പരിസ്ഥിതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പരിസ്ഥിതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഒക്‌ടോബർ 03, 2012

ഭരണകൂടങ്ങള്‍ പരിസ്ഥിതി വിരുദ്ധമാകുന്നത് എന്തുകൊണ്ട്?

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസ് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ എന്‍.നരേന്ദ്രന്‍ സ്മാരക പ്രഭാഷണത്തിന്റെ പരിഭാഷ.
 

തിങ്കളാഴ്‌ച, ജൂലൈ 18, 2011

എയറോബിക് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം


ഡോ. ഫ്രാന്‍സിസ് സേവ്യര്‍ കേരള വെറ്ററിനറി കാര്‍ഷിക സര്‍വ്വകലാശാലയിലെ  പ്രൊഫസര്‍ ആണ്. പ്രസിദ്ധമായ തുമ്പൂര്‍മുഴി പ്രോജക്ടിന്റെ ശില്പിയാണ്.


പൂന്തോട്ടംപോലെ മാലിന്യ സംസ്കരണ പ്ളാന്റ്



തൃശൂര്‍: കണ്ണംകുളങ്ങരയിലെ 'സിഡ്ബി ഫ്ളാറ്റിന്റെ മുറ്റത്തെ മാലിന്യ സംസ്കരണ പ്ളാന്റ് 'മുറ്റത്തെ മണമുള്ള മുല്ലപോലെയാണ്. ദുര്‍ഗന്ധമോ, കാഴ്ചയിലെ വൃത്തികേടോ ഈ സംസ്കരണ പ്ളാന്റിനില്ല. അടുക്കളമുറ്റത്തോ, ഫ്ളാറ്റിനു പുറകിലോ പണിയുന്നതിനു പകരം ഫ്ളാറ്റിന്റെ കവാടത്തിനരികില്‍ തന്നെയാണ് ഇവിടെ മാലിന്യ സംസ്കരണ പ്ളാന്റ് പണിതത്. മാലിന്യം ഫലപ്രദമായി സംസ്കരിച്ചു വളമാക്കുന്നതോടൊപ്പം മനം കുളിര്‍പ്പിക്കുന്നൊരു കാഴ്ചകൂടിയാണ് ഇവിടെ സ്ഥാപിച്ച 'എയറോബിക് വേയ്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം. പ്ളാന്റിനു മുകളിലൂടെ പാഷന്‍ ഫ്രൂട്ട് മരത്തിന്റെ വള്ളികള്‍ പടര്‍ന്നുകിടക്കുന്നുണ്ട്.

ഒറ്റനോട്ടത്തില്‍ ഒരു പൂന്തോട്ടമാണെന്നേ തോന്നൂ. ഗ്രീന്‍ ഗാരിസണ്‍ എന്ന ഏജന്‍സിയാണ് ഈ പ്ളാന്റ് നിര്‍മിച്ചു നല്‍കിയത്. ഫെറോ സിമന്റുകൊണ്ടു നിര്‍മിച്ച രണ്ടു യൂണിറ്റുകളാണ് പ്ളാന്റിനുള്ളത്. ഒരു മേല്‍ക്കൂരയും പണിതിട്ടുണ്ട്. ഒരു യൂണിറ്റില്‍ ആയിരം കിലോ മാലിന്യം ശേഖരിക്കാം. ദിവസവും ബാക്ടീരിയ കള്‍ചറോ, ചാണകമോ യൂണിറ്റില്‍ സ്പ്രേ ചെയ്യണം. പ്ലാന്റ് നിറഞ്ഞു കഴിഞ്ഞാല്‍ 50 മുതല്‍ 90 വരെ ദിവസങ്ങള്‍ക്കുള്ളില്‍ മാലിന്യം ജൈവവളമായി മാറും. ഫ്ളാറ്റിലെ ഒാരോ വീട്ടിലും പ്ളാസ്റ്റിക് മാലിന്യം വേര്‍തിരിച്ചു ശേഖരിക്കുന്നുണ്ട്. പ്ളാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ പ്ളാന്റില്‍ നിക്ഷേപിച്ചാണു വളം ഉല്‍പാദിപ്പിക്കുന്നത്.

മാലിന്യം ഇടയ്ക്ക് ഇളക്കിക്കൊടുക്കേണ്ട ആവശ്യമില്ല, ദുര്‍ഗന്ധത്തിന്റെ ഉപദ്രവമില്ല എന്നിവയാണ്
ഈ സംവിധാനത്തിന്റെ പ്രത്യേകതകള്‍. 55 മുതല്‍ 70 വരെ ഡിഗ്രി സെല്‍ഷ്യസാണ് ഈ യൂണിറ്റിനകത്തെ ചൂട്. അതിനാല്‍ രോഗാണുക്കള്‍ വളരാനുള്ള സാധ്യത വളരെ കുറവാണ്. 1000 കിലോഗ്രാം വരെ മാലിന്യം ഒരു യൂണിറ്റില്‍ ശേഖരിക്കാം. ശരാശരി 400 കിലോ ഗ്രാം വരെ ജൈവവളം ഇതില്‍നിന്നു ലഭിക്കും. ഒരു കിലോ ജൈവവളത്തിന് വിപണയില്‍ ഏകദേശം 10 രൂപ വിലയുണ്ട്.

കേരള വെറ്ററിനറി സര്‍വകലാശാലയിലെ പ്രഫ. ഫ്രാന്‍സിസ് സേവ്യറാണ് എയറോബിക് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്ന ഈ സംസ്കരണ രീതി ആവിഷകരിച്ചത്. പ്ളാന്റ് സ്ഥാപിക്കാനുള്ള ചെലവ് ഫ്ളാറ്റ് നിവാസികള്‍ എല്ലാവരും ചേര്‍ന്നു വഹിക്കുകയായിരുന്നെന്നു ഫ്ളാറ്റ് ഉടമ എ.എ. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. പ്ളാന്റിന്റെ പരിചരണത്തിനും മറ്റുമായി ഒരു ജോലിക്കാരിയുമുണ്ട്. നാലു മാസംകൊണ്ട് ഇവിടെ ആദ്യ യൂണിറ്റില്‍ മാലിന്യം നിറഞ്ഞുകഴിഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ ഈ മാലിന്യം ഇനി വളമായി മാറും. അതുവരെ മാലിന്യം രണ്ടാമത്തെ യൂണിറ്റില്‍ ഇടും. Courtesy: Manorama
Waste+State

ഞായറാഴ്‌ച, ഡിസംബർ 06, 2009

ഡോ. ബ്രിജേഷ് നായര്‍ കേരളഫാര്‍മറുമായി സംസാരിക്കുന്നു

ഡോ. ബ്രിജേഷ് അമേരിക്കയിലെ അരിസോണ എന്ന സ്ഥലത്ത് ജോലി ചെയ്യുന്നു. ഹ്രസ്വകാല സന്ദര്‍ശനത്തിനായി നാട്ടില്‍ വന്നതാണ്. തിരക്കിനിടയിലും കേരളഫാര്‍മറോടൊപ്പം അല്പസമയം ചെലവഴിക്കുകയുണ്ടായി. അത് ബൂലോഗവുമായി പങ്കുവെയ്ക്കുന്നു.

ബ്രിജേഷ് നായരുടെ ഇന്റെര്‍വ്യൂവിന്റെ രണ്ടാം ഭാഗം

ബ്രിജേഷ് നായരുടെ ഇന്റെര്‍വ്യൂവിന്റെ മൂന്നാം ഭാഗം (നീളം കൂടിപ്പോയതുകാരണം ഇരുപത് ശതമാനം മാത്രം)

ബ്രിജേഷ് നായരുടെ ഇന്റെര്‍വ്യൂവിന്റെ നാലാം ഭാഗം

ബുധനാഴ്‌ച, ജൂലൈ 15, 2009

മണ്ണുശാസ്ത്രം - ചില അറിവുകള്‍

വി.വി. ഡോക്കുച്ചേവ് (1846- 1903)

വി.വി. ഡോക്കുച്ചേവ് ( V.V. DOKUCHAEV, Photo from Leningrad State University 1898 July 8th) മണ്ണ് ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന റഷ്യന്‍ ഭൂവിജ്ഞാന ശാസ്ത്രജ്ഞനാണ്. മണ്ണ് എന്നത് കാലാവസ്ഥ, നിമ്നോന്നത, ജൈവമണ്ഡലം എന്നിവ പ്രകൃതി വസ്തുക്കളിന്മേല്‍ (parent material) ഒരു നിശ്ചിത കാലഘട്ടം (time factor) പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ജന്മമെടുക്കുന്ന ഒരു പ്രാകൃതിക വസ്തുവാണ് എന്ന് ആദ്യമായി സിദ്ധാന്തിച്ചതും മണ്ണ് ഒരു ജീവനുള്ള വസ്തുവാണെന്നും അത് മറ്റെല്ലാ ജീവവസ്തുക്കളെയും പോലെ ജനനവും ജീവിതവും പരിചരിക്കപ്പെടാതിരുന്നാല്‍ മാത്രം മരണവും സംഭവിക്കാവുന്ന ഒന്നാണെന്നും കണ്ടെത്തിയ ദീര്‍ഘദര്‍ശിയാണ് ഇദ്ദേഹം. Pedology എന്ന ശാസ്ത്രശാഖ വികസിച്ചത് ഈ ശാസ്ത്രജ്ഞന്റെ പഠനങ്ങളില്‍ നിന്നാണ്.

മണ്ണിനും മരണം സംഭവിക്കാമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കേരളത്തിലെ വെട്ടുകല്‍ മണ്ണുകള്‍ അഥവാ ലാറ്ററൈറ്റുകള്‍. ലോകത്താദ്യമായി ലാറ്ററൈറ്റ് എന്ന ശാസ്ത്രനാമം നിര്‍‌ദ്ദേശിച്ചത് ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ (1762-1829) എന്ന വിശ്വപ്രസിദ്ധ സഞ്ചാര സാഹിത്യകാരനാണ്. 1800 ല്‍ അദ്ദേഹം കേരളത്തിലെ അങ്ങാടിപ്പുറം സന്ദര്‍ശിച്ചപ്പോള്‍ മണ്ണില്‍ നിന്നും കല്ല് വെട്ടി വീട് നിര്‍മ്മിക്കുന്നത് കാണുവാനിടയാവുകയി. അതുകാരണം ലോകത്താദ്യമായി മണ്ണില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനുള്ള കല്ല് വെട്ടിയെടുക്കുന്നത് കണ്ടെത്തിയ അദ്ദേഹം ഈ കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തു. ലത്തീന്‍ ഭാഷയില്‍ ലാറ്റര്‍ എന്നാല്‍ ചുടുകല്ല് എന്നാണര്‍ത്ഥം. അതുകൊണ്ടാണ് ഇത്തരം കല്ലുകളെ ലാറ്ററൈറ്റ് എന്ന് നാമകരണം ചെയ്തത്. ലോകത്താകമാനം അത്യുഷ്ണവും അമിത വര്‍ഷപാതവും ഇടവിട്ട് ഉണ്ടാകുന്ന ഭൂവിഭാഗങ്ങളിലെല്ലാം വിവേചനരഹിതമായ കൃഷിരീതികള്‍ കാരണം ലാറ്ററൈറ്റ് മണ്ണുകള്‍ ആവിര്‍ഭവിക്കുന്നു എന്നാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയും ആഗോള പരിസ്ഥിതി സംഘടനയും മുന്നറിയിപ്പ് നല്‍കുന്നത്. ഇതിലേറ്റവും പ്രധാനം മണ്ണിലെ ജൈവാംശം നഷ്ടപ്പെടുകയും ഇരുമ്പിന്റെയും അലുമീനിയത്തിന്റെയും സംയുക്തങ്ങള്‍ അധികരിക്കുകയും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നിര്‍ഗമന ജലത്തോടൊപ്പം നഷ്ടപ്പെടുകയും മണ്ണിലെ അംമ്ലത അധികരിക്കുകയും ചെയ്യുന്നു. (ചിത്രത്തില്‍ കാണുന്നത് മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്ത് ബുക്കാനന്റെ പേരില്‍ നിര്‍മ്മിച്ചിട്ടുള്ള സ്മാരക സ്തൂപമാണ്)
കേരളത്തിലെ വിവിധ മണ്ണിനങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠനം നടത്തുവാനും അവയുടെ വര്‍ഗീകരണം നടത്തുവാനും ഉദ്ദേശിച്ചുകൊണ്ട് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും നെതര്‍ലാന്‍ഡ് ലെ അന്തര്‍ദേശീയ മണ്ണുഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കേരള കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിച്ച കേന്ദ്രമാണ് കേരള സോയില്‍ റഫറന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. ഇതിന്റെ ആസ്ഥാനം വെള്ളായണി കാര്‍ഷിക കോളേജിലാണ്. ഇക്കാര്യത്തിനായി നെതര്‍ലന്‍ഡില്‍ നിന്നും പരിശീലനം നേടിയ സോയില്‍ സയന്‍സ് പ്രൊഫസറും വകുപ്പ് മേധാവിയും ആയിരുന്ന ഡോ. തോമസ് വര്‍ഗീസ് ആണ് ഇത്തരം ഒരു കേന്ദ്രത്തിനും കേരളത്തിലെ മണ്ണിനങ്ങളുടെ മ്യൂസിയത്തിനും രൂപകല്പന ചെയ്തത്.

ഡോ. തോമസ് വര്‍ഗീസ് 1999 മേയ് 11 ന് 39 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള കാര്‍ഷിക സര്‍വ്വകലാശാല വെള്ളായണി ക്യാമ്പസില്‍ നിന്നും റിട്ടയര്‍ ചെയ്തു. സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി പ്രൊഫസറും വകുപ്പ് മേധാവിയും ആയിട്ടാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെയും ശാസ്ത്ര ലേഖനങ്ങളുടെയും രചയിതാവായ ഇദ്ദേഹത്തിന് കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ കൂടിയാണ്. 1992 ല്‍ ഇദ്ദേഹത്തിന്റെ പരിസ്ഥിതി മേഖലകളിലെ സംഭാവനകളെ മുന്‍നിറുത്തി "പരിസ്ഥിതി മിത്ര" അവാര്‍ഡ് ലഭിക്കുകയുണ്ടായി. കേരളത്തിലെ കുട്ടനാട്ടിലെ പാടശേഖരങ്ങള്‍, എറണാകുളം ജില്ലയിലെ പൊക്കാളി നിലങ്ങള്‍, കണ്ണൂരിലെ കൈപ്പാട് നിലങ്ങള്‍, മധ്യമേഖലയിലെ വെട്ടുകല്‍ മണ്ണുകള്‍, ചിറ്റൂര്‍ പ്രദേശത്തെ ക്ഷാര മണ്ണുകള്‍, വയനാട് ഇടുക്കി ആര്യങ്കാവ് അഗസ്യവനം തുടങ്ങിയ മേഖലകളിലെ വനമണ്ണുകള്‍ എന്നിവയെപ്പറ്റി ആധികാരികമായ പഠനങ്ങള്‍ നടത്തുകയും ദേശീയ അന്തര്‍‌ദ്ദേശീയ പ്രസിദ്ധീകരണങ്ങളില്‍ പഠന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി മണ്ണ് ശാസ്ത്രത്തെപ്പറ്റി മലയാളത്തിലെഴുതിയ "മൃത്തിക വിജ്ഞാനം" 1972 ല്‍ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെട്ടുകല്‍ മണ്ണുകളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം (ലാറ്ററൈറ്റ് സോയില്‍‌സ്) 1982 ല്‍ കേരള ശാസ്ത്ര സാങ്കേതിത പരിസ്ഥിതി കൌണ്‍സില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇപ്പോള്‍ അദ്ദേഹം കേരള കാര്‍ഷികോത്പന്ന വിലനിയന്ത്രണ കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്നു.