ശനിയാഴ്‌ച, ജനുവരി 08, 2011

കൃഷി ഓഫീസര്‍ക്ക് ശരിക്കും എന്താണ് പണി?

2011 ജനുവരി 9 ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

ജൈവകൃഷി റബ്ബര്‍ തോട്ടത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ആരംഭിക്കുന്നത് 2005 മുതലാണ്. അതിന് പ്രേരകമായത് പട്ടമരപ്പ് വന്ന റബ്ബര്‍ മരങ്ങളില്‍ പുതുപട്ട ചുരണ്ടി നോക്കിയാല്‍ പച്ചനിറം കാണുന്നില്ല എന്ന അറിവിന് ബദലായി ഡോ. തോമസ് വര്‍ഗീസ് എന്ന സോയില്‍ സയന്‍സ് ശാസ്ത്രജ്ഞന്റെ നിര്‍ദ്ദേശപ്രകാരം മഗ്നീഷ്യം സല്‍ഫേറ്റ് ഉണങ്ങിയ ഇലകള്‍ ചുട്ടുകരിച്ച ഭാഗത്ത് വിതറിയപ്പോള്‍ ലഭിച്ച അനുഭവമായിരുന്നു. അതുകൊണ്ടുതന്നെയാണ് സെക്കന്‍ഡറി തിക്കനിംഗ് ഓഫ് ഡൈകോട് സ്റ്റെം എന്ന ലേഖനം തിരുമല ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മിനി എന്ന ബോട്ടണി ടീച്ചറെക്കൊണ്ട് എഴുതിക്കുവാനും മനസിലാക്കുവാനും മറ്റുള്ളവര്‍ക്കായി പ്രസിദ്ധീകരിക്കുവാനും സാധിച്ചതും. കര്‍ഷകനും ശാസ്ത്രജ്ഞനും തമ്മിലുള്ള അകലം കുറഞ്ഞുകിട്ടിയത് തന്റെ കൂടുതല്‍ പഠനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും കാരണമായി എന്ന് കാലം തെളിയിച്ചു. റബ്ബര്‍ മരങ്ങളെ നാശത്തില്‍ നിന്ന് കരകയറ്റുവാന്‍ ബയോഗ്യാസ് സ്ലറിയ്ക്ക് സാധിച്ചു. ഒപ്പം പലതരം രോഗങ്ങള്‍ നേരിട്ടിരുന്ന തന്റെ പശുകള്‍ക്ക് ആരോഗ്യം വീണ്ടെടുക്കുവാനും മഗ്നീഷ്യം കലര്‍ന്ന ജൈവപാല്‍ ഭക്ഷിക്കുന്നതിലൂടെ തനിക്ക് ബ്ലഡ്പ്രഷറും ഡയബറ്റിക്സും ഇല്ല എന്ന് സ്വയം തെളിയിക്കുന്നു. വയറുനിറയെ പായസം കഴിച്ചാലോ രണ്ടുനേരം വിശന്നിരുന്നാലോ 62 -ാം വയസിലും ഒരു പ്രശ്നവും ഇല്ല എന്നതുതന്നെയാണ് ബ്ലഡ് ടെസ്റ്റിനേക്കാള്‍ മികച്ച സെല്‍ഫ് ടെസ്റ്റ്.