തിങ്കളാഴ്‌ച, മേയ് 14, 2012

സുഹൃത് സംഗമം മെയ് 26 ന് ആലപ്പുഴയില്‍

സുഹൃത്തുക്കളെ,
 സുഹൃത്ത് . കോം (ഇതില്‍ ഞെക്കി അംഗമാകാം) ന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തുന്ന മഹാ സംഗമം മേയ് 26 നു ആലപ്പുഴ അങ്കാസ് റെസിഡന്‍സിയില്‍ വച്ച് നടത്തുന്നു. അന്നേ ദിവസത്തെ ഉച്ച ഊണ്‍ ഉറ്റവര്‍ കൈ ഒഴിഞ്ഞു ശേഷിച്ച ജീവിതം ശാന്തി മന്ദിരത്തില്‍ ജീവിച്ചു തീര്‍ക്കുന്ന മാതാ പിതാക്കളുടെ കൂടെ. വരാന്‍ താത്പര്യം ഉള്ളവര്‍ മേയ് 20 നു മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.
സംഗമ സ്വാഗത സംഗത്തിന് മറ്റു സൌകര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ തലേ ദിവസ്സം വരുന്ന ദൂര സ്ഥലങ്ങളില്‍ ഉള്ളവര്‍ / ഫാമിലി ഉള്ളവര്‍ പ്രത്യേകം അറിയിക്കുക.
പക്ഷെ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അംഗമാകണം.
നിലവില്‍ 44753 അനോണിമസ് അല്ലാത്ത അംഗങ്ങളുള്ള സുഹൃത്ത്.കോം മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴയില്‍ മഹാ സംഗമം നടത്തുകയാണ്.
സംഗമം അതിഗംഭീരമായി നടത്തണം എന്നാണ് ഓരോ സുഹൃത്തുക്കളുടെയും ആഗ്രഹം. അതിലേക്കായി ചങ്ങലകളായി ആളുകളെ എത്തിക്കേണ്ടത് ഓരോ സുഹൃത്തുക്കളുടെയും കടമയാണ്. സംഗമം നടക്കുന്ന ആലപ്പുഴ ജില്ലയില്‍ അങ്കാസ് റെസിഡന്‍സിയില്‍ നമുക്കായി സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസത്തേക്ക് ഏകദേശം മൂവ്വായിരം (3000) രൂപയാണ് അങ്കാസ് റെസിഡന്‍സിയില്‍ ഫീസായി വാങ്ങിക്കുന്നത്. ഈ തുക സംഗമത്തിന് വരുന്നവരില്‍ നിന്നാണ് കളക്ട്  ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ ആലപ്പുഴ കായലിലൂടെ ബോട്ടില്‍ ഒരു ഉല്ലാസ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആ ഉല്ലാസ യാത്രയ്ക്ക് വരുന്ന ചിലവും സംഗമത്തിന് വരുന്നവരില്‍ നിന്നാണ് കളക്ട്  ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
 ബോട്ടിന് മണിക്കൂറിനു ഏകദേശം അഞ്ഞൂറ് (500) രൂപയാണ് ചെലവ് വരുന്നത്.. മൂന്നോ നാലോ മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്യാം. അതിനനുസരിച്ചുള്ള ചെലവ് സംഗമത്തിന് വരുന്നവര്‍ വീതിച്ചെടുക്കണം.
"വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ നാം തീരുമാനിച്ചിട്ടുണ്ട്. അവരുടെ കൂടെ ആയിരിക്കും 2012 മേയ് 26നു പങ്കെടുക്കുന്നവരുടെ ഭക്ഷണവും. ഈ ഭക്ഷണം നല്‍കുന്നതിനും അതിന്റേതായ ചെലവ് വരുന്നുണ്ട്. അതിനും തുക കണ്ടെതെണ്ടിയിരിക്കുന്നു. സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സുഹൃത്തുക്കളുടെ സന്മനസാല്‍ പങ്കെടുക്കാത്തവര്‍ നല്‍കുന്ന തുക മുഴുവനും ആയിനത്തിലേക്ക് മാറ്റി വെയ്ക്കാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും. മറ്റു സ്ഥലത്ത് നിന്നും ലഭിക്കുന്ന സംഗമത്തില്‍ പങ്കെടുക്കാത്തവരുടെ കയ്യില്‍ നിന്നും പിരിച്ചു കിട്ടുന്ന തുക മുഴുവനും അവരുടെ ഭക്ഷണത്തിന് വേണ്ടി മാത്രമേ ചിലവഴിക്കുകയുള്ളൂ. ബാലന്‍സ് വരുന്ന സംഖ്യ സുഹൃത്തുമായി ബന്ധപ്പെട്ട മറ്റു സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്."
സംഗമ ചിലവിലേക്കായി ഒരാള്‍ക്ക് മുന്നൂറ് രൂപ (300) യാണ് ഏകദേശം ചിലവായി കണക്കാക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച, മാർച്ച് 27, 2012

നോക്കുകൂലി ചോദിച്ചാല്‍ കൊള്ളയ്ക്ക് കേസ്‌



തിരുവനന്തപുരം: നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കുമെന്ന് പോലീസ്. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും പോലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ തിങ്കളാഴ്ച ഡി.ജി.പി പുറത്തിറക്കി.

നോക്കുകൂലി ആവശ്യപ്പെടുന്നത് പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.ഈ നടപടികള്‍ക്ക് സഹായം നല്‍കേണ്ട ബാധ്യത പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.
നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തുന്നതായി അറിഞ്ഞാല്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംഭവ സ്ഥലത്തെത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസ്സെടുക്കണം. പിടിച്ചുപറിക്കുക, ഭീഷണിപ്പെടുത്തുക, നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ നോക്കുകൂലിക്കാര്‍ക്കെതിരെ പ്രയോഗിക്കണം. നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ പൊതുജനങ്ങളെയോ കമ്പനി ഉടമസ്ഥരെയോ മാനസികമായി പീഡിപ്പിക്കുന്നതായി അറിഞ്ഞാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കണം. അത്തരം സംഭവങ്ങളില്‍ പൊതുജനങ്ങള്‍ക്കും സ്വകാര്യകമ്പനികള്‍ക്കുമെല്ലാം പോലീസ് സംരക്ഷണം നല്‍കണം.
അംഗീകൃത ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട കേസാണെങ്കില്‍, മേല്‍പ്പറഞ്ഞ നടപടിക്കു പുറമെ ലേബര്‍ ഓഫീസറെ അറിയിക്കുകയും വേണം.

നോക്കുകൂലി ആവശ്യപ്പെടുന്ന കേസുകളെക്കുറിച്ച് ഓരോ മാസവും ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ പോലീസ് ഓഫീസര്‍മാര്‍ ഈ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേയ്ക്ക് അയക്കണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.
കടപ്പാട് - മാതൃഭൂമി

ബുധനാഴ്‌ച, ഫെബ്രുവരി 15, 2012

എയറോബിക് കമ്പോസ്റ്റിംഗ് ലളിതം സുരക്ഷിതം

ഞാനും തുടക്കം കുറിച്ചു പറഞ്ഞും വായിച്ചും കേട്ടും ഉള്ള അറിവുകള്‍ വെച്ചുകൊണ്ട് ജൈവമാലിന്യ സംസ്കരണം സ്വന്തം പുരയിടത്തില്‍. തിരുവനന്തപുരം നഗരസഭയ്ക്ക് അനുകരിക്കാന്‍ കഴിയുന്ന, കുടുംബശ്രീ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ സംസ്കരിച്ചെടുക്കുവാന്‍ കഴിയുന്ന ദുര്‍ഗന്ധ രഹിതമായ തുമ്പൂര്‍മൂഴി മോഡല്‍ എയരോബിക് കമ്പോസ്റ്റിംഗ്. വലിയ ചെലവില്ലാതെ കട്ടിയായ സ്ലറി ഉപയോഗിച്ച് നമുക്ക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. കക്കൂസ് വിസര്‍ജ്യം നദികളിലും മറ്റ് ജല സ്രോതസ്സുകളിലും മലിനപ്പെടുത്തുവാന്‍ അവസരമൊരുക്കാതെ ബയോഗ്യാസായി കത്തിച്ച് മീഥൈന്‍ എമല്‍ഷന്‍ ഒഴിവാക്കാം. കട്ടിയായ സ്ലറികൊണ്ട് ബയോഗ്യാസ് പ്ലാന്റില്‍ സംസ്കരിച്ചെടുക്കാന്‍ കഴിയാത്ത മീന്‍മുള്ള്, കോഴിയിറച്ചിവേസ്റ്റ്, ഓലപോലുള്ള ചപ്പുചവറുകള്‍ എന്നിവ നമുക്ക് സംസ്കരിക്കാം. സമൂഹ സംസ്കരണത്തിലെ പാളിച്ച നാം വിളപ്പില്‍ശാലയില്‍ കണ്ടതാണ്. ഉറവിടങ്ങളില്‍ത്തന്നെ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിലൂടെ ഒരു നാട് രക്ഷപ്പെടും വരും തലമുറയും രക്ഷപ്പെടും. എയറോബിക് കമ്പോസ്റ്റിംഗിനെക്കുറിച്ച് ശ്രീ കെ. ജയകുമാര്‍ ഐ.എ.എസ് അവര്‍കള്‍ മുമ്പാകെ ദൂര്‍ദര്‍ശന്‍ പരിപാടിയായ കൃഷിദര്‍ശനില്‍ (15-02-2012) അവതരിപ്പിക്കുകയുണ്ടായി.
താഴെ കാണുന്ന കോര്‍പ്പറേഷന്റെ ഉപദേശകസമിതിയുടെ ശ്രദ്ധയ്ക്ക്.
7. Water Supply and Sanitation
Chairman
Shri. Padmanabhan Nair, Rtd. Chief Engineer, Kerala Water Authority,
Keerthanam, MGRA 105, TKD Road, Pattom, Thiruvananthapuram
Convenor
Executive Engineer, P H Division, Kerala Water Authority,
Vellayambalam, Thiruvananthapuram

Members

    * Dr. Babu Ambatt, Sanitation Mission Centre, Environment Development, Thozhuvancode, Vattiyoorkavu P O
    * Prof. R.V.G. Menon, Haritha, Kesavadev Road, Poojappura, Thiruvananthapuram
    * Dr. Ajayakumar Varma, Head Environment Science Division, Centre for Earth Science Studies
    * Dr. K.R. Leelamma Ittiyamma, Prof. & Head of Community Medicine, Medical College Hospital, Thiruvananthapuram
    * Smt. Geena Prasad, Environment Engineer, Project Implementation Unit, Thiruvananthapuram Corporation
    * Shri. Dileep Kumar, Environment Engineer, kerala State Polution Control Board, Plamoodu, Pattom, Thiruvananthapuram-4
    * Assistant Executive Engineer, Central Sub Division (Water Supply), Vellayambalam, Thiruvananthapuram
    * Assistant Executive Engineer, Thiruvananthapuram Corporation
    * ADC (Social Mobilisation), Plamoodu, Pattom P O, Thiruvananthapuram
    * Health Officer, Thiruvananthapuram Corporation
Ref: http://www.corporationoftrivandrum.in/technical-advisory-group
കോര്‍പ്പറേഷന്‍ മേയര്‍ക്ക് ഉപദേശക സമിതി കൊടുക്കുന്ന നിര്‍ദ്ദേശം അനുസരിക്കുകയാണ് മാലിന്യ സംസ്കരണത്തില്‍ ഏക പോംവഴി എന്നതല്ലെ ശരി? വിളപ്പില്‍ശാല പ്രശ്നത്തില്‍  മുകളില്‍ കാണുന്ന ഉപദേശകസമിതിയിലെ അംഗങ്ങളുടെ വ്യക്തമായ അഭിപ്രായം അറിയാന്‍ ആഗ്രഹം ഉണ്ട്. കോര്‍പ്പറേഷന്‍ വാസികളും വിളപ്പില്‍ പഞ്ചായത്ത് വാസികളും തമ്മിലുള്ള പോരാട്ടമായി കാണാതെ ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയില്ലെ?  കോര്‍പ്പറേഷന്‍ പറയുന്നു എല്ലാം വിളപ്പില്‍ശാലയില്‍ കൊണ്ടിടണമെന്ന്. സംസ്ഥാന സര്‍ക്കാരിന്റെ പോലീസും  കോടതിയും  കോര്‍പ്പറേഷന് സംരക്ഷണം നല്‍കുന്നു അല്ലെങ്കില്‍ സംരക്ഷണം നല്‍കുന്നതായി അഭിനയിക്കുന്നു. ലക്ഷ്യം മറ്റൊന്നാണ് എന്നത് വ്യക്തം. Truck loaded Incinerator ഇതിന്റെ പിന്നിലെ രഹസ്യം എന്താണ്?