നോക്കുകൂലി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നോക്കുകൂലി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, മാർച്ച് 27, 2012

നോക്കുകൂലി ചോദിച്ചാല്‍ കൊള്ളയ്ക്ക് കേസ്‌



തിരുവനന്തപുരം: നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കുമെന്ന് പോലീസ്. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും പോലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ തിങ്കളാഴ്ച ഡി.ജി.പി പുറത്തിറക്കി.

നോക്കുകൂലി ആവശ്യപ്പെടുന്നത് പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.ഈ നടപടികള്‍ക്ക് സഹായം നല്‍കേണ്ട ബാധ്യത പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.
നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തുന്നതായി അറിഞ്ഞാല്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംഭവ സ്ഥലത്തെത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസ്സെടുക്കണം. പിടിച്ചുപറിക്കുക, ഭീഷണിപ്പെടുത്തുക, നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ നോക്കുകൂലിക്കാര്‍ക്കെതിരെ പ്രയോഗിക്കണം. നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ പൊതുജനങ്ങളെയോ കമ്പനി ഉടമസ്ഥരെയോ മാനസികമായി പീഡിപ്പിക്കുന്നതായി അറിഞ്ഞാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കണം. അത്തരം സംഭവങ്ങളില്‍ പൊതുജനങ്ങള്‍ക്കും സ്വകാര്യകമ്പനികള്‍ക്കുമെല്ലാം പോലീസ് സംരക്ഷണം നല്‍കണം.
അംഗീകൃത ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട കേസാണെങ്കില്‍, മേല്‍പ്പറഞ്ഞ നടപടിക്കു പുറമെ ലേബര്‍ ഓഫീസറെ അറിയിക്കുകയും വേണം.

നോക്കുകൂലി ആവശ്യപ്പെടുന്ന കേസുകളെക്കുറിച്ച് ഓരോ മാസവും ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ പോലീസ് ഓഫീസര്‍മാര്‍ ഈ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേയ്ക്ക് അയക്കണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.
കടപ്പാട് - മാതൃഭൂമി

ബുധനാഴ്‌ച, മാർച്ച് 09, 2011

നോക്കുകൂലിയ്ക്ക് അന്ത്യമില്ല

നോക്കുകൂലി 30,000 രൂപ; ഷൊറണൂര്‍ ഗവ. പ്രസ്സില്‍ മെഷീന്‍ ഇറക്കാനായില്ല 


ഷൊറണൂര്‍: സി.ഐ.ടി.യു. തൊഴിലാളികള്‍ 30,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷൊറണൂര്‍ ഗവ. പ്രസ്സിലേക്ക് കൊണ്ടുവന്ന ഹൈടെക് ഓഫ്‌സെറ്റ് മെഷീനുകള്‍ ഇറക്കാനായില്ല. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഷൊറണൂര്‍ ഗവ. പ്രസ്സ് നവീകരണത്തിന്റെ ഭാഗമായാണ് പുതിയ ഹൈടെക് വെബ് ഓഫ്‌സെറ്റ് മെഷീന്‍ സ്ഥാപിക്കാന്‍ അനുമതിയായത്. ഇത്തരം മെഷീന്‍ സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ പ്രസ്സാണ് ഷൊറണൂരിലേത്. പ്രിന്‍റിങ്‌മെഷീന്‍ ഏഴ് ലോറിയിലായി മുംബൈയില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് എത്തിയത്. വ്യവസായവകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിനാണ് മെഷീന്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ചുമതല. ഇതിന്റെ അടിസ്ഥാനത്തില്‍ മെഷീന്‍ ഇറക്കി സ്ഥാപിക്കാന്‍ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍വര്‍ക്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിന് വ്യവസായവകുപ്പ് ടെന്‍ഡര്‍ നല്‍കിയിരുന്നു. മെഷീന്‍ ഇറക്കാന്‍ സ്വകാര്യകമ്പനിയുടെ പത്തോളം തൊഴിലാളികള്‍ ക്രെയിനുമായി എത്തിയപ്പോഴാണ് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ തടഞ്ഞത്. ഏകദേശം 30 ടണ്‍ ഭാരംവരുന്ന മെഷീനുകള്‍ ഇറക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവര്‍ക്കേ സാധിക്കുകയുള്ളൂവെന്ന വ്യവസായവകുപ്പ് അധികൃതരുടെ നിലപാട് സി.ഐ.ടി.യു. നേതാക്കള്‍ അംഗീകരിച്ചില്ല. അതോടെ തര്‍ക്കം രൂക്ഷമായി. പിന്നീട് ഷൊറണൂരിലുള്ള അസി.ലേബര്‍ ഓഫീസര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.

ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ അനുരഞ്ജനചര്‍ച്ചയില്‍ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ക്രെയിനും കരാര്‍തൊഴിലാളികളും തിരിച്ചുപോയി. സി.ഐ.ടി.യു. തൊഴിലാളികള്‍ 30,000 രൂപആവശ്യപ്പെട്ടെന്നും ഇതുനല്‍കാന്‍ സാധിക്കില്ലെന്നും കരാറുകാരന്‍ ജോണ്‍സണ്‍ പറഞ്ഞു. മെഷീന്‍ ഇറക്കാന്‍ പറ്റാത്തതുമൂലം ക്രെയിനിന് 10,000രൂപ കൊടുക്കേണ്ടിവന്നു. ചൊവ്വാഴ്ചയും ഇറക്കാന്‍ സാധിച്ചില്ലെങ്കില്‍ കോഴിക്കോട്ടുള്ള പ്രസ്സില്‍ മെഷീന്‍ ഇറക്കാനുള്ള ശ്രമത്തിലാണ് കരാറുകാരന്‍.

എന്നാല്‍, കുളപ്പുള്ളി വ്യവസായമേഖലയില്‍ കയറ്റിറക്ക് തങ്ങളുടെ അവകാശമാണെന്നും അതുനിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സി.ഐ.ടി.യു. നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയില്‍ ലേബര്‍ഓഫീസര്‍ കൃഷ്ണപ്രസാദ്, വ്യവസായവകുപ്പ് ഉദ്യോഗസ്ഥരായ രവിവര്‍മ, കെ.കെ.മോഹനന്‍, കരാര്‍കമ്പനിയുടെ പ്രതിനിധി ജോണ്‍സണ്‍, സി.ഐ.ടി.യു. നേതാവ് രാജന്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ച ചൊവ്വാഴ്ചയും തുടരും.

ബുധനാഴ്‌ച, ജൂൺ 30, 2010

ആന തടി കയറ്റിയതിനും നോക്കുകൂലി

അടൂര്‍: ആനയെക്കൊണ്ട് ലോറിയില്‍ തടി കയറ്റിയതിനും നോക്കുകൂലി. അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്റെ പക്കല്‍നിന്നാണ് യൂണിയന്‍കാര്‍ നോക്കുകൂലിയായി 1500 രൂപ ഈടാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി.,ബി.എം.എസ്. യൂണിയനുകളില്‍പ്പെട്ടവരടങ്ങുന്ന സംഘമാണ് പണം വാങ്ങിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.


അടൂര്‍ പുതിയകാവില്‍ ചിറ ഭാഗത്ത് നിന്ന തേക്ക്, വീടുപണിക്കായാണ് സുരേന്ദ്രന്‍ വാങ്ങിയത്. താഴ്ചയില്‍നിന്ന് മുറിച്ച തേക്ക് ലോറിയിലാക്കാന്‍ ആനയെ കൊണ്ടുവന്നു. 2750 രൂപ കൂലിയിനത്തില്‍ ചെലവായി. തടി കയറ്റി ലോറി പുറപ്പെട്ടപ്പോള്‍ യൂണിയന്‍കാരെത്തി തടഞ്ഞു. നോക്കുകൂലിയായി അവര്‍ ആവശ്യപ്പെട്ട പണം കൊടുത്തശേഷമാണ് ലോറി പോകാനനുവദിച്ചത്. ഇതിനിടെ ലോറിയില്‍നിന്ന് റോഡില്‍ വീണ രണ്ടു കഷണം തടി തിരികെ ലോറിയില്‍ കയറ്റാന്‍പോലും യൂണിയന്‍കാര്‍ തയ്യാറായതുമില്ല.
കടപ്പാട് - മാതൃഭൂമി

ശനിയാഴ്‌ച, ജൂൺ 26, 2010

അരലക്ഷം രൂപ: നോക്കുകൂലി കേട്ടു മന്ത്രി കരിം ഞെട്ടി!

മാരാരിക്കുളം: പൊതുമേഖലയില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ കെഎസ്ഡിപിയില്‍ പുതിയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് നടത്താ ന്‍ സിഐടിയു അടക്കമുള്ള യൂണിയനുകള്‍ ചേര്‍ന്നു കരാറുകാരനില്‍നിന്നു നോക്കുകൂലിയായി ആവശ്യപ്പെട്ടത് അരലക്ഷം രൂപ.

സ്ഥലത്ത് നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ വ്യവസായ മന്ത്രി എളമരം കരീം യൂണിയനുകള്‍ ആവശ്യപ്പെട്ട തുക കേട്ടു ഞെട്ടി. നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികളെ കമ്പനിയിലെ ജീവനക്കാര്‍തന്നെ നേരിടണമെന്നു നിര്‍ദേശിച്ച മന്ത്രി പണം നല്‍കരുതെന്നു കരാറുകാരനോടു പറഞ്ഞു.

സിഐടിയു ജില്ലാ നേതാവിനെ സാക്ഷിയാക്കിയായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ 25000 രൂപ നോക്കുകൂലിയായി നല്‍കാമെന്നു കരാറുകാരന്‍ നേരത്തേ തൊഴിലാളി നേതാക്കളുമായി ധാരണയായിരുന്നു. ഇതേ തുടര്‍ന്നാണു നിര്‍മാണം ആരംഭിക്കാനായത്.നവീകരണത്തിനു ബജറ്റില്‍ വകകൊള്ളിച്ച തുക വിനിയോഗിച്ചു കെഎസ്ഡിപിയില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചിട്ടു മാസങ്ങള്‍ പിന്നിടുന്നു. ഇതിനിടെ തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്നു മൂന്നു മാസത്തോളം നിര്‍മാണം തടസ്സപ്പെടുകയും ചെയ്തു. ഇവയെല്ലാം പരിഹരിച്ചു നിര്‍മാണം പുരോഗമിച്ചുതുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതേയുള്ളൂ. 7200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ ഒന്നാം ഘട്ട കോണ്‍ക്രീറ്റിങ്ങാണ് ഇന്നലെ ആരംഭിച്ചത്.

ഇതിനാണ് അഞ്ചു യൂണിയനുകള്‍ ചേര്‍ന്നു 50000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്ര വലിയ തുക നല്‍കാന്‍ കഴിയില്ലെന്നു വാദിച്ച കരാറുകാരന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 25000രൂപ നല്‍കാമെന്നു സമ്മതിക്കുകയായിരുന്നു.

നിര്‍മാണത്തിനു യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍ നഷ്ടത്തിന്റെ പേരിലാണ് യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. കമ്പനിയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി കെട്ടിടത്തിന്റെ നിര്‍മാണം സെപ്റ്റംബര്‍ 30നു മുന്‍പ് തീര്‍ക്കണമെന്നും ഡിസംബര്‍ രണ്ടാം വാരം പുതിയ കെട്ടിടത്തിലേക്കു പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലും മന്ത്രി സന്ദര്‍ശിച്ചു.
കടപ്പാട് - മനോരമ

തിങ്കളാഴ്‌ച, മേയ് 31, 2010

നോക്കുകൂലി എന്ന ഗുണ്ടായിസം


Mathrubhumi,Kerala,Alappuzha News,District News,Malayalam News ...

9:13am31 May 2010 ... വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി ഇ.
എം.എസ്. ഭവനപദ്ധതിക്ക് സാധനങ്ങളിറക്കാനും നോക്കുകൂലി · ആലപ്പുഴ: ഇ.എം.എസ്. ഭവനപദ്ധതിപ്രകാരം വീട് നിര്മിക്കാന് ...
www.mathrubhumi.com/.../index.htm - 9 മണിക്കൂര്‍ മുമ്പ്
തെരഞ്ഞിട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ സ്കാന്‍ ചെയ്ത് പ്രസിദ്ധീകരിക്കുന്നു.

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010

ഒത്തുപിടിച്ചാല്‍ നോക്കുകൂലിയും പൊങ്ങും

കൊടിനിറം നോക്കാതെ നോക്കുകൂലി; തരപ്പെട്ടത് 88,800 രൂപ
സീതത്തോട്: കൊടിനിറം നോക്കാതെ നോക്കുകൂലിക്കായി തൊഴിലാളിയൂണിയനുകള്‍ ഒന്നിച്ചുനിന്നപ്പോള്‍ തരപ്പെട്ടത് 88,800 രൂപ. ഞായറാഴ്ച ശബരിഗിരി പദ്ധതിയുടെ മൂഴിയാര്‍ പവര്‍ഹൗസിലാണ് സംഭവം.
വൈദ്യുതിബോര്‍ഡിന്റെ ക്രെയിന്‍ ഉപയോഗിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ ലോറിയില്‍ കയറ്റുന്നത് കണ്ടുനിന്നതിനാണ് തൊഴിലാളിയൂണിയനുകള്‍ 88,800 രൂപ നോക്കുകൂലി വാങ്ങിയത്.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി. എന്നിവയടക്കം ആങ്ങമൂഴിയിലെ 11 യൂണിയനുകളില്‍ നിന്നുള്ള 62 തൊഴിലാളികളാണ് സ്ഥലത്ത് എത്തിയിരുന്നത്. 1,68,000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടതെങ്കിലും ഒത്തുതീര്‍പ്പുപ്രകാരം തുക കുറയ്ക്കുകയായിരുന്നു. ഉപയോഗശൂന്യമായതിനെത്തുടര്‍ന്ന് വൈദ്യുതിബോര്‍ഡ് ലേലംചെയ്തുനല്‍കിയ നാല് ട്രാന്‍സ്‌ഫോര്‍മറുകള്‍ കൊണ്ടുപോകാനെത്തിയ കരാറുകാരനില്‍നിന്നാണ് നോക്കുകൂലി വാങ്ങിയത്.

30 ടണ്‍ ഭാരം വരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ക്രെയിനിന്റെ സഹായത്തോടെ മാത്രമേ ലോറിയില്‍ കയറ്റാന്‍ കഴിയുകയുള്ളൂ എന്നിരിക്കെയാണ് യൂണിയനുകള്‍ വന്‍ തുക നോക്കുകൂലി ആവശ്യപ്പെട്ടത്. അതേസമയം ഒരു ടണ്‍ കോപ്പര്‍ കയറ്റുന്നതിന് 1700-ഉം ഇരുമ്പ് കയറ്റുന്നതിന് 700-ഉം രൂപ നിലവില്‍ കൂലിയുണ്ടെന്നും ട്രാന്‍സ്‌ഫോര്‍മറുകള്‍ പൊളിച്ചുനല്‍കിയാല്‍ ഇവ കയറ്റാന്‍ തൊഴിലാളികള്‍ തയ്യാറായിരുന്നുവെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.

27,000 രൂപ വൈദ്യുതിബോര്‍ഡിന് വാടക നല്‍കിയാണ് ബോര്‍ഡിന്റെ ക്രെയിന്‍ കരാറുകാരന്‍ ഉപയോഗിച്ചത്. ഏകദേശം മൂന്ന് മണിക്കൂര്‍കൊണ്ട് ഈ ജോലി പൂര്‍ത്തിയാക്കുകയും ചെയ്തു.
കടപ്പാട് - മാതൃഭൂമി

തിങ്കളാഴ്‌ച, ജനുവരി 25, 2010

നോക്കുകൂലി: തീരുമാനം പ്രാവര്‍ത്തികമാക്കണം


തൊഴിലാളികള്‍ അന്യായമായി നോക്കുകൂലിയും മറ്റും വാങ്ങിയാല്‍ അത്‌ തിരികെ കൊടുപ്പിക്കുമെന്ന്‌ സി.ഐ.ടി.യു. സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിരിക്കയാണ്‌. കഴിഞ്ഞദിവസം തൃശ്ശൂരില്‍ നടന്ന സി.ഐ.ടി.യു. സംസ്ഥാനസമ്മേളനത്തിലാണ്‌ ഈ തീരുമാനമുണ്ടായത്‌. നോക്കുകൂലി, ഭൂതപ്പണം, തൊഴില്‍ മറിച്ചുവില്‍ക്കല്‍ തുടങ്ങി തൊഴിലാളിവര്‍ഗത്തിനു ചീത്തപ്പേരുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും ഒഴിവാക്കാനാണ്‌ തീരുമാനം. തൊഴിലാളികളുടെ ഭാഗത്തുനിന്ന്‌ ഇവയിലേതെങ്കിലും ഉണ്ടായാല്‍ നടപടിയെടുക്കുമെന്നുവരെ സമ്മേളനത്തിലെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്‌. തികച്ചും ഉചിതവും ധീരവുമായ പ്രഖ്യാപനമാണിത്‌. സംഘടനാബലത്തിന്റെ കൈയ്യൂക്കില്‍ കാലങ്ങളായി തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന രീതിയാണ്‌ നോക്കുകൂലി. വന്‍തൊഴിലുടമകളെ മാത്രമല്ല ചെറിയ കച്ചവടക്കാരെയും വീടുമാറുന്ന സാധാരണക്കാരെയുംവരെ ബാധിച്ചുവന്ന പ്രശ്‌നമായതിനാല്‍ നോക്കുകൂലിയാണ്‌ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടുപോന്നിട്ടുള്ളത്‌. തൊഴിലുടമ സ്വന്തം തൊഴിലാളികളെ നിര്‍ത്തി ചരക്കിറക്കിയാലും ആ പ്രദേശത്തെ അംഗീകൃത തൊഴിലാളിയൂണിയനുകളിലെ അംഗങ്ങള്‍ക്കുകൂടി കൂലിനല്‍കണമെന്ന അലിഖിതനിയമമാണ്‌ നോക്കുകൂലി. വീടുമാറുമ്പോള്‍ വീട്ടുകാര്‍ തനിച്ച്‌ കട്ടിലും അലമാരയുമൊക്കെ എടുത്തുവെച്ചാലും ഒരുകൂട്ടം തൊഴിലാളികള്‍ തൊഴിലവകാശവും കൂലിയും ആവശ്യപ്പെട്ട്‌ പിറകെയെത്തും.

കച്ചവടക്കാര്‍ക്ക്‌ സ്വന്തം വളപ്പില്‍ തന്റെ തൊഴിലാളികളെ നിര്‍ത്തി ചരക്കിറക്കാന്‍ അവകാശമുണ്ടെങ്കിലും അതും പലപ്പോഴും തര്‍ക്കത്തില്‍പ്പെട്ടുവരുന്നു. വളരെ സൂക്ഷ്‌മതയോടെ കൈകാര്യംചെയ്യേണ്ട യന്ത്രോപകരണങ്ങളും വസ്‌തുക്കളും അതില്‍ പരിചയം സിദ്ധിച്ചവര്‍ ഇറക്കിയാലും മറ്റൊരു കൂട്ടര്‍ നോക്കുകൂലി ആവശ്യപ്പെടുന്നു. ചരക്കിറക്കുന്നതിന്റെപേരില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടുപോന്ന ഭൂതപ്പണം കൊച്ചിത്തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെത്തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. ഭൂതപ്പണംമൂലമുണ്ടാകുന്ന അധികച്ചെലവ്‌ പേടിച്ച്‌ പലപ്പോഴും ചരക്കുകപ്പലുകള്‍ വഴിമാറിപ്പോയതാണ്‌ പ്രശ്‌നമായത്‌. ഇതെല്ലാം ആശാസ്യമല്ലാത്ത പ്രവണതകളാണെന്ന്‌ കോടതികള്‍ പലവട്ടം വിമര്‍ശിച്ചിട്ടുണ്ട്‌. ജോലിചെയ്യാതെ കൂലിവാങ്ങുന്ന ഏര്‍പ്പാട്‌ അവസാനിപ്പിക്കണമെന്ന്‌ നിര്‍ദേശിക്കുകയുംചെയ്‌തതാണ്‌. എങ്കിലും പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന്‌ ഒരു തൊഴിലാളിസംഘടന പരോക്ഷമായി സമ്മതിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. പിഴവുകള്‍ സ്വയം കണ്ടെത്തി തിരുത്തുന്നത്‌ നല്ല കാര്യമാണ്‌.മുന്‍പ്‌ പലതവണ സി.പി.എം.നേതാക്കള്‍തന്നെ നോക്കുകൂലി തെറ്റായരീതിയാണെന്ന നിലപാട്‌ കൈക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്ന്‌ ഈ സമ്പ്രദായം ഇല്ലാതാവുമെന്ന്‌ ഏവരും പ്രതീക്ഷിക്കുകയുംചെയ്‌തു. എന്നാല്‍ അത്‌ നടപ്പായില്ല.

സാമ്പത്തികനഷ്‌ടം മാത്രമല്ല സാധാരണക്കാരെ നോക്കുകൂലിക്കെതിരെ തിരിച്ചത്‌. ഒരുകൂട്ടമാളുകള്‍ ജോലിയെടുക്കാതെ പണംവാങ്ങുന്നുവെന്നതിലെ ധാര്‍മികരോഷവും അവരെ വിഷമിപ്പിച്ചു. തൊഴിലിന്റെയും വിയര്‍പ്പിന്റെയും വില അറിയാവുന്നവരും ചെയ്‌തജോലിക്ക്‌ കൂലി കണക്കുപറഞ്ഞു വാങ്ങുന്നവരുമായ തൊഴിലാളിസംഘടനകള്‍തന്നെയാണ്‌ ഇത്തരത്തില്‍ അധാര്‍മികമായ നിലപാട്‌ കൈക്കൊണ്ടത്‌ എന്നത്‌ വൈരുധ്യമായി. ഏതായാലും നോക്കുകൂലിയും ഭൂതപ്പണവും മാത്രമല്ല, തൊഴിലുടമയുമായി കരാറുണ്ടാക്കി നേടിയെടുക്കുന്ന ജോലി മറ്റൊരാള്‍ക്ക്‌ വന്‍തുകയ്‌ക്ക്‌ മറിച്ചുനല്‍കുന്നരീതിയും നിര്‍ത്തിവെക്കാന്‍ ഇപ്പോള്‍ തീരുമാനമായിട്ടുണ്ട്‌. ഈ തീരുമാനം നടപ്പാക്കാന്‍ തൊഴിലാളികളും സംഘടനയും ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകേണ്ടതുണ്ട്‌. പണ്ട്‌, കുറഞ്ഞകൂലിനല്‍കിവന്ന തൊഴിലുടമകളെ സംഘടിതശക്തിയുടെ ബലത്തില്‍ മുട്ടുകുത്തിച്ച്‌, ന്യായമായ കൂലി നേടിയെടുത്ത തൊഴിലാളിസംഘടനകള്‍ മനസ്സുവെച്ചാല്‍ ഈയൊരു തിരുത്തല്‍ നടപ്പാക്കാന്‍ തെല്ലും വിഷമമുണ്ടാവില്ല. അതിനുള്ള ഇച്ഛാശക്തി തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാകണം. എല്ലാ തൊഴിലാളിസംഘടനകളും ഈ മാതൃക പിന്തുടരുകയുംവേണ്ടതാണ്‌. എവിടെയെങ്കിലും ഇത്തരം അന്യായമായ പിടിച്ചുവാങ്ങല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു തടയാന്‍ തൊഴിലാളികള്‍ സ്വമേധയാ മുന്നോട്ടുവരികതന്നെവേണം. ഉയര്‍ന്ന രാഷ്ട്രീയപ്രബുദ്ധതയും സാക്ഷരതാനിലവാരവുമുള്ള മലയാളിസമൂഹത്തിനും ഇവിടത്തെ തൊഴിലാളിസംഘടനകള്‍ക്കും ഇത്തരം മോശമായ പ്രവണതകള്‍ തെല്ലും ചേരുന്നതല്ല.
കടപ്പാട് - മാതൃഭൂമി എഡിറ്റോറിയല്‍ 25-01-10

ചൊവ്വാഴ്ച, ജനുവരി 19, 2010

ഉച്ചക്കഞ്ഞിക്കുള്ള അരിക്കും നോക്കുകൂലി

കാട്ടാക്കട: സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കുള്ള അരി കയറ്റാതെ യൂണിയന്‍കാര്‍ 'നോക്കുകൂലി കൈക്കലാക്കി. കാട്ടാക്കട മാവേലി സ്റ്റോറിലെത്തിയ അരി വാഹനത്തില്‍നിന്ന് ഇറക്കാതെ, അതേ വാഹനത്തില്‍ സ്കൂളിലേക്കു കൊണ്ടുപോകുന്നതിനാണു നോക്കുകൂലി കൈക്കലാക്കി യൂണിയന്‍കാര്‍ മടങ്ങിയത്.കാട്ടാക്കട മാവേലിസ്റ്റോറില്‍ എത്തിയ, നാലു സ്കൂളുകള്‍ക്കുള്ള അരിയാണു സ്റ്റോറില്‍ ഇറക്കാതെ അതേ വാഹനത്തില്‍ കൊണ്ടുപോകുന്നതിനു സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി വാങ്ങിയത്.

സ്റ്റോറില്‍ ഇറക്കിയശേഷം ഇവിടെനിന്ന് അരി കയറ്റുന്നതിനുള്ള കൂലിയാണു യൂണിയന്‍കാര്‍ കൈക്കലാക്കിയത്.ഇന്നലെ രാവിലെ പതിനൊന്നിനാണ് മൈലക്കര എല്‍പി, യുപി സ്കൂളുകള്‍, വാവോട് എല്‍പി, ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള അരി മാവേലി സ്റ്റോറില്‍ എത്തിയത്. ഇതിനു പുറമെ ഇവിടെനിന്ന് ഒന്‍പതു ചാക്ക് പയറും മൂന്നു ചാക്ക് അരിയും കയറ്റിയതിനു മാവേലിസ്റ്റോര്‍ അധികൃതര്‍ക്കു വൌച്ചര്‍ നല്‍കി.

ഇതു കൂടാതെയാണു സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി വാങ്ങിയത്. തര്‍ക്കത്തെതുടര്‍ന്നു വാഹനം മൂന്നു മണിക്കൂറോളം സ്റ്റോറിനു മുന്നില്‍ കിടന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന അരിക്കു ചാക്കൊന്നിന് അഞ്ചു രൂപയാണു യൂണിയന്‍കാര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ കാട്ടാക്കട പൊലീസെത്തിയപ്പോള്‍, ചാക്കൊന്നിനു മൂന്നര രൂപ വീതം നോക്കുകൂലി വാങ്ങി വാഹനം വിട്ടയച്ചു.

പ്രശ്ന പരിഹാരത്തിനെത്തിയ എഎസ്ഐതന്നെ മൂന്നരരൂപ വീതം കൂലി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ച തുക ചാക്കൊന്നിനു കയറ്റുകൂലി 4.20 രൂപയാണ്. പക്ഷേ ഇവിടെ അരിയും പയറും കയറ്റാതെ തന്നെ മൂന്നരരൂപ വീതം വാങ്ങുകയായിരുന്നു.സാധാരണ അരി എത്തിയാല്‍ സ്റ്റോറില്‍ ഇറക്കാതെ അതേ വാഹനത്തില്‍ സ്കൂളിലെത്തിക്കുക പതിവാണ്. ഇങ്ങനെ വരുമ്പോള്‍ യൂണിയന്‍കാര്‍ക്ക് ഇറക്കുകൂലിക്ക് അര്‍ഹതയില്ല.

പക്ഷേ, അരി ഇറക്കിയതായി കാണിച്ചു യൂണിയന്‍കാര്‍ മാവേലിസ്റ്റോര്‍ അധികൃതര്‍ക്കു വൌച്ചര്‍നല്‍കുകയാണു പതിവ്. ഫലത്തില്‍ ജോലിചെയ്യാതെ പണം പറ്റുന്നതിനു പുറമെയാണ് സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി കൂടി വാങ്ങുന്നതെന്നു ചൂണ്ടിക്കാണിപ്പെടുന്നു.
കടപ്പാട് - മനോരമ

ബുധനാഴ്‌ച, ഡിസംബർ 30, 2009

ജനമാണ് രാജാവ് പ്രത്യേകിച്ചും യൂണിയനില്‍പ്പെട്ടവര്‍

പരാതി നല്‍കിയിട്ടും നടപടിയില്ല വിദേശമദ്യം 'നോക്കിനിന്നാലും' അട്ടിമറിക്കാര്‍ക്ക് കിക്ക്!

തിരുവനന്തപുരം: കൂലിക്ക് പുറമേ നോക്കുകൂലിയും അനധികൃത പിരിവും ഗുണ്ടാഫീസും. യൂണിയന്റെ പേരില്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ ലോഡുമായെത്തുന്ന ലോറികള്‍ ദിവസങ്ങളോളം ഗോഡൗണ്‍ വളപ്പില്‍ കാത്തുകിടക്കേണ്ടിവരും. ഡിസ്റ്റിലറി ഉടമ കമ്മീഷനും ലോറിക്കാര്‍ അനധികൃത പിരിവും നല്‍കാന്‍ തയ്യാറായാല്‍ മുന്‍ഗണനാക്രമം ലംഘിച്ച് ലോഡിറക്കി തിരികെ പോകാം.

നെടുമങ്ങാട് പഴകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ മൊത്തവിതരണ കേന്ദ്രത്തിലാണ് ഭരണകക്ഷി യൂണിയനില്‍പ്പെട്ട തൊഴിലാളി സംഘടനാപ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച അധികൃതര്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനും ഉന്നത അധികൃതര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഫയലില്‍ ഒതുങ്ങിയതായി ആക്ഷേപമുണ്ട്.

ഭരണകക്ഷി യൂണിയനില്‍പ്പെട്ട മുപ്പതോളം തൊഴിലാളികളാണ് പഴകുറ്റിയിലെ ഗോഡൗണിലുള്ളത്. ഡിസ്റ്റിലറികളില്‍ നിന്നും എത്തിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ബിവറേജസ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. ലോറികളില്‍ എത്തിക്കുന്ന മദ്യക്കുപ്പികള്‍ ഗോഡൗണില്‍ ഇറക്കി ഹോളോഗ്രാം പതിച്ചശേഷമാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ കയറ്റിറക്ക് ചുമതലയാണ് തൊഴിലാളികള്‍ക്കുള്ളത്. നിയമപ്രകാരമുള്ള കൂലി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതൊരിക്കലും പാലിക്കാറില്ലെന്ന് പരാതിയുണ്ട്. സംഘടനാ പിരിവിന്റെ പേരിലാണ് ലോറി ഡ്രൈവര്‍മാരില്‍ നിന്നും തുക ഈടാക്കുന്നത്. 250 നും ആയിരത്തിനും ഇടയ്ക്കുള്ള തുക ലോറി ജീവനക്കാരില്‍ നിന്നും തൊഴിലാളികള്‍ അനധികൃതമായി ഈടാക്കുന്നുണ്ട്. വിസമ്മതിക്കുന്നവരുടെ ലോഡ് ഇറക്കാന്‍ വൈകുന്നതിന് പുറമേ മദ്യക്കുപ്പികളും കെയ്‌സുകളും നശിപ്പിക്കുന്നതും പതിവാണ്. കയറ്റിറക്കിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കഴിച്ചുള്ള തുകയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഡിസ്റ്റിലറികള്‍ക്ക് നല്‍കാറുള്ളത്. കമ്പനികള്‍ ഇത് ലോറി ജീവനക്കാരില്‍ നിന്നും ഈടാക്കും.

തൊഴിലാളികളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കാത്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. പുതുതായി തൊഴിലാളികളെ നിയമിക്കുമ്പോള്‍ മറ്റു യൂണിയനുകള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കേണ്ടിവരുമെന്നതാണ് ഇതിന് തടസ്സമാകുന്നത്. നിലവില്‍ ലോഡിറക്കുന്നതിന് രണ്ടാഴ്ചയോളം വൈകുന്നുണ്ട്. ലോഡ് ഇറക്കുന്നതിനുള്ള കൂലി കെ.എസ്.ബി.സി സ്വീകരിച്ച ശേഷമാണ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ തുക തൊഴിലാളികള്‍ നേരിട്ട് വാങ്ങുന്നതും പതിവാണ്. ലോറികള്‍ ഗോഡൗണില്‍ എത്തുമ്പോള്‍തന്നെ തൊഴിലാളികള്‍ തുക കൈപ്പറ്റും. ലോഡിറക്കുന്ന ദിവസംവരെ ഈ തുക സൂക്ഷിക്കാനാകും. ഇരുപത്തഞ്ചിലധികം ലോറികള്‍ ലോഡിറക്കുന്നതിനായി ഒരേസമയം ഗോഡൗണില്‍ കാത്തുകിടക്കാറുണ്ട്. ഒരു ലക്ഷത്തിലധികം തുക ഈ രീതിയില്‍ തൊഴിലാളികളുടെ കൈവശം അനധികൃതമായി ലഭിക്കാറുണ്ട്. ജീവനക്കാരുടെ അഭാവം നിമിത്തം തുക മുന്‍കൂട്ടി കൈപ്പറ്റാന്‍ കഴിയില്ലെന്നാണ് കെ.എസ്.ബി.സി അധികൃതരുടെ ഭാഷ്യം.

ഗോഡൗണിന്റെ മേല്‍നോട്ടത്തിന് എകൈ്‌സസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവരും തൊഴിലാളികളെ നിയന്ത്രിക്കാറില്ലെന്നും പരാതിയുണ്ട്. ബിവറേജസ്, സിവില്‍ സപ്ലൈസ് ചില്ലറ വില്‍പ്പന ശാലകളിലേക്ക് കൃത്യസമയത്ത് ലോഡ് കയറ്റി അയയ്ക്കുന്നതിനും തൊഴിലാളികള്‍ വിഹിതം ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ക്രമക്കേടുകളെക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ബി.സി എം.ഡി. ശങ്കര്‍ റെഡ്ഡി പറഞ്ഞു. ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച, ഡിസംബർ 01, 2009

നോക്കുകൂലി ഇല്ല എന്നു പറയുവാന്‍ ഇനിയുമുണ്ടല്ലോ യൂണിയനുകള്‍

ഇനി നോക്കുകൂലിയില്ല: സിഐടിയു




പത്തനംതിട്ട: ഇനി നോക്കുകൂലി വാങ്ങേണ്ടതില്ലെന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം തീരുമാനിച്ചു. പല മേഖലയിലും തൊഴില്‍ നഷ്ടമുണ്ടാകുന്നതുകൊണ്ടാണു നോക്കുകൂലി ആവശ്യപ്പെട്ടിരുന്നത്. തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ സമാപിച്ച സമ്മേളനത്തില്‍ നോക്കുകൂലി പ്രധാന ചര്‍ച്ചാവിഷയമായി. ഈ സമ്മേളനത്തോടെ നോക്കുകൂലി അവസാനിപ്പിക്കുമെന്നു നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കോടിയേരി പറഞ്ഞു. കോര്‍പറേറ്റ് സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ടു സഹായിക്കുകയാണ്. പഞ്ചസാരയ്ക്കു വില വര്‍ധിപ്പിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പണം നല്‍കി സഹായിച്ച പഞ്ചസാര മുതലാളിമാര്‍ക്കുവേണ്ടിയാണ്.

കേരളത്തിലെ കോണ്‍ഗ്രസുകാരുടെ തലയ്ക്കു മത്തുപിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം. കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ടാണ്. എന്നാല്‍ അവിഹിതമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വെള്ള പൂശുകയാണ്. കള്ളന്‍മാരെ പിടിക്കുന്നില്ല എന്നതാണ് ആഭ്യന്തര വകുപ്പിനെതിരെയുള്ള പുതിയ ആരോപണം. രാഷ്ട്രപതിയുടെ വീട്ടില്‍ കയറിയ കള്ളനെ പിടിക്കാത്തതിനെക്കുറിച്ച് ഒരു മാധ്യമത്തിനും അറിയേണ്ടേയെന്നു കോടിയേരി ചോദിച്ചു.

പ്രസിഡന്റ് കെ. എം. സുധാകരന്‍, സെക്രട്ടറി പി. ടി. രാജന്‍, ട്രഷറര്‍ കാട്ടാക്കട ശശി, എംഎല്‍എമാരായ കെ. സി. രാജഗോപാല്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച പ്രകടനത്തോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റായി കെ. എം. സുധാകരനെയും സെക്രട്ടറിയായി പി. ടി. രാജനെയും വീണ്ടും തിരഞ്ഞെടുത്തു.
കടപ്പാട് - മനോരമ

വെള്ളിയാഴ്‌ച, നവംബർ 27, 2009

സിഐടിയുവിന് അഭിനന്ദനങ്ങള്‍

നോക്കു കൂലി അവസാനിപ്പിക്കും; തെറ്റു തിരുത്താന്‍ സിഐടിയു
പത്തനംതിട്ട: തിരുത്തല്‍ രേഖയുമായി സിപിഎം തെറ്റു തിരുത്തലിന് ഇറങ്ങിയിരിക്കുന്നതിന്റെ ചുവടു പിടിച്ച്സിഐടിയുവും തിരുത്താനൊരുങ്ങുന്നു. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം തിരുത്തലിന് വേദിയാകുമെന്ന് നേതാക്കള്‍. സമ്മേളന കാര്യങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിഐടിയു നേതാക്കള്‍ ഇക്കാര്യം പറഞ്ഞത്.

നോക്കുകൂലി യാഥാര്‍ഥ്യമാണെന്നു സമ്മതിച്ച നേതാക്കള്‍ ഈ സമ്മേളനത്തോടെ അതിന് അവസാനമാകുമെന്നും അറിയിച്ചു. ടിപ്പര്‍ ലോറികളും കുത്തക കമ്പനികളും മൂലം ഉണ്ടായ തൊഴില്‍ നഷ്ടമാണ് നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. അടുത്ത കാലത്ത് ചുമട്ടു തൊഴിലാളികള്‍ ഏറെ പഴി കേട്ടു. അമിത കൂലി വാങ്ങുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇതില്‍ സത്യമുണ്ട്. പരിഹാരമായി ജില്ലാ തലത്തില്‍ അടിസ്ഥാന കൂലി ഏകീകരണം സര്‍ക്കാര്‍ നടപ്പാക്കണം.

കേന്ദ്ര സര്‍ക്കാരിന്റേത് തെറ്റായ തൊഴില്‍ നയമാണ്. വിലക്കയറ്റത്തിനെതിരെ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും ഒരേ വേദിയില്‍ അണിനിരത്തും. കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് ചുമട്ടു തൊഴിലാളികള്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. ഈ സമ്മേളനത്തില്‍ തെറ്റുകളും പാളിച്ചകളും വിശകലനം ചെയ്തു തിരുത്തും. തിരുത്തലിന് മാധ്യമങ്ങളുടെ സഹകരണം വേണമെന്ന് കെ. സി. രാജഗോപാല്‍ എംഎല്‍എ, ഫെഡറേഷന്‍ നേതാക്കളായ കാട്ടാക്കട ശശി, പി. ടി. രാജന്‍, മലയാലപ്പുഴ മോഹനന്‍,
മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സ്റ്റാലിന്‍ എന്നിവര്‍ പറഞ്ഞു.

ആദ്യമായാണ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ നടക്കുന്നത്. 28, 29, 30 തീയതികളിലായാണു സമ്മേളനം. 29ന് പ്രതിനിധി സമ്മേളനം മന്ത്രി പി. കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്യും. 30ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. സമ്മേളനം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കടപ്പാട് - മനോരമ

ശനിയാഴ്‌ച, ഒക്‌ടോബർ 10, 2009

വേണ്ടിവന്നാല്‍ ഗുരുവായുരപ്പനോടും വാങ്ങും നോക്കുകൂലി

നോക്കുകൂലി ആവശ്യപ്പെട്ട് ലോറി ഡ്രൈവര്‍ക്ക് മര്‍ദനം

ഗുരുവായൂര്‍: നിര്‍മാണത്തിലിരിക്കുന്ന ദേവസ്വത്തിന്റെ പാഞ്ചജന്യം അനക്സ് കോംപ്ളക്സിലേക്ക് ഇഷ്ടികയുമായി വന്ന ടിപ്പര്‍ലോറിയുടെ ഡ്രൈവര്‍ എളവള്ളി കല്ലായില്‍ വീട്ടില്‍ ചിന്നനെ(42) സിഐടിയുവില്‍പ്പെട്ട ചുമട്ടു തൊഴിലാളികള്‍ മര്‍ദിച്ചതായി പരാതി. ഇഷ്ടിക ഇറക്കുന്നതിനു നോക്കുകൂലി ചോദിച്ചാണ് ബൈക്കിലെത്തിയ രണ്ടു തൊഴിലാളികള്‍ ചിന്നനെ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മര്‍ദിച്ചത്.

സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചിന്നന്‍ എളവള്ളിയിലെ സിപിഎം പ്രവര്‍ത്തകനാണ്. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് സ്കാനിങ്ങിന് വിധേയനാക്കി. തലയ്ക്കും പരുക്കുണ്ട്. വരുമാനം കുറഞ്ഞ ഭക്തരുടെ താമസത്തിനായി ദേവസ്വം നിര്‍മിക്കുന്ന ലോഡ്ജായ പാഞ്ചജന്യം അനക്സിന്റെ നിര്‍മാണത്തിനാണ് ഇഷ്ടിക കൊണ്ടുവന്നത്.

രണ്ടു ദിവസം മുന്‍പാണ് ഇഷ്ടിക ഇറക്കി തുടങ്ങിയത്. കരാറുകാരന്‍ പറഞ്ഞതനുസരിച്ച് ടിപ്പര്‍ ലോറിയില്‍നിന്ന് ഇഷ്ടിക തട്ടിയിടുകയാണ് പതിവ്. വ്യാഴാഴ്ച ആദ്യ ലോഡുമായി വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇഷ്ടിക ഇറക്കുന്നത് തങ്ങളുടെ അവകാശമാണെന്നു പറഞ്ഞായിരുന്നു മര്‍ദനം. ഗുരുവായൂര്‍ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
കടപ്പാട് - മനോരമ

വ്യാഴാഴ്‌ച, ജൂലൈ 09, 2009

നേതാക്കളെ സമീപിച്ചെങ്കിലും..............

നോക്കുകൂലി: യൂണിയന്‍ പോയപ്പോള്‍ മാപ്പപേക്ഷ
തുറവൂര്‍: നോക്കുകൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ.ടി.യു. യൂണിറ്റ്‌ പിരിച്ചുവിട്ടു. എന്നാല്‍, അധികമായി വാങ്ങിയ തുക തിരികെ നല്‍കാമെന്ന്‌ ഉറപ്പുനല്‍കുകയും മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ യൂണിറ്റിന്റെ അംഗീകാരം പുനഃസ്ഥാപിച്ചു.

ചേര്‍ത്തല താലൂക്ക്‌ ഹെഡ്‌ലോഡ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്റെ തുറവൂര്‍ എന്‍.സി.സി. കവലയിലുള്ള പൂള്‍ നമ്പര്‍ എം. 3 ആണ്‌ ഒരു മാസം മുമ്പ്‌ പിരിച്ചുവിട്ടത്‌. പോലീസ്‌ ഉദ്യോഗസ്ഥനായ തുറവൂര്‍ പാട്ടുകുളങ്ങര കരിപ്പായില്‍ ബിനീഷിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു ഈ നടപടി. ബിനീഷിന്റെ വീടുപണിയുന്നതിനായി ടിപ്പര്‍ലോറിയില്‍ കരിങ്കല്ല്‌ എത്തിച്ചപ്പോള്‍ ഒരു ലോഡിന്‌ 254 രൂപ വീതം നോക്കുകൂലിയായി വാങ്ങിയത്രെ. 7 ലോഡ്‌ കരിങ്കല്ല്‌ ഇവിടെ ടിപ്പര്‍ലോറിയില്‍ കൊണ്ടുവന്നു. പിന്നീട്‌, സിമന്റ്‌ കൊണ്ടുവന്നപ്പോഴും ചെറിയ തോതില്‍ പ്രശ്‌നമുണ്ടായി. വീടിന്‌ തൊട്ടടുത്ത്‌ ലോറി എത്തുമെന്നിരിക്കെ തൊഴിലാളികള്‍ ശഠിച്ചതുമൂലം ലോറി റോഡരികില്‍ ഇട്ട്‌ ലോഡ്‌ ഇറക്കേണ്ടിവന്നു. ഇതിന്‌ അധിക തുക ചെലവായെന്നും ഇതിന്‌ കാരണക്കാര്‍ തൊഴിലാളികളാണെന്നും ബിനീഷ്‌ പറഞ്ഞു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേതാക്കളെ സമീപിച്ചെങ്കിലും തൊഴിലാളികള്‍ക്ക്‌ അനുകൂലമായാണ്‌ അവര്‍ സംസാരിച്ചതത്രെ. ഇതേത്തുടര്‍ന്നാണ്‌ ബിനീഷ്‌ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്‌ ചേര്‍ത്തല ഡിവിഷനില്‍ പരാതി നല്‍കിയത്‌.

പരാതിയെ കുറിച്ചന്വേഷിച്ചപ്പോള്‍ കാര്യങ്ങള്‍ സത്യമാണെന്ന്‌ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ഈ യൂണിറ്റ്‌ പിരിച്ചുവിടുകയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു ഇത്‌. വീട്ടുടമയില്‍ നിന്ന്‌ അധികമായി വാങ്ങിയ 1500 രൂപ തിരികെ നല്‍കാമെന്നുറപ്പു നല്‍കിയ തൊഴിലാളികള്‍ പിന്നീട്‌ മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ യൂണിറ്റിന്റെ അംഗീകാരം പുനഃസ്ഥാപിച്ചു നല്‍കിയെന്ന്‌ ക്ഷേമനിധി ബോര്‍ഡ്‌ ചേര്‍ത്തല ഡിവിഷന്‍ ചെയര്‍മാന്‍ ഇന്‍-ചാര്‍ജ്‌ മുരളീധരന്‍ നായര്‍ പറഞ്ഞു.
കടപ്പാട് - മാതൃഭൂമി
അപ്പോള്‍ നോക്കുകൂലി വാങ്ങാന്‍ പാടില്ല എന്ന് നിയമം ഉണ്ട് അല്ലെ? പക്ഷെ ഇത് പാര്‍ട്ട് പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുന്നില്ല.

ചൊവ്വാഴ്ച, ജൂൺ 30, 2009

തൊഴിലാളി സംരക്ഷണമെന്നാല്‍ നോക്കുകൂലിയോ?

നോക്കുകൂലി 35,000; എന്നിട്ടും തര്‍ക്കം
ആലപ്പുഴ: നോക്കുകൂലി വാങ്ങി റെഡിമിക്‌സ്‌ (കോണ്‍ക്രീറ്റ്‌ മിശ്രിതം തയ്യാറാക്കുന്ന യന്ത്രം) ഉപയോഗിച്ചുള്ള വാര്‍ക്കപ്പണിക്ക്‌ തൊഴിലാളികള്‍ സമ്മതിച്ചപ്പോള്‍ നേതൃത്വം ഇടഞ്ഞു. തുടര്‍ന്ന്‌ റെഡിമിക്‌സ്‌ കൊണ്ടുവന്ന വാഹനം ആലപ്പുഴയില്‍ തടഞ്ഞിട്ടു. നോക്കുകൂലിയായി 35,000 രൂപ തൊഴിലാളികള്‍ വാങ്ങിയിട്ടും തര്‍ക്കം തുടരുകയുംചെയ്‌തു.

ആലപ്പുഴ കളര്‍കോട്‌ ജങ്‌ഷനുസമീപം റിട്ട. മേജര്‍ പി.സി. ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണമാണ്‌ യന്ത്രവല്‍കൃത സിമന്റുകുഴയ്‌ക്കല്‍ എന്ന പേരില്‍ വിഷയമായത്‌. എറണാകുളത്തെ ചെറിയാന്‍ വര്‍ക്കി ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ കെട്ടിടംവാര്‍ക്കയ്‌ക്കായി റെഡിമിക്‌സ്‌ എത്തിച്ചത്‌. നോക്കുകൂലിയുടെ പേരില്‍ 35 തൊഴിലാളികള്‍ 35,000 രൂപ ആവശ്യപ്പെട്ടതായും അത്‌ നല്‍കിയതായും കരാറുകാര്‍ വ്യക്തമാക്കി. വാര്‍ക്കപ്പണിക്ക്‌ നഗരത്തില്‍ റെഡിമിക്‌സ്‌ ഉപയോഗിക്കാന്‍ യൂണിയനുകളുമായി ധാരണയില്ലെന്നപേരിലാണ്‌ വൈകുന്നേരത്തോടെ സി.ഐ.ടി.യു. യൂണിയന്‍ വാഹനം തടയാനെത്തിയത്‌. എ.ഐ.ടി.യു.സി., സി.ഐ.ടി.യു. യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ക്കാണ്‌ 35,000 രൂപ കരാറുകാര്‍ നല്‍കിയത്‌. കരാറുകാരുടെ തൊഴിലാളികള്‍ വാര്‍ക്കപ്പണിചെയ്‌ത്‌ തീര്‍ക്കുകയുംചെയ്‌തു. ഇതെല്ലാം കഴിഞ്ഞാണ്‌ നേതാക്കള്‍ വിവരമറിഞ്ഞത്‌. ഇവര്‍ ഇടപെട്ട്‌ വൈകുന്നേരത്തോടെ വാഹനം തടഞ്ഞെങ്കിലും പണംവാങ്ങിയ തൊഴിലാളികള്‍ വാഹനങ്ങള്‍ നഗരം കടത്തിവിടാന്‍ തയ്യാറായി. ഇതോടെ നേതാക്കള്‍ വെട്ടിലായി. ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ല എന്നായി ഒടുവില്‍ സി.ഐ.ടി.യു. നേതൃത്വം. സംഭവത്തില്‍ ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ആലപ്പുഴ സെന്റര്‍ പ്രതിഷേധിച്ചു.

കടപ്പാട് - മാതൃഭൂമി 30-06-09

ഈ പോക്കിന് പോയാല്‍ ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകനോടും വാങ്ങാമല്ലോ നോക്കുകൂലി. പ്രതിദിനം 180 റബ്ബര്‍ മരം ടാപ്പ് ചെയ്യുകയും രണ്ട് പശുവിനെ കറക്കുകയും ചെയ്യുന്ന എന്നോടും വാങ്ങാം നോക്കുകൂലി 210 (180 + 30) രൂപ. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇത്തരം ഗുണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേ ഏതെങ്കിലും ഒരു എം.പി അല്ലെങ്കില്‍ ഒരു എം.എല്‍.എ പ്രതികരിച്ചാല്‍ അടുത്ത ഇലക്ഷനില്‍ ആ വ്യക്തിക്ക് കൂടുതല്‍ വോട്ട് കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

തിങ്കളാഴ്‌ച, ജൂൺ 22, 2009

നോക്കുകൂലി ഈ നാടിന്റെ ശാപം

നോക്കുകൂലി തര്‍ക്കം: വാഹനത്തിന്‌ മോചനമില്ല;പോലീസും നോക്കുകുത്തികള്‍
തിരുവനന്തപുരം:നോക്കുകൂലി തര്‍ക്കത്തിന്‌ മുന്നില്‍ പോലീസും നോക്കുകുത്തികള്‍. ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ മുതല്‍ കമ്മീഷണര്‍ക്കുവരെ പരാതി പോയിട്ടും നോക്കുകൂലിത്തര്‍ക്കം മൂലം പെരുവഴിയിലാകേണ്ടി വന്ന വാഹനത്തിന്‌ ശാപമോക്ഷമില്ല.നോക്കുകൂലി തര്‍ക്കത്തെത്തുടര്‍ന്ന്‌ മൂന്ന്‌ ദിവസമായി പെരുവഴിയില്‍ കിടക്കുന്ന ലോറി മൂന്നാം ദിവസവും ലോഡിറക്കാനാകാതെ ചെങ്കൊടിയേന്തി വഴിയരികില്‍ കിടക്കുകയാണ്‌. വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടവരെക്കുറിച്ച്‌ അറിയില്ലെന്നാണ്‌ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡധികൃതര്‍ പറയുന്നത്‌. പൊള്ളുന്ന വിഷയമായതിനാല്‍ പോലീസും അറച്ചുനില്‍ക്കുകയാണെന്ന്‌ ആരോപണമുണ്ട്‌.

തമിഴ്‌നാട്ടില്‍ നിന്നും ആര്യശാലയില്‍ വൈക്കോലുമായി വന്ന ലോറിയാണ്‌ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ലോഡിറക്കാനാകാതെ വഴിയില്‍ കിടക്കുന്നത്‌. ലോറിയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടാണ്‌ ഒരു വിഭാഗം കടന്നുകളഞ്ഞതെങ്കില്‍ മറുവിഭാഗം ചെങ്കൊടി നാട്ടിക്കൊണ്ടാണ്‌ കടന്നുകളഞ്ഞത്‌. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനുള്ളിലെ ചേരിതിരിവാണ്‌ അന്യസംസ്ഥാന വാഹനത്തെ പെരുവഴിയില്‍ തള്ളിയ നിലയിലേക്കെത്തിച്ചത്‌.

കടപ്പാട് - മാതൃഭൂമി 22-06-09
കഴിഞ്ഞഭാഗത്തിന്റെ തുടര്‍ച്ചയാണിത്
തമിഴ്‌നാട്ടില്‍ നിന്ന് വക്കോല്‍ കൊണ്ടുവരുന്നത് കാലികള്‍ക്ക് തീറ്റ കൊടുക്കാനാണ്. ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളോ അവരുടെ അവസ്ഥയോ നമ്മുടെ ഭരണാധികാരികള്‍ക്ക് നോക്കേണ്ട ആവശ്യമില്ലല്ലോ. അറുപത് ശതമാനം ശുദ്ധമായ പാലിനൊപ്പം മായം കലര്‍ത്തി (സോപ്പുലായനിയും, ഡെക്‌ സ്ട്രോസും, വെളിച്ചെണ്ണയും, വെള്ളവും കലത്തിയും മറ്റും) കവറുകളില്‍ ലഭിക്കുന്നത് പാലിന്റെ വിലയെ നിയന്ത്രിക്കുന്നു. ഒരു ചെറിയ ശതമാനം ഗുണ്ട തൊഴിലാളികളെ ഒപ്പം നിറുത്തി പാര്‍ട്ടിഭേദമന്യേ പോരാടുന്നതിന്റെ തെളിവാണിത്. ഇതിനെ ന്യയീകരിക്കാന്‍ പലരെയും കിട്ടും എന്നത് ഖേദകരം തന്നെയാണ്.
നോക്കുകുത്തികളാകുന്ന പോലീസുകാര്‍!!!!

ശനിയാഴ്‌ച, ജൂൺ 20, 2009

നോക്കുകൂലി തര്‍ക്കം : സി.ഐ.ടി.യുക്കാര്‍ ലോറിയുടെ കാറ്റ് തുറന്ന്‌വിട്ട് കൊടി നാട്ടി

തിരുവനന്തപുരം - നോക്കുകൂലി തര്‍ക്കത്തെത്തുടര്‍ന്ന് സി.ഐ.ടി.യുക്കാര്‍ വയ്ക്കോല്‍ ലോറിയുടെ കാറ്റ് ഊരിവിട്ട് പാര്‍ട്ടിക്കൊടി കെട്ടി.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് സി.ഐ.ടി.യു തൊഴിലാളികളെ ക്ഷേമബോര്‍ഡ് പിരിച്ചുവിട്ടു.
തലസ്ഥാന നഗരിയില്‍ കിള്ളീപ്പാലത്തിന് സമീപമാണ് വൈക്കോലുമായെത്തിയ ലോറിയുടെ കാറ്റ് തുറന്ന് വിട്ടത്. 44 പേരാണ് കിള്ളീപ്പാലത്ത് ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 15 പേര്‍ മാത്രമാണ് സ്ഥിരമായി ജോലിക്കെത്തുന്നത്. ജോലിക്കെത്തുന്നവര്‍ക്ക് മാത്രമേ കൂലി വീതിച്ച് നല്‍കാന്‍ കഴിയൂ എന്ന് ഐ.എന്‍.ടി.യു.സി, ബി.എം.എസ് തൊഴിലാളികള്‍ വാദിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
തര്‍ക്കം വന്നതോടെ ക്ഷേമനിധിബോര്‍ഡ് ഹാജര്‍ ബുക്ക് നിര്‍ബന്ധമാക്കി. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് വൈക്കോല്‍ കയറ്റിയ ലോറി എത്തിയത്. വൈക്കോല്‍ ഇറക്കാന്‍ വിസമ്മതിച്ച സി.ഐ.ടി.യു തൊഴിലാളികള്‍ ലോറിയുടെ കാറ്റ് തുറന്ന് വിട്ടു.
സി.ഐ.ടി.യു ചാല ജോയിന്റ് സെക്രട്ടറി കെ.രാജേന്ദ്രന്‍ നായര്‍, പൂള്‍ ലീഡറായിരുന്ന ഇ.ഗണേശ് എന്നിവരെയാണ് ജില്ലാക്ഷേമനിധിബോര്‍ഡ് പിരിച്ചുവിട്ടത്.
കടപ്പാട്- മാതൃഭൂമി 20-06-09

ശനിയാഴ്‌ച, മേയ് 30, 2009

നോക്കുകൂലി നിരോധിക്കണം

നോക്കുകൂലി സമരം; പണി പുനരാരംഭിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ നോക്കുകൂലി സമരം കാരണം നിര്‍ത്തിവച്ച കെട്ടിടം പണി പുനരാരംഭിക്കാന്‍ തീരുമാനം.

ഇന്‍ഫോസിസ്‌ കമ്പനിയുടെ കാമ്പസില്‍ നടന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്‌ 23 മുതല്‍ നിര്‍ത്തിവച്ചിരുന്നത്‌. കെട്ടിടനിര്‍മ്മാണത്തിന്‌ കൊണ്ടുവന്ന കോണ്‍ക്രീറ്റ്‌ റെഡിമിക്‌സ്‌ ഇറക്കുന്നതിന്‌ കയറ്റിറക്ക്‌ തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ഇത്‌ നല്‍കാനാവില്ലെന്നായിരുന്നു കരാറെടുത്ത കമ്പനിയുടെ നിലപാട്‌. ഇതോടെ പണി നിലച്ചു.

വ്യാഴാഴ്‌ച കമ്പനി തൊഴില്‍വകുപ്പ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കി. തുടര്‍ന്ന്‌ ജില്ലാ ലേബര്‍ ഓഫീസര്‍ എ.വി.ഗീതാകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു. നിയമവിരുദ്ധമായ നോക്കുകൂലി അനുവദിക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്‌.

പണി തടസ്സപ്പെടുത്തുകയാണെങ്കില്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്‌ അധികൃതര്‍ തൊഴിലാളികള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു. ശനിയാഴ്‌ച മുതല്‍ പണി പുനരാരംഭിക്കാനാണ്‌ തീരുമാനമായിട്ടുള്ളത്‌. 26 കയറ്റിറക്ക്‌ തൊഴിലാളികളാണ്‌ ഇവിടെയുള്ളത്‌.
കടപ്പാട്- മാതൃഭൂമി 30-05-09
നോക്കുകൂലി എന്ന ഗുണ്ടായിസത്തിനെതിരെ ജനം സംഘടിക്കേണ്ടിയിരിക്കുന്നു. തൊഴില്‍ ചെയ്യാന്‍ സന്മനസ്സുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയും അവര്‍ക്ക് ന്യായമായ കൂലി ഉറപ്പാക്കിയും ഉള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജനം ആരും എതിര്‍ക്കില്ല.

തിങ്കളാഴ്‌ച, ഏപ്രിൽ 06, 2009

ചെയ്യാത്ത ജോലിക്ക് കൂലികൊടുക്കണോ?

നോക്കുകൂലി: സിഐടിയുക്കാര്‍ സൈനികന്റെ വീട് ആക്രമിച്ചു
മണ്ണഞ്ചേരി: ഒന്നര വര്‍ഷം മുന്‍പ് ടൈലുകള്‍ ഇറക്കിയതിനു നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ സൈനികന്റെ വീട് ആക്രമിച്ചു. അക്രമികള്‍ സഹോദരനെയും തൊഴിലാളികളെയും മര്‍ദിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഉത്തരാഞ്ചലില്‍ ജോലി നോക്കുന്ന സൈനികന്‍ പുത്തന്‍ചന്ത ഇടനാവീട്ടില്‍ ദിലീപ് നിര്‍മിക്കുന്ന വീട്ടില്‍ ഇന്നലെ രാവിലെയായിരുന്നു ആക്രമണം.

ദിലീപിന്റെ സഹോദരനും സിഐടിയു ചെത്തുതൊഴിലാളിയുമായ ജയചന്ദ് മുഹമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണ്.ദിലീപിന്റെ വീടിന്റെ നിര്‍മാണം ആരംഭിച്ചിട്ട് ഒന്നര വര്‍ഷമായി. അടുത്ത ദിവസം ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലാണ്. ഇവിടേക്ക് ആവശ്യമായ ടൈലുകള്‍ ഇറക്കിയത് ദിലീപും ജയചന്ദും ചേര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസവും ടൈലുകള്‍ എത്തിച്ചിരുന്നു. ഇതറിഞ്ഞെത്തിയ സിഐടിയുക്കാര്‍ ഒന്നര വര്‍ഷം മുന്‍പ് ടൈലുകള്‍ ഇറക്കിയതിനടക്കം 4000 രൂപ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നത്രേ.

കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ സംഘം നോക്കുകൂലി നല്‍കാതെ പണിക്ക് ആളെ നിര്‍ത്തരുതെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവഗണിച്ചു ജോലിക്കെത്തിയ തൊഴിലാളി തുമ്പോളി സ്വദേശി ആന്റണിക്കും മര്‍ദനമേറ്റു. വീടിനുള്ളില്‍ കടന്നു സിഐടിയു സംഘം ആക്രമണം തുടങ്ങിയ ഉടന്‍ ആന്റണി ഓടി രക്ഷപ്പെടുകയായിരുന്നു. 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു ദിലീപ് ആലപ്പുഴ നോര്‍ത്ത് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കടപ്പാട്- മനോരമ 6-04-09