തിങ്കളാഴ്‌ച, ജൂൺ 22, 2009

നോക്കുകൂലി ഈ നാടിന്റെ ശാപം

നോക്കുകൂലി തര്‍ക്കം: വാഹനത്തിന്‌ മോചനമില്ല;പോലീസും നോക്കുകുത്തികള്‍
തിരുവനന്തപുരം:നോക്കുകൂലി തര്‍ക്കത്തിന്‌ മുന്നില്‍ പോലീസും നോക്കുകുത്തികള്‍. ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ മുതല്‍ കമ്മീഷണര്‍ക്കുവരെ പരാതി പോയിട്ടും നോക്കുകൂലിത്തര്‍ക്കം മൂലം പെരുവഴിയിലാകേണ്ടി വന്ന വാഹനത്തിന്‌ ശാപമോക്ഷമില്ല.നോക്കുകൂലി തര്‍ക്കത്തെത്തുടര്‍ന്ന്‌ മൂന്ന്‌ ദിവസമായി പെരുവഴിയില്‍ കിടക്കുന്ന ലോറി മൂന്നാം ദിവസവും ലോഡിറക്കാനാകാതെ ചെങ്കൊടിയേന്തി വഴിയരികില്‍ കിടക്കുകയാണ്‌. വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടവരെക്കുറിച്ച്‌ അറിയില്ലെന്നാണ്‌ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡധികൃതര്‍ പറയുന്നത്‌. പൊള്ളുന്ന വിഷയമായതിനാല്‍ പോലീസും അറച്ചുനില്‍ക്കുകയാണെന്ന്‌ ആരോപണമുണ്ട്‌.

തമിഴ്‌നാട്ടില്‍ നിന്നും ആര്യശാലയില്‍ വൈക്കോലുമായി വന്ന ലോറിയാണ്‌ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ലോഡിറക്കാനാകാതെ വഴിയില്‍ കിടക്കുന്നത്‌. ലോറിയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടാണ്‌ ഒരു വിഭാഗം കടന്നുകളഞ്ഞതെങ്കില്‍ മറുവിഭാഗം ചെങ്കൊടി നാട്ടിക്കൊണ്ടാണ്‌ കടന്നുകളഞ്ഞത്‌. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനുള്ളിലെ ചേരിതിരിവാണ്‌ അന്യസംസ്ഥാന വാഹനത്തെ പെരുവഴിയില്‍ തള്ളിയ നിലയിലേക്കെത്തിച്ചത്‌.

കടപ്പാട് - മാതൃഭൂമി 22-06-09
കഴിഞ്ഞഭാഗത്തിന്റെ തുടര്‍ച്ചയാണിത്
തമിഴ്‌നാട്ടില്‍ നിന്ന് വക്കോല്‍ കൊണ്ടുവരുന്നത് കാലികള്‍ക്ക് തീറ്റ കൊടുക്കാനാണ്. ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളോ അവരുടെ അവസ്ഥയോ നമ്മുടെ ഭരണാധികാരികള്‍ക്ക് നോക്കേണ്ട ആവശ്യമില്ലല്ലോ. അറുപത് ശതമാനം ശുദ്ധമായ പാലിനൊപ്പം മായം കലര്‍ത്തി (സോപ്പുലായനിയും, ഡെക്‌ സ്ട്രോസും, വെളിച്ചെണ്ണയും, വെള്ളവും കലത്തിയും മറ്റും) കവറുകളില്‍ ലഭിക്കുന്നത് പാലിന്റെ വിലയെ നിയന്ത്രിക്കുന്നു. ഒരു ചെറിയ ശതമാനം ഗുണ്ട തൊഴിലാളികളെ ഒപ്പം നിറുത്തി പാര്‍ട്ടിഭേദമന്യേ പോരാടുന്നതിന്റെ തെളിവാണിത്. ഇതിനെ ന്യയീകരിക്കാന്‍ പലരെയും കിട്ടും എന്നത് ഖേദകരം തന്നെയാണ്.
നോക്കുകുത്തികളാകുന്ന പോലീസുകാര്‍!!!!