെ ട്വിറ്ററില്‍ പുതുതായി വരുന്നു.തരൂരിന്റെ അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനും അവകാശവുമുണ്ട്. ഇന്റര്‍നെറ്റിലൂടെയുളള ഈ ആശയവിനിമയം അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍ തരൂര്‍. ഇന്ത്യയിലെ ഒട്ടു മിക്ക നഗരങ്ങളിലും തരൂരിന്റെ ട്വിറ്ററിനെ പിന്തുടരുന്ന അയ്യായിരം ചെറുപ്പക്കാര്‍ എങ്കിലും കാണും. ഈ നഗരങ്ങളില്‍ എത്തുമ്പോള്‍ ഇവരുമായി നേരിട്ടൊരു സംഭാഷണം ഇതിലൂടെ യുവാക്കളെ കൂടുതല്‍ തിരിച്ചറിയുക.

ഇന്നത്തെ പ്രത്യേകത...
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ 'ട്വിറ്ററി'ന് ഇന്ത്യയില്‍ പ്രചാരം നല്‍കിയ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ട്വിറ്ററിലൂടെയുളള തന്റെ രണ്ടായിരാമത്തെ സന്ദേശം ഇന്നാവും നല്‍കുക. രാഷ്ട്രീയം മുതല്‍ കലയും സിനിമയും ചിത്രങ്ങളും വരെ ചെറുതും വലുതുമായ വിഷയങ്ങളെ കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ എഴുതിയിട്ടുണ്ട്.

എന്താണ് ട്വിറ്റര്‍?
ഇന്റര്‍നെറ്റ്വഴി നിരന്തരമുളള സാമൂഹിക ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ബ്ളോഗിംഗ് വെബ്സൈറ്റാണ് ട്വിറ്റര്‍. നിങ്ങള്‍ ചെയ്യാന്‍ പോകുന്നതും ചെയ്തതുമായ കാര്യങ്ങള്‍ അഭിപ്രായങ്ങള്‍ എന്നിവ വളരെ ചുരുക്കം വാക്കുകളില്‍ എഴുതാം. നിങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇത് അപ്പോള്‍ തന്നെ കാണാം. അഭിപ്രായങ്ങളോട് പ്രതികരിക്കാനുളള അവസരവും ഇതിലുണ്ട്.

ട്വിറ്ററിലെ താരങ്ങള്‍.
സിനിമാ ടെലിവിഷന്‍ നടന്‍ അസ്റ്റണ്‍ കുറ്റച്ചര്‍, പോപ്പ് റാണി ബ്രിട്ട്നി സ്പിയേഴ്സ് തുടങ്ങിയവരാണ് ട്വിറ്ററിലെ ഏറ്റവും ജനപ്രിയര്‍ എന്നാല്‍ ഇവര്‍ക്ക് തൊട്ടു പിന്നിലെ സ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയ്ക്കാണ്. 26.6 ലക്ഷം പേരാണ് ഒബാമയുടെ ട്വിറ്റര്‍ പിന്തുടരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണിന്റെ ട്വിറ്റര്‍ ആരാധകര്‍ 15.6 ലക്ഷം വരും.

ട്വിറ്ററില്‍ തരൂരിന്റെ വളര്‍ച്ച
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി 2009 മാര്‍ച്ച് 17നാണ് തരൂര്‍ ട്വിറ്ററില്‍ അക്കൌണ്ട് തുറക്കുന്നത്. ആഗസ്റ്റ് 29 ആയപ്പോഴേക്കും തരൂരിനെ പിന്തുടരുന്നവരുടെ എണ്ണം അരലക്ഷമായി. ദിവസങ്ങള്‍ക്കുള്ളില്‍ അത് ഒരു ലക്ഷം മാര്‍ക്ക് കടന്നു.

തിങ്കളാഴ്‌ച, നവംബർ 09, 2009

ജനിതകമാറ്റം പ്രതീക്ഷയല്ല മറിച്ച് അപകടം പതിയിരിക്കുന്ന ഒന്നാണ്.

1.ഹരിതവിപ്ലവത്തിന് അടിസ്ഥാനം അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളായിരുന്നുവല്ലോ.

അല്ല മാഡം. മണ്ണിലെ ജൈവ സമ്പത്ത് ഊറ്റിയെടുത്ത് ഉദ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ രാസവളങ്ങളും കീട നാശിനികളും ഉപയോഗിച്ചതിനാലാണ് ഹരിത വിപ്ലവം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. അതിന്റെ ദോഷ ഫലങ്ങള്‍ മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു.

2. അന്നുവരെ നിലവിലുണ്ടായിരുന്ന പരമ്പരാഗത ഇനങ്ങളിലെ അഭികാമ്യമായ ഗുണങ്ങള്‍ ഏകോപിപ്പിച്ച് ബ്രീഡിങ് എന്ന ശാസ്ത്രസങ്കേതത്തിലൂടെയാണ് അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നത്. ഈ രീതി ഏറെസമയം എടുത്തുകൊണ്ടുള്ളതായിരുന്നു. കൂടാതെ, ഏകീകരണം പലപ്പോഴും ദുഷ്‌കരവും വിജയസാധ്യത തുലോം കുറവുമായിരുന്നു. എന്നിരിക്കലും ഒരു കാലഘട്ടത്തിന്റെ സാമൂഹികവെല്ലുവിളികള്‍ നേരിടുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ഈ ശാസ്ത്രസങ്കേതമായിരുന്നു.

1955 അടുപ്പിച്ച് ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായവും ജൈവകൃഷിയും പ്രയോജനപ്പെടുത്തി വിളയിച്ചെടുത്ത നെല്ല് പിന്നീട് വന്ന ഹരിതവിപ്ലവത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ആ കാലഘട്ടത്തില്‍ കൃഷിചെയ്തിരുന്ന വാങ്ക് എന്ന നെല്‍വിത്ത് ഉയരം കൂടിയതായതിനാല്‍ സൂര്യപ്രകാശം ലഭിക്കാതെ കളകള്‍ നശിക്കുമായിരുന്നു. പ്രസ്തുത നെല്ല് ഓഫ് സീസണില്‍ പൊരിയുണ്ടാക്കുവാന്‍ മൂന്നിരട്ടി വിലയ്ക്ക് വില്കാന്‍ കഴിയുമായിരുന്ന. ഇന്ന് കൃഷിഭവനുകളിലൂടെ ലഭിക്കുന്ന നെല്‍ വിത്തുകള്‍ ജനിതകമാറ്റ സ്വഭാവമാണ് കാണുവാന്‍ കഴിയുന്നത്. റൌണ്ടപ് പോലുള്ള മാരക വിഷം കളനാശിനിയായി ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധികരാവുന്നു. അത്തരം വിത്തുകള്‍ ഒരുപ്പൂ മാത്രമേ കൃഷിചെയ്യാന്‍ സാധിക്കൂ. രണ്ടാമത് നട്ടാല്‍ മോശമായ വിളവാണ് ലഭിക്കുക. ഇവയാണ് ജീവജാലങ്ങള്‍ക്കും, പക്ഷി മൃഗാദികള്‍ക്കും, മനുഷ്യനും രോഗങ്ങള്‍ സമ്മാനിച്ചത്.

3. ജൈവ സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ ഓരോ സ്വഭാവത്തിന്റെയും മൂലകാരണക്കാരായ ജീനുകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. അഭികാമ്യമായ സ്വഭാവത്തിനു കാരണമായ ജീനുകളെ വേര്‍തിരിച്ചെടുക്കുകയും അത് അനുരൂപമായ മറ്റു സ്വഭാവഗുണമുള്ള ചെടികളില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുകയാണ് ജനിതക സാങ്കേതിക വിദ്യയിലെ പ്രധാനപ്പെട്ട കാര്യം.

ജീനുകള്‍ വേര്‍തിരിച്ചെടുത്ത് വിത്തുകളിലല്ല പ്രയോജനപ്പെടുത്തേണ്ടത് മറിച്ച് മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനും മണ്ണിലെ ന്യൂട്രിയന്റ്സിന്റെ സന്തുലിതാവസ്ഥ പരിപാലിക്കുന്നതിനുമാണ് പ്രയോജനപ്പെടുത്തേണ്ടത്.

4. ഉദാഹരണത്തിന്, നിലവില്‍ നല്ല വിളവുതരുന്ന ഒരിനം വരള്‍ച്ചാ പ്രതിരോധം തീരെ കുറഞ്ഞതാവാം. അങ്ങനെ വരുമ്പോള്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തി അവയെ ഈ ഇനത്തിലേക്ക് സന്നിവേശിപ്പിച്ച് രണ്ടുഗുണങ്ങളും ഒത്തിണങ്ങിയ ഒരിനം വികസിപ്പിച്ചെടുക്കാം. ഇപ്രകാരം വികസിപ്പിച്ചെടുക്കുന്ന ഇനങ്ങളാണ് ജനിതകമാറ്റം വരുത്തിയവയായി അറിയപ്പെടുന്നത്. ഇങ്ങനെ ജനിതകമാറ്റം വരുത്തിയ പരുത്തി, സോയാബീന്‍, ബീറ്റ്‌റൂട്ട്, തക്കാളി, വഴുതന, വെണ്ട എന്നിങ്ങനെ ഒട്ടനവധി കാര്‍ഷിക ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ മൃഗങ്ങളും മത്സ്യങ്ങളും ‘ഹ്യൂമന്‍ ജിനോം പദ്ധതി’യെപ്പറ്റി നാം പത്രമാധ്യമങ്ങളിലൂടെ അറിയുകയും ചെയ്യുന്നുണ്ട്.

അപ്പോള്‍ ആദ്യം വേണ്ടത് നാം കൃഷി ചെയ്യുന്ന കൃഷിയിടങ്ങളിലല്ല മറിച്ച് സഹാറ, ഡക്കാണ്‍ പീഠഭൂമി, അരിസോണ തുടങ്ങിയ കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് പരീക്ഷണങ്ങള്‍ നടത്തേണ്ടത്. പരുത്തിക്കുരു ആട്ടിയെടുക്കുന്ന പിണ്ണാക്കുപോലും മൃഗങ്ങള്‍ക്ക് ഹാനികരമാണ്. ബിടി സോയാബീനും, പരുത്തിയും നല്‍കുന്ന എണ്ണകള്‍ കഴിക്കുന്ന മനുഷ്യര്‍ മരിച്ചുകഴിഞ്ഞാല്‍ പോസ്റ്റുമാര്‍ട്ടം നടത്തി ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

5. സസ്യങ്ങളില്‍ നിന്ന് സസ്യങ്ങളിലേക്കു മാത്രമല്ല, മറ്റുജീവജാലങ്ങളില്‍ നിന്നും ഈ മാറ്റംസാധ്യമാണ്. ഏറെ പ്രശസ്തമായ ഏറ പരുത്തി ഉദാഹരണം. ‘ബാസില്ലസ് തുറിഞ്ചെന്‍സിസ്’ എന്ന ബാക്ടീരിയ സ്വാഭാവികമായി പ്രകൃതിയില്‍ കാണപ്പെടുന്നു. ഇവ ഒരുതരം ക്രിസ്റ്റല്‍ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നു. ഇവയ്ക്ക് ചിലയിനം പുഴുക്കളെ കൊന്നൊടുക്കുവാനുള്ള കഴിവുണ്ട്. ഈ ജീനുകള്‍ വേര്‍തിരിച്ചെടുത്ത് പരുത്തിച്ചെടിയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഇനം, പരുത്തിയുടെ ഏറ്റവും പ്രധാന ശത്രുകീടമായ ബാള്‍വേമിനെതിരെ പ്രതിരോധശക്തി കൈവരിച്ചവയാകുന്നു. ഇതുപോലെ ഒട്ടനവധി കാര്‍ഷിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവുന്ന മേഖലയാണ് ജൈവസാങ്കേതിക വിദ്യ.

വളരെ നല്ല കാര്യമാണ്. പരീക്ഷണം മനുഷ്യരില്‍ ആയാല്‍ മനുഷ്യനെ കടിക്കുന്ന കൊതുകുകളെ കൊന്നൊടുക്കാം. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരവും ആകാം.

6. 1996-ല്‍ കേവലം 43 ലക്ഷം ഹെക്ടറില്‍ മാത്രമുണ്ടായിരുന്ന ജനിതകവിളകളുടെ കൃഷി 2000-ത്തോടെ 25 ഇരട്ടിയാണ് വര്‍ധിച്ചത്. 10.9 കോടി ഹെക്ടര്‍. ഇതില്‍ 9.9 കോടി ഹെക്ടറും അമേരിക്ക, അര്‍ജന്റീന എന്നീ രണ്ടു രാജ്യങ്ങളിലായായിരുന്നു. അമേരിക്കയിലെ സോയാബീന്‍ കൃഷിയുടെ 54 ശതമാനവും പരുത്തിക്കൃഷിയുടെ 61 ശതമാനവും ചോളക്കൃഷിയുടെ 25 ശതമാനവും ജനിതകമാറ്റം വരുത്തിയ ഇനങ്ങളാണ്. അര്‍ജന്റീന, കാനഡ, ചൈന എന്നിവിടങ്ങളില്‍ 23, 7, 1 ശതമാനം വീതവും. ഓസ്‌ട്രേലിയ, ബള്‍ഗേറിയ, ഫ്രാന്‍സ്, ജര്‍മനി, മെക്‌സിക്കോ, റുമേനിയ, സൗത്ത് ആഫ്രിക്ക, സ്‌പെയിന്‍, ഉറുഗ്വേ എന്നിവയായിരുന്നു മറ്റുള്ളവര്‍.

അമേരിക്കയില്‍ 90 ശതമാനമാണ് ബിടി സോയാബിന്‍ കൃഷിചെയ്യുന്നത്. ആ കണക്ക് നെറ്റില്‍ തെരഞ്ഞാല്‍ ലഭിക്കും. അവര്‍ക്കത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭക്ഷ്യഎണ്ണക്ക് പകരമായി ഉപയോഗിക്കുവാന്‍ വേണ്ടി കയറ്റുമതി ചെയ്യുവാനാണ്. ഇവക്ക് ലേബലിംഗും ഇറക്കുമതി നിരോധനവും ബാധകമല്ല.

7. 2006-ല്‍, 22 രാജ്യങ്ങളിലായി 25.2 കോടി ഹെക്ടര്‍ വിസ്തൃതിയില്‍ 1.03 കോടി കര്‍ഷകര്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്നു. ഇതില്‍ പകുതിയിലേറെയും അമേരിക്കയില്‍ത്തന്നെ (53 ശതമാനം). അര്‍ജന്റീന (17 ശതമാനം), ബ്രസീല്‍ (11 ശതമാനം ), കാനഡ (6 ശതമാനം) എന്നിവയാണ് മറ്റു പ്രധാന ഉത്പാദകര്‍.

ഇത് പഴയ കണക്കുകളാണ്. ഇന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ സര്‍ക്കാര്‍ താമസസൌകര്യമുള്ള വീട്ടിന്റെ മുറ്റത്ത് ജൈവകൃഷിചെയ്ത് തന്റെ കുട്ടികളുടെ ആരോഗ്യ പിപാലനത്തിനായി മാതൃക കാട്ടുന്നു.

8. അമേരിക്കയിലാണ് ഈവിളകളുടെ ഏറ്റവും കൂടുതല്‍ ഉത്പാദനവും കയറ്റുമതിയും. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യോത്പന്നങ്ങളില്‍ അക്കാര്യം വ്യക്തമാക്കുന്ന ലേബല്‍ പതിച്ചുമാത്രമേ വില്‍ക്കാവൂ എന്ന നിബന്ധനയോടെയാണ് വികസിത രാജ്യങ്ങളില്‍ ഇവ കമ്പോളത്തിലെത്തിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍, ജപ്പാനടക്കം പലയിടത്തും ഉപഭോക്താക്കള്‍ സംശയത്തോടെ മാത്രമാണ് ഇവയെ സ്വീകരിക്കുന്നത്.

ഇത് തെറ്റാണ്. അമേരിക്കന്‍ ജനത പോലും ബിടി ഉല്‍പന്നങ്ങളില്‍ ലേബലിംഗ് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബിടി സോയാബീന്‍ എണ്ണയില്‍ ലേബലിംഗ് ഉണ്ടാവില്ല.

9. ലോകം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കുന്നു. വികസ്വര, അവികസിത രാജ്യങ്ങളിലാണ് ഈപ്രശ്‌നം സങ്കീര്‍ണമാവുക. അതിവേഗംവളരുന്ന ജനസംഖ്യയ്‌ക്കൊപ്പം ഭക്ഷ്യോത്പാദനം വികസിപ്പിക്കാനാവാത്ത സാഹചര്യമാണ് ഇന്നുള്ളത്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഉത്പാദനക്ഷമതയിലുണ്ടായിട്ടുള്ള കുറവ്, ജൈവ ഇന്ധന ഉത്പാദനം എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഈ ലക്ഷ്യപ്രാപ്തി ദുഷ്‌കരമാക്കുന്നു.

ഒന്നാം ഹരിതവിപ്ലവത്തിന്റെ അനന്തര ഫലമായി നാം വരുത്തിവെച്ച വിനയാണിത്. മണ്ണിലെ മണ്ണിരകളെ കൊന്നൊടുക്കുന്നതില്‍ നാം വിജയിച്ചു. അതിനാലാണ് മേല്പറഞ്ഞ ദുരന്തങ്ങള്‍ നേരിടേണ്ടി വരുന്നത്. പരിഹാരം കന്നുകാലി വളര്‍ത്തലും, ചെടികളും മരങ്ങളും നട്ട് ഹരിതമയമാക്കി പരിഹാരം കണ്ടെത്തുകയും, പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന വ്യവസായ ശാലകളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കുകയുമാണ് വേണ്ടത്.

10. ഈ ഭക്ഷ്യപ്രശ്‌നത്തിന് കാലികമായി ഏറ്റവും സ്വീകാര്യമായ സാങ്കേതികവിദ്യയാണ് ജൈവസാങ്കേതികവിദ്യ എന്നാണ് ശാസ്ത്ര ലോകത്തെ ഒരു വാദം. രോഗ, കീട, കള ശല്യങ്ങള്‍ മൂലം കാര്‍ഷികോത്പാദനത്തിലെ നഷ്ടം 40 ശതമാനമാണ്. വിളവെടുപ്പിനുശേഷമുള്ള നഷ്ടം വേറെയും. ജനിതക സാങ്കേതിക വിദ്യയിലൂടെ കീടരോഗ, കളശല്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള ഭക്ഷ്യയിനങ്ങള്‍ വികസിപ്പിച്ചെടുക്കുക വഴി ഉത്പാദന നഷ്ടം കുറയ്ക്കാം.

അതിശയം തന്നെ. കളശല്യം ഒഴിവാക്കുവാന്‍ റൌണ്ടപ് കൂടിയേ തീരൂ. കാരണം ബിറ്റി വിളകള്‍ക്കൊപ്പം വളരുന്ന കളകള്‍ക്കും അതേ സ്വഭാവമാണ് എന്നതുതന്നെ. ചെറിയ കീടങ്ങളെ ഫലപ്രദമായി നേരിടുന്നതുപോലെ വലിയ കീടമായ മനുഷ്യനെയും ഇഞ്ചിഞ്ചായി നേരിടുകതന്നെ ചെയ്യും. പാറ്റന്റിന്റെ പിന്‍ബലത്തില്‍ മരുന്നുകമ്പനികളെ വളര്‍ത്തുകയാണ് ഇവരുടെ മറ്റൊരു ലക്ഷ്യം.

11. ആഗോള രംഗത്ത് കാര്‍ഷികമേഖലയിലെ പ്രധാന പ്രശ്‌നമാണ് കളശല്യം. അതുകൊണ്ടുതന്നെ സസ്യസംരക്ഷണ രാസവസ്തുക്കളില്‍ ഏറ്റവുമധികം കളനാശിനികളാണ് ആഗോള തലത്തില്‍. ഇന്ത്യയില്‍ ഈസ്ഥാനം കീടനാശിനികള്‍ക്കാണെങ്കില്‍ കേരളത്തില്‍ കുമിള്‍നാശിനികള്‍ക്കാണ്. കളനാശിനിപ്രയോഗം അത്യന്തം ശ്രദ്ധയാവശ്യമായ സാങ്കേതികവിദ്യയാണ്. വിളകള്‍കൂടി നശിച്ചുപോകാനുള്ള സാധ്യത ഇക്കാര്യത്തില്‍ ഏറെയുമുണ്ട്. അതുകൊണ്ട്, കളനാശിനികള്‍ക്കെതിരെ പ്രതിരോധശക്തിയുള്ള വിളകള്‍ വികസിപ്പിച്ചെടുക്കാനായി ജൈവ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട് ഇപ്പോള്‍. ഇതുവഴി കളനിയന്ത്രണം പൂര്‍ണമായും കളനാശിനി പ്രയോഗംമൂലമാക്കി ഉത്പാദനവര്‍ധന ഉറപ്പാക്കാം എന്നതാണ് ലക്ഷ്യം. ആഗോള ഭക്ഷ്യസുരക്ഷാശ്രമങ്ങള്‍ക്ക് സഹായകമാവും ഈ ഇടപെടലുകള്‍ എന്ന് പ്രതീക്ഷിക്കുന്നു. ഇപ്രകാരം കളനാശിനി പ്രതിരോധം സൃഷ്ടിച്ച ഇനങ്ങള്‍ സോയാബീന്‍, ചോളം, പരുത്തി, കനോള എന്നീ വിളകളിലുണ്ടത്രെ.

കളനാശിനി പ്രയോഗം അത്യന്തം ശ്രദ്ധയാവശ്യമായ എന്ന് ലേഖികതന്നെ പറയുന്നു. കേരളത്തില്‍ കുമിള്‍ നാശിനി ഉപയോഗം ഇന്നും തുടരുന്ന രാസവളപ്രയോഗം കാരണമാണ്. ജൈവ കീട കുമിള്‍ നാശിനികളെപ്പറ്റി ലേഖികക്കറിയില്ലെന്നുണ്ടോ?

12. മറ്റൊന്ന്, കാലാവസ്ഥാ മാറ്റംമൂലമുണ്ടാകുന്ന അതിവൃഷ്ടിയും അനാവൃഷ്ടിയും നേരിടാന്‍ കെല്പുള്ള വിളകളുടെ സാധ്യതയാണ്. വരള്‍ച്ചയും വെള്ളപ്പൊക്കവും മാത്രമല്ല, ഓരുവെള്ളം, മഞ്ഞ് എന്നിങ്ങനെ കാര്‍ഷിക ഉത്പാദനരംഗത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രകൃതി പ്രതിഭാസങ്ങളെ നേരിട്ട് ഉയര്‍ന്ന ഉത്പാദനം നല്‍കുന്ന വിളകളും ഭാവിയുടെ സാധ്യതകളാണ്.

ഓരുവെള്ളം മാറ്റിയെടുക്കുവാന്‍ കുമ്മായത്തിന് കഴിയും. മഞ്ഞ് പല വിളകളുടെയും വിളവ് വര്‍ദ്ധിക്കുവാന്‍ കാരണമാണ്. തെങ്ങിന്റെ മണ്ഡരിക്ക് കൊടും തണുപ്പും മഞ്ഞും ഉണ്ടെങ്കില്‍ അവ നശിക്കും. ബിടി വിളകള്‍ പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് കാരണമാകും എന്ന് നിസ്സംശയം പറയാം.

13. നമ്മുടെ പൊക്കാളി ഇനങ്ങള്‍, സുഗന്ധ നെല്ലിനങ്ങള്‍, ഔഷധ നെല്ലിനങ്ങള്‍ എന്നിവയെല്ലാം ജൈവസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാവുന്ന പരമ്പരാഗത സമ്പത്താണ്. ജനിതകമാറ്റത്തിലൂടെ, വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഉത്പാദിപ്പിക്കുന്ന ജീനുകള്‍ ഉപയോഗപ്പെടുത്തി സന്തുലിതപോഷണം ഉറപ്പാക്കുന്ന നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുത്ത് ഈപ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഈ ദിശയിലുള്ള ആദ്യത്തെ കാല്‍വെപ്പാണ് സുവര്‍ണ നെല്ല്.

ഇന്ന് കര്‍ഷകര്‍ കൃഷിചെയ്യുകയും വിത്തകള്‍ സ്വയം സൂക്ഷിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ച് അവ മാഹികോയില്‍ നിന്നോ മൌണ്‍സാന്റോയില്‍ നിന്നോ വാങ്ങണം എന്നാണോ? വിറ്റാമിനുകളും പോഷകങ്ങളും മണ്ണില്‍ ലഭ്യമാക്കിയാല്‍ അത് വിളവിലൂടെയും ലഭിക്കും. മണ്ണിലെ മണ്ണിരകള്‍ക്ക് നല്‍കുവാന്‍ കഴിയുന്നത് ബിടി വിളകള്‍ക്ക് കഴിയില്ല. ബിടി വിളകള്‍ ശേഷിക്കുന്ന മണ്ണിരകളെയും കൊന്നൊടുക്കും. അപ്പോള്‍ സുവര്‍ണ നെല്ലും വിഷമാണ് അല്ലെ?

14. വിറ്റാമിന്‍ എ.യുടെ സ്രോതസ്സായ ബി.കരോട്ടിന്‍ അടങ്ങിയിട്ടുള്ള ഈ അരി ഭക്ഷണമാക്കുന്നതിലൂടെ വിറ്റാമിന്‍ എ.യുടെ കുറവുമൂലമുള്ള അന്ധത ലോകത്തില്‍ നിന്ന് തുടച്ചുമാറ്റാനാവും. ഇതിലൂടെ അവികസിത, വികസ്വര രാഷ്ട്രങ്ങളിലെ ഒരുസുപ്രധാന ആരോഗ്യപ്രശ്‌നത്തിന് പരിഹാരമാവും. ഇപ്രകാരം ക്രമേണ, ഇരുമ്പ്, പ്രോട്ടീന്‍ അപര്യാപ്തത മുതലായവയ്ക്ക് ശാശ്വതപരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

കണ്ണിന് കാഴ്ചശക്തി മെച്ചപ്പെടുത്തുവാനുള്ള ചെറുപ്പുള്ളടിപോലുള്ള പച്ചിലകള്‍ ധാരാളമുണ്ട്. നമ്മുടെ ആയുര്‍വ്വേദത്തിന്റെ പ്രസക്തി നമുക്കിതിലൂടെ കാണാം. മഗ്നീഷ്യം എന്ന ലോഹമൂലകത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഹൃദ്രോഗവും ഡയബറ്റീസും തടയാന്‍ നാം മണ്ണില്‍ ഡൊളാമൈറ്റ് നല്‍കിയാല്‍ മതി. കുമ്മായത്തിനും ക്യാല്‍സ്യവും മഗ്നീഷ്യവും നല്‍കുവാനുള്ള ചെറിയ കഴിവ് ഉണ്ട്. ഇനി രോഗങ്ങള്‍ സമ്മാനിക്കുന്ന ബിടി വിളകള്‍ രോഗ ചികിത്സക്ക് പ്രയോജനപ്പെടുത്താം എന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുകതന്നെ ചെയ്യും.
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. പി. ഇന്ദിരാദേവിയുടെ ലേഖനത്തിന് ഒരു കര്‍ഷകന്റെ മറുപടിയാണിത്.

ഇതാണ് നമ്മുടെ ലോകം

(വയനാട്ടില്‍ ‘അന്തക” വിത്തുകള്‍ വയലുകള്‍ കീഴടക്കുന്നു)