ശനിയാഴ്‌ച, ജൂൺ 20, 2009

നോക്കുകൂലി തര്‍ക്കം : സി.ഐ.ടി.യുക്കാര്‍ ലോറിയുടെ കാറ്റ് തുറന്ന്‌വിട്ട് കൊടി നാട്ടി

തിരുവനന്തപുരം - നോക്കുകൂലി തര്‍ക്കത്തെത്തുടര്‍ന്ന് സി.ഐ.ടി.യുക്കാര്‍ വയ്ക്കോല്‍ ലോറിയുടെ കാറ്റ് ഊരിവിട്ട് പാര്‍ട്ടിക്കൊടി കെട്ടി.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് സി.ഐ.ടി.യു തൊഴിലാളികളെ ക്ഷേമബോര്‍ഡ് പിരിച്ചുവിട്ടു.
തലസ്ഥാന നഗരിയില്‍ കിള്ളീപ്പാലത്തിന് സമീപമാണ് വൈക്കോലുമായെത്തിയ ലോറിയുടെ കാറ്റ് തുറന്ന് വിട്ടത്. 44 പേരാണ് കിള്ളീപ്പാലത്ത് ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 15 പേര്‍ മാത്രമാണ് സ്ഥിരമായി ജോലിക്കെത്തുന്നത്. ജോലിക്കെത്തുന്നവര്‍ക്ക് മാത്രമേ കൂലി വീതിച്ച് നല്‍കാന്‍ കഴിയൂ എന്ന് ഐ.എന്‍.ടി.യു.സി, ബി.എം.എസ് തൊഴിലാളികള്‍ വാദിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
തര്‍ക്കം വന്നതോടെ ക്ഷേമനിധിബോര്‍ഡ് ഹാജര്‍ ബുക്ക് നിര്‍ബന്ധമാക്കി. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് വൈക്കോല്‍ കയറ്റിയ ലോറി എത്തിയത്. വൈക്കോല്‍ ഇറക്കാന്‍ വിസമ്മതിച്ച സി.ഐ.ടി.യു തൊഴിലാളികള്‍ ലോറിയുടെ കാറ്റ് തുറന്ന് വിട്ടു.
സി.ഐ.ടി.യു ചാല ജോയിന്റ് സെക്രട്ടറി കെ.രാജേന്ദ്രന്‍ നായര്‍, പൂള്‍ ലീഡറായിരുന്ന ഇ.ഗണേശ് എന്നിവരെയാണ് ജില്ലാക്ഷേമനിധിബോര്‍ഡ് പിരിച്ചുവിട്ടത്.
കടപ്പാട്- മാതൃഭൂമി 20-06-09