റബ്ബര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
റബ്ബര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

റബ്ബര്‍ ഗ്രേഡിംഗ് സുതാര്യത കൈവരിക്കുന്നു

ആദ്യമായി ത്രീ ജി മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ചെരിഞ്ഞുപോയതില്‍ ഖേദിക്കുന്നു. എന്റെ ഷീറ്റുകള്‍ മനോരമയുടെ വ്യാപാരി വിലയ്ക്ക് വില്കുന്നത് ആര്‍എസ്എസ് 2 ന് മുകളിലുള്ളതാണെന്ന് ക്വാളിറ്റി കണ്ട്രോളര്‍ ശ്രീ ഗണപതി അയ്യര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.

ശനിയാഴ്‌ച, ഫെബ്രുവരി 12, 2011

GM Rubber ഒരു തുറന്ന ചര്‍ച്ച


2011 ഫെബ്രുവരി 11 ന് കോട്ടയം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചര്‍ച്ച കേള്‍ക്കുവാന്‍ അവസരമൊരുക്കുന്നു.
മുന്‍ ബയോഡൈവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ. വി.എസ്. വിജന്‍ സംസാരിക്കുന്നു

റബ്ബര്‍ ബോര്‍ഡ് മെംബര്‍ ശ്രീ സിബി മോനിപ്പള്ളി സംസാരിക്കുന്നു


എസ്. ഉഷ (തണല്‍) സംസാരിക്കുന്നു.


ശ്രീധര്‍ (തണല്‍) സംസാരിക്കുന്നു


സ്ഥിതിവിവര കണക്കുകളിലൂടെ കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചും മാധ്യമങ്ങളിലൂടെ വ്യാപരിവില പ്രസിദ്ധീകരിപ്പിച്ച് വിപണിവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കിയും ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കണ്‍മതി സമ്പ്രദായത്തിലൂടെ കര്‍ഷകരെ കബളിപ്പിച്ചും അനാവശ്യ കയറ്റുമതി ഇറക്കുമതികള്‍ പ്രോത്സാഹിപ്പിച്ചും മണ്ണില്‍ നിന്നും മരങ്ങളില്‍ നിന്നും അമിത പോഷക ചൂഷണം നടത്തിയും നാളിതുവരെ നടത്തിയ ചതികള്‍ക്കപ്പുറം മറ്റൊരു ചതി ജനിതകമാറ്റം വരുത്തിയ റബ്ബര്‍. റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണകേന്ദ്രത്തിന് ചെയ്യാന്‍ എത്രയോ നല്ല കാര്യങ്ങളുണ്ട്. ഒരു ഗുണനിലവാര നിര്‍ണയം നടത്തുവാന്‍ പുതുപുത്തന്‍ ടെക്നോളജികളുടെ (കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റം) സഹായത്താല്‍ മുന്തിയ ഗ്രേഡും വിലയും ഉറപ്പാക്കുവാനും മിതമായ ലാഭത്തില്‍ വാങ്ങിയ ഗ്രേഡില്‍ വില്‍ക്കുവാന്‍ കഴിയുന്ന വിപണിയും അതിലൂടെ ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ ഉണ്ടാക്കുവാനും സഹായകമാകും. ലാറ്റെക്സി‌ന്റെയും ഷീറ്റുകളുടെയും സ്ക്രാപ്പിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ റബ്ബര്‍ മരങ്ങളുടെ ആയുസ്സ് വര്‍ദ്ധിക്കുകയും, ഉല്പാദന ക്ഷമതയും, കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിക്കുകമാത്രമല്ല റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും കുറയും. സൂഷ്മ അതിസൂഷ്മ മൂലകങ്ങളുടെ ആവശ്യാനുസരണമുള്ള ലഭ്യതയും നിയന്ത്രിതമായ ടാപ്പിംഗും പട്ടമരപ്പിന് പരിഹാരം മാത്രമല്ല മരങ്ങളില്‍വെച്ച് മുന്തിയ ജലസംഭരണശേഷിയുള്ള സൈലത്തിന്റെ സഹായത്താല്‍ വരള്‍ച്ചയെ തരണം ചെയ്ത് ഉത്പാദനവര്‍ദ്ധനയോടെ സുസ്ഥിര കൃഷിയും ഉറപ്പാക്കുകയും ചെയ്യാം. അതോടൊപ്പം ആടുമാട് വളര്‍ത്തലും ജൈവവളലഭ്യതയും അതിലൂടെ റബ്ബര്‍ കൃഷി കൂടുതല്‍ ആദായകരവുമാക്കാം.

ശനിയാഴ്‌ച, ജൂലൈ 24, 2010

കൊതുകിനെ നിയന്ത്രിക്കാന്‍ ഇല്ലം ചുടണമോ?

മണ്ണെണ്ണയോ ഡീസലോ വെള്ളത്തിലൊഴിച്ച് കൊതുകിനെ നിയന്ത്രിക്കുവാനായി 2010 ജൂലൈ മാസത്തെ റബ്ബര്‍ മാസികയില്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജേക്കബ് മാത്യു, ഡോ. വി.ടി. ജോസ് എന്നവര്‍ ചേര്‍ന്നെഴുതിയ ലേഖനം ശാസ്ത്രലോകത്തിനുതന്നെ അപമാനമാണ്. കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്താന്‍ ഈ ഡീസലിനും മണ്ണെണ്ണയ്ക്കും കഴിയും. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇത്തരം കൊതുക് നശീകരണ രീതികള്‍ ലോകത്ത് പല രാജ്യങ്ങളും നിരോധിച്ചതാണ്. റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ മണ്ണ് പരിശോധിച്ചുള്ള രാസവളപ്രയോഗമായാലും, കീടങ്ങള്‍ക്കും കുമിളിനും ഉള്ള വിഷപ്രയോഗമായാലും, കളകളെനിയന്ത്രിക്കുവാനുള്ള റൗണ്ടപ് പോലുള്ള കളനാശിനി ആയാലും അപകടകരം തന്നെയാണ്.
അറിവിന്റെ കാര്യത്തില്‍ ഇന്ന് കര്‍ഷകര്‍ ഒട്ടും പിന്നിലല്ല എന്ന് ഇനിയെങ്കിലും ഇത്തരം ശാസ്ത്രജ്ഞര്‍ മനസിലാക്കുന്നത് നന്ന്।
അറിവുകള്‍ അനുഭവത്തില്‍ നിന്ന്
അനേകം ദിവസങ്ങളായി കറ കുറവുള്ള മരത്തില്‍ പരീക്ഷണമെന്ന നിലയില്‍ റബ്ബര്‍ മരത്തിലെ ചിരട്ട നിവര്‍ത്തിവെച്ച് വെള്ളം കെട്ടി നിറുത്തിയിട്ടും ഒരു കൂത്താടിയെപ്പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. കാരണം തേടി ഞാന്‍ ബന്ധപ്പെട്ടത് ഡോ. ബ്രിജേഷ് നായരുടെ (എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് പിഎച്ച്ഡി) അമ്മ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്റമോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന നളിനകുമാരി ടീച്ചറെയാണ്.

ഞാന്‍ - കൊതുകിന്റെ മുട്ടകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നതാണോ?
ടീച്ചര്‍ - അതെ കൊതുകിന്റെ മുട്ടകള്‍ മാത്രമല്ല കൂത്താടിയും (larve)
ജലത്തില്‍ പൊങ്ങിക്കിടന്നാണ് വിശ്രമിക്കുന്നത്. അവ തലകീഴായി ജലത്തിന് മുകളില്‍ കിടക്കുകയും അനക്കം തട്ടുമ്പോള്‍ ജലത്തിനടിയിലേക്ക് പോവുകയും ചെയ്യുന്നു. അവയ്ക്ക് ശ്വസിക്കണമെങ്കില്‍ ജലത്തിനുള്ളില്‍ കഴിയില്ല ജലോപരിതലത്തില്‍ വന്നേ സാധിക്കൂ.
ഞാന്‍ - കൊതുകിന്റെ മുട്ട വിരിഞ്ഞ് കൊതുവായി മാറാന്‍ എത്രദിവസം വേണം?
ടീച്ചര്‍ - ഒന്‍പത് ദിവസങ്ങളോളം വേണം പൂര്‍ണ വളര്‍ച്ചയെത്താന്‍. ചെറിയം ഇനം കൊതുകുകള്‍ ഉണ്ട്. അവയ്ക്ക് അതിനേക്കാള്‍ കുറച്ച് ദിവസങ്ങള്‍ മതി. ഞങ്ങള്‍ തണലത്ത് ബക്കറ്റില്‍ ജലം നിറച്ച് വെച്ച് അതിലുണ്ടാകുന്ന കൂത്താടികളെ കാലാകാലങ്ങളില്‍ കമഴ്ത്തിക്കളഞ്ഞാണ് കൊതുകുകളെ നിയന്ത്രിക്കുന്നത്. സൂര്യപ്രകാശം ലഭിക്കുന്ന ജലത്തിലും ഒഴുകുന്ന വെള്ളത്തിലും കൊതുക് മുട്ടയിടില്ല.
ഞാന്‍ - ആണ്‍ കൊതുകുകള്‍ പച്ചിലയുടെ ചാറല്ലെ കുടിക്കുന്നത് അവ മനുഷ്യരെ കടിക്കില്ലെ?
ടീച്ചര്‍ - ഇലയിലെ ചാറല്ല മറിച്ച് തളിരിലകളിലെ രസമാണ് അവ ഊറ്റിക്കുടിക്കുന്നത്. മൂപ്പെത്തിയ ഇലകളിലെ പൊട്ടിവരുന്ന മധുരമുള്ള രസവും കുടിക്കാറുണ്ട്. അവ മനുഷ്യരെ കടിക്കാറുണ്ട്. എന്നാല്‍ പെണ്‍ കൊതുകുകള്‍ ചോര കുടിച്ചാല്‍ മാത്രമേ അവയുടെ മുട്ട പൂര്‍ണ വളര്‍ച്ച എത്തുകയുള്ളു.

ഇനി നിങ്ങള്‍ പറയൂ റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ എഴുതിയതില്‍ എന്തുമാത്രം വിശ്വാസ്യത ഉണ്ട് എന്ന്. ടാപ്പ് ചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ട നിവര്‍ത്തിവെച്ചാലും മഴയുണ്ടെങ്കില്‍ കൊതുകിന്റെ മുട്ടയും കൂത്താടിയും ഒഴുകി നശിക്കുന്നു. മഴയില്ലാത്തപ്പോള്‍ ടാപ്പ് ചെയ്യുകയും കറ വീഴാന്‍ വേണ്ടി ഒഴിച്ചുകളയുന്ന ചിരട്ടയിലെ വെള്ളത്തിലെ കൂത്താടിയും മുട്ടയും നശിക്കുകയും ചെയ്യുന്നു.
തോട്ടത്തിലെ കളകള്‍ പശുക്കള്‍ക്ക് ആഹാരമായി പ്രയോജനപ്പെടുത്താം. അവയും നശിപ്പിക്കാനാണ് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശം. തോട്ടത്തിലെ മറ്റ് വൃക്ഷങ്ങളുടെ വീണുകിടക്കുന്ന ഇലകള്‍ നീക്കം ചെയ്യുക എന്നതിനേക്കാള്‍ ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് അവ കൂട്ടിയിട്ട് ബയോഗ്യാസ് സ്ലറി തളിച്ചാല്‍ അവയുടെ നാര് ഞരമ്പുകള്‍ (ലിഗ്നിന്‍) സഹിതം മണ്ണില്‍ അലിഞ്ഞുചേരുന്നു. അതിന്റെ തെളിവ് ഇടതുവശത്തുള്ള ചിത്രത്തില്‍ കാണാം. അവിടെയുണ്ടായ വേരുപടലവും കാണാം.

ചൊവ്വാഴ്ച, ജൂൺ 16, 2009

കേരളഫാര്‍മര്‍ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ ഭാഗം -ഒന്ന്

റബ്ബര്‍ വാര്‍ത്തകള്‍ ഭാഗം - ഒന്ന്


RUBBER BOARD CAMPAIGN ON LOW FREQUENCY TAPPING
The Rubber Board is organising an intensive mass contact programme among small holders to popularise the technique of low frequency tapping in rubber. The meetings are scheduled to be held from 8 June to 24 July 2009. Four thousand meetings with a participation of one lakh growers will be arranged in the traditional rubber growing belt of Kerala, Tamil Nadu and Karnataka with the active involvement of the Rubber Producers� Societies.
Unscientific exploitation practices among small growers is a matter of concern, as it leads to low productivity, high incidence of Tapping Panel Dryness and premature replantation. There is an urgent need for popularising scientific tapping practices among small growers for the sustainable growth of the rubber plantation industry. Adoption of low frequency tapping has an important role in improving the conditions of the mature holdings and extending the productive life of the plantations. It can also be considered as a viable solution for the problem of the shortage of skilled tappers.
More details >>>>>