തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

ഇന്ന് ചിങ്ങം ഒന്ന് - കര്‍ഷകദിനം


മാതൃഭൂമി ദിനപത്രത്തില്‍ കര്‍ഷകദിനം ആചരിക്കുമ്പോള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പുതുതായി സ്ഥാനമേല്‍ക്കുന്ന മന്ത്രിമാര്‍ക്കുവേണ്ടി ആ ഇടം നീക്കിവെച്ചിരിക്കുന്നു. മറ്റു പത്രങ്ങളില്‍ കര്‍ഷകദനാചരണം ചവറ്റു കൊട്ടയില്‍.
എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
കര്‍ഷകരെ ആദരിക്കുവാനും പരിഹസിക്കുവാനും ഒരു ദിനം കൂടി പിറക്കുന്നു. വേള്‍ഡ് ട്രയിഡ് ഓര്‍ഗനൈസേഷനും ആസിയാനും പിന്നെ കേന്ദ്ര സംസ്ഥന സര്‍ക്കാരുകളും മാത്രമല്ല പഞ്ചായത്തുതലം വരെയും നമ്മള്‍‌ക്കെല്ലാം അന്നം തരുന്ന മണ്ണിനെപ്പോലും പിഴിഞ്ഞെടുത്ത് വരും തലമുറയെ നിത്യരോഗികളായി മാറ്റുവാന്‍ രാസ, കള, കുമിള്‍, കീടനാശിനികള്‍ വിതറുവാന്‍ സഹായിക്കുന്ന കൃഷിശാസ്ത്രജ്ഞന്മാരെയും മണ്ണിനെ ജീവനില്ലാതാക്കുവാന്‍ ഗതികേട്കൊണ്ട് കൂട്ടുനില്‍ക്കുന്ന കര്‍ഷകരെയും ഒരിക്കല്‍ക്കൂടി ഓര്‍ക്കാം. കാര്‍ഷികോത്പന്നങ്ങളെ നിത്യോപയോഗസാധനങ്ങളുടെ പട്ടികയില്‍‌പ്പെടുത്തി അതിന്റെ വിലവര്‍ദ്ധനയാണ് ശമ്പളവര്‍ദ്ധനവിന് അടിസ്ഥാനമെന്ന് കള്ളം പറഞ്ഞ് 25 വര്‍ഷം കൊണ്ട് 14 ഇരട്ടി ശമ്പളവര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ നെല്ലറകളെ നശിപ്പിച്ചും നാളികേരവൃക്ഷങ്ങള്‍ക്ക് അന്ത്യം കുറിച്ചും മണ്ണിനെ കൊന്നും ഓരോ തലമുറയും വീതം വെയ്ക്കുന്ന കൃഷി ഭൂമികള്‍ വിസ്തൃതി കുറച്ചും എന്ത് കര്‍ഷകദിനം? എന്നിട്ട് കര്‍ഷകരെക്കൊണ്ടുതന്നെ കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിപ്പോയി എന്ന് പറയിക്കും. കലികാലം എന്നല്ലാതെ എന്താ പറയുക.
നമ്മെക്കൊണ്ട് നഷ്ടകൃഷിചെയ്യിച്ചും, ലാഭം തേടി പുതു വിളകള്‍ തേടിച്ചും, കുറച്ച്പേര്‍ക്ക് സബ്സിഡിയും ആനുകൂല്യങ്ങളും ലഭ്യമാക്കിയും, ഖജനാവിലെ പൊതുജനം നല്‍കിയ നികുതിപ്പണം പാഴാക്കുമ്പോള്‍ ഏതെങ്കിലും ഒരു കൃഷിഭവന് അതിന്റെ പ്രവര്‍ത്തന നേട്ടം വിവരിക്കാനുണ്ടാകുമോ? വിളവൂര്‍ക്കല്‍ കൃഷിഭവനില്‍നിന്ന് എനിക്ക് ക്ഷണമൊന്നും കിട്ടിയില്ല എങ്കിലും എനിക്ക് അവരുടെ ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്നുണ്ട്. പല കര്‍ഷകരെയും ആദരിക്കുകയല്ലെ.
ഞാനവിടെ ചെന്നതുകൊണ്ടാവാം കൃഷിഓഫീസര്‍ ജൈവകൃഷിയെപ്പറ്റി പറയാന്‍ തയ്യാറായത്. താഴെ കാണുന്നത് ഇമേജ് ആണ്. അതില്‍ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക.