ചൊവ്വാഴ്ച, ഡിസംബർ 08, 2009

സ്വാഭാവിക റബ്ബര്‍ എന്ന ബ്ലോഗിലെ പോസ്റ്റാണിത്.

നാട്ടറിവുകള്‍ ഗവേഷണ ശാലയിലേയ്ക്ക്

04-12-09 റബ്ബര്‍ കര്‍ഷക - ഗവേഷണ വിജ്ഞാന വ്യാപന മുഖാമുഖം
ആദ്യമായി ഇനോഗുറല്‍ സെക്ഷന്‍ ആണ്.


എന്റെ അവതരണത്തിലെ ഒരു ഭാഗം

ലാപ്‌ടോപ്പും ജി.പി.ആര്‍‌ .എസ് കണക്ഷനുമായി ചെന്ന ഒരു ചെറുകിട കര്‍ഷകന്‍ പ്രസ്തുത ഹാളില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുവാന്‍ പാടില്ല എന്നാണ് ജോയിന്റ് ഡയറക്ടര്‍ (എക്സ്‌ടെന്‍ഷന്‍) വേണുഗോപാല്‍ പറഞ്ഞത്. വേദിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന സ്പീക്കറില്‍ നിന്ന് ആഡിയോ റിക്കോര്‍ഡിംഗ്‍ിന് അപ്രകാരം എന്റെ അവസരം നഷ്ടപ്പെട്ടു. അതുകാരണം എന്റെ ലാപ്‌ടോപ്പ് ഏറ്റവും പുറകില്‍ സെറ്റ് ചെയ്യേണ്ടിവന്നു. എന്നിരുന്നാലും അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നു എന്നതിന് തെളിവ് ഞാന്‍ മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത പതിനഞ്ചോളം ആഡിയോ ക്ലിപ്പുകളില്‍ ലഭ്യമാണ്.
പ്രസ്തുത സെമിനാറില്‍ പറയുന്ന നാട്ടറിവുകള്‍ ഗവേഷണശാലയിലേക്ക് കൈമാറപ്പെട്ടില്ല. മറിച്ച് പുതിയ നാനൂറ് വര്‍ഗത്തില്‍പ്പെട്ട ക്ലോണുകള്‍ , കീടനാശിനി, കുമിള്‍ നാശിനി, രാസവളം, കളനാശിനി എന്നിവയെപ്പറ്റി ഗവേഷകരുടെ വിശദീകരണമായിരുന്നു ഏറിയ പങ്കും. ചെലവു കുറഞ്ഞ ഇരുപത്തിനാലു മണിക്കൂര്‍കൊണ്ട് റബ്ബര്‍ ഷീറ്റുകള്‍ ഉണക്കിയെടുക്കുവാന്‍ കഴിയുന്ന യൂണിവേഴ്സല്‍ അഗ്രിക്കള്‍ച്ചറല്‍ ഡ്രയറിനെപ്പറ്റി ഞാന്‍ കൈമാറിയ ലേഖനം ഡോ. ഗണപതി അയ്യര്‍ പ്രസ്തുത പുകപ്പുര കണ്ടിട്ടുള്ളതാണെന്നും അത് നല്ല ഒരു ടെക്നോളജി ആണെന്നും പറയുകയുണ്ടായി. അവിടെ ഹാജരായ ശാസ്ത്രജ്ഞരില്‍ അല്പമെങ്കിലും നീതി പുലര്‍ത്തിയത് അദ്ദേഹം മാത്രമായിരുന്നു. എന്നാല്‍ ഞാന്‍ നിര്‍മ്മിച്ച പുകപ്പുരയുടെ പ്രവര്‍ത്തനം കര്‍ഷകരുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ അവസരം നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. പല റീജണല്‍ ഓഫീസുകളില്‍ നിന്നും വന്ന ഇന്നൊവേറ്റീവായിട്ടുള്ള കര്‍ഷകര്‍ക്ക് ശാസ്ത്രജ്ഞരുടെ നീണ്ട പ്രസംഗങ്ങള്‍ കാരണം അവതരണത്തിന് അവസരം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഒരു വിഭാഗം ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ കരിങ്കൊടി കുത്തി വന്നത് പ്രതിഷേധ സൂചകമായിട്ടായിരുന്നു. അവര്‍ വിതരണം ചെയ്ത ലേഖനവും എന്റെ പക്കല്‍ ഉണ്ട്.

റബ്ബര്‍ തൈകള്‍ക്ക് നല്‍കുന്ന 10:10:4:1.5 എന്ന കൂട്ടുവളപ്രയോഗം തെറ്റാണ് എന്നത് എന്റെ ഒരവതരണമായിരുന്നു. ഞാന്‍ ഉന്നയിച്ച എന്‍ (N) എന്ന രാസ വളത്തോടൊപ്പം മഗ്നീഷ്യം നല്‍കാന്‍ പാടില്ല എന്നതും മഗ്നീഷ്യം നല്‍കേണ്ടത് ക്ഷാരസ്വഭാവമുള്ള മണ്ണില്‍ അല്ലെങ്കില്‍ കുമ്മായമുപയോഗിച്ച് മണ്ണിനെ ക്ഷാര സ്വഭാവമുള്ളതാക്കി മാറ്റിയശേഷം മാത്രമേ മഗ്നീഷ്യം സര്‍ഫേറ്റ് നല്‍കാവൂ എന്നതും അതിന് ശേഷം മാത്രമേ എന്‍പികെ നല്‍കാവൂ എന്നതിനും ശരിയായ മറുപടി അല്ല ലഭിച്ചത്. യൂറിയയോടൊപ്പം മഗ്നീഷ്യം കലര്‍ത്തി വെയ്കാന്‍ പാടില്ല എന്നും കൂട്ടിക്കലര്‍ത്തി അതേ ദിവസം തന്നെ മണ്ണില്‍ അപ്ലൈ ചെയ്യണമെന്നും ആണ് നിര്‍ദ്ദേശിച്ചത്. ഇത് ഒരു തെറ്റായ നടപടി ആണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. യൂറിയായുടെ അമിതമായ ഉപയോഗം കാരണം സോയില്‍ pH 4.5 അടുപ്പിച്ച് ആയാല്‍ മരത്തിന് മൂലകങ്ങള്‍ വലിച്ചെടുക്കുവാനുള്ള ശേഷി നശിക്കും എന്നതിനും ശരിയായ മറുപടി അല്ല ലഭിച്ചത്.

പട്ടമരപ്പ് ഒരു രോഗമല്ല എന്ന് ശാസ്ത്രജ്ഞരല്ല പറയുന്നത് ശാസ്ത്രജ്ഞര്‍ക്കുപകരം ശ്രീ വേണുഗോപാല്‍ ആണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. (അത് മുകളില്‍ കൊടുത്തിട്ടുള്ള ആഡിയോ ക്ലിപ്പില്‍ ലഭ്യമാണ്) നെക്രോസിസ് എന്നത് രോഗമാണെന്ന് സമ്മതിക്കുന്ന ശാസ്ത്രജ്ഞന്‍ പട്ടമരപ്പിന് അതൊരു ഭാഗം മാത്രമാണ് എന്നെങ്കിലും സമ്മതിച്ചു.

ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ച കളനാശിനികളുടെ മൂന്നിനത്തില്‍ ശ്രദ്ധേയമായത് റൗണ്ടപ്പ് തന്നെയായിരുന്നു. ഞാന്‍ ജൈവകൃഷി അവലംബിക്കുകയും കളകളെ നിയന്ത്രിക്കുവാന്‍ പശുക്കളെത്തീറ്റുകയും ചെയ്യുന്നു എന്നത് നാട്ടറിവായി അംഗീകരിക്കാന്‍ പോലും ശാസ്ത്രജ്ഞര്‍ തയ്യാറല്ല. പ്രസ്തുത കളനാശിനി പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുമെന്നും മനുഷ്യന്റെ ആരോഗ്യത്തെ അത് ബാധിക്കും എന്ന് പറഞ്ഞത് അംഗീകരിക്കാന്‍ പോലും തയ്യാറായില്ല. ഞാന്‍ ചോദിച്ച ഒരു കാര്യം റൗണ്ടപ്പ് മണ്ണിരകളെ എങ്ങിനെ ബാധിക്കും എന്നതാണ്. അതിനുള്ള മറുപടി ഒരുമാസം എണ്ണിരകളെ അത് ബാധിക്കും അതിന് ശേഷം പുനര്‍ജ്ജനിക്കും എന്നാണ്. (ശ്രീ യേശുനാഥനെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല).

ബാര്‍ക്ക് ഐലന്റ് എന്നത് വെട്ടിത്തുടങ്ങിയ ഭാഗത്തിന് മുകളില്‍ മാത്രമല്ല ചുറ്റിലും ഉണ്ടാവുന്നു എന്നതും, ലാറ്റെക്സിന്റെ ഫ്ലോ ഏത് ദിശയിലേക്കാണ് എന്നതും നേരിട്ട് എന്നോട് സംസാരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഡ്രയിനേജ് ഏരിയ രണ്ടടി താഴേക്കും ഒരടി മുകളിലേക്കും ആണെന്ന വിശദീകരണം ശരിയാണോ എന്ന് പുതു തലമുറയിലെ ശാസ്ത്രജ്ഞര്‍ ചിന്തിക്കട്ടെ. എന്റെ അഭിപ്രായത്തില്‍ ഫ്ലോയം താഴേക്കും പാല്‍ക്കുഴലുകള്‍ മുകളിലേക്കും ആണ് ഒഴുകുന്നത് എന്നാണ്. വെട്ടുപട്ടയില്‍ എഥിഫോണ്‍ പുട്ടിയാല്‍ കീഴ്പോട്ടുള്ള ഭാഗത്തുമാത്രമേ കറയുടെ കട്ടി കുറയുകയുള്ളു. മുകള്‍ ഭാഗത്തെ കറയുടെ കട്ടി കുറയുകയില്ല.

എന്റെ ചില സംശയങ്ങള്‍ - ചുറ്റിലും കാണപ്പെടുന്ന ബാര്‍ക്ക് ഐലന്റും പാലൊഴുക്കിന്റെ ദിശയും. അതിന് മറുപടി തരാന്‍ സമയം ഇല്ല എന്ന വിശദീകരണം കേള്‍ക്കാം.


എഥിഫോണ്‍ ഉപയോഗിച്ച് ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറക്കാം വിളവൊട്ടും കുറയാതെ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു യുവ കര്‍ഷകന്‍ തന്റെ രണ്ടു വര്‍ഷത്തെ നേട്ടം അവതരിപ്പിക്കുകയുണ്ടായി. പട്ടമരപ്പ് ദൃശ്യമായ മരങ്ങളുടെ എണ്ണവും പ്രസ്തുത കര്‍ഷകന്‍ വെളിപ്പെടുത്തുകയുണ്ടായി. എന്റെ വിസിറ്റിംഗ് കാര്‍ഡ് അയാള്‍ക്ക് കൈമാറിയിട്ടുണ്ട് എന്തിനെന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം എന്നെ ബന്ധപ്പെടുവാന്‍. ആ വ്യക്തി എന്നെ നേരിട്ട് ബന്ധപ്പെടുകയുണ്ടായി. അയാളോട് ഞാന്‍ പറഞ്ഞത് എത്തിഫോണ്‍ ഉപയോഗിച്ചാല്‍ ഉല്പാദന വര്‍ദ്ധനയുണ്ടാകും എന്നാല്‍ പല്‍ക്കുഴലുകള്‍ക്കുള്ളിലെ പ്രവര്‍ത്തനം പട്ടമരപ്പിന് കാരണമാകും. മുന്നൂറ്റി മുപ്പത്തിനാല് മരങ്ങളില്‍ അറുപത്തിയഞ്ചെണ്ണത്തിന് ഇപ്രകാരം പട്ടമരപ്പ് വന്ന അനുഭവം എനിക്കുണ്ട് എന്നാണ്. ആ നിമിഷം തന്നെ അയാളുടെ മുഖഭാവം ശ്രദ്ധിക്കേണ്ടതു തന്നെ ആയിരുന്നു.

ചോദിക്കുവാന്‍ അവസരം ലഭിക്കാത്തതിനാല്‍ ഞാന്‍ എഴുതി നല്‍കിയ ഒരു ചോദ്യമുണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ റബ്ബര്‍കൃഷിയുടെ പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ചായിരുന്നു. മറ്റെല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചിട്ടും അതിന് മാത്രം മറുപടി ലഭിക്കാതായപ്പോള്‍ മറുപടി ആവശ്യപ്പെട്ടുകൊണ്ട് ഒരിക്കല്‍ക്കൂടി കത്ത് നല്‍കി. അതിന്റെ ഫലമായി തുണ്ട് ജോയിന്റ് ആര്‍പിസി വേണുഗോപാലിന്റെ കൈകളിലെത്തുകയും പ്രസ്തുത കുറിപ്പ് ദേഷ്യത്തില്‍ കമഴ്ത്തി മേശമേല്‍ വെയ്ക്കുകയുമാണുണ്ടായത്. റബ്ബര്‍ ബോര്‍ഡ് പരീക്ഷിക്കുന്ന ജനിതകമാറ്റം വരുത്തിയ വിള പരീക്ഷണം റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം പത്തുരൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ സഹിതം അപേക്ഷിച്ചാലേ ലഭിക്കുകയുള്ളോ? ടാപ്പ് ചെയ്യുമ്പോള്‍ ടാപ്പര്‍ക്ക് അലര്‍ജി അനുഭവപ്പെടുന്നെങ്കില്‍ ആ പാവം ടാപ്പര്‍ അറിയേണ്ടതല്ലെ ഈ വിള ജനിതകമാറ്റം വരുത്തിയതാണ് എന്ന്.

ചുരുക്കിപ്പറഞ്ഞാല്‍ റബ്ബര്‍ കൃഷിയിലെ പാളിച്ചകള്‍ തിരുത്തുവാന്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഓകള്‍ ഇടപെടണം. ഇല്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ കൃഷിയിടങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.