ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2005

ലാഭം കൊയ്യുന്ന കയറ്റുമതിയും ഇറക്കുമതിയും

2005 സെപ്റ്റംബർ 19 ലെ മാതൃഭൂമി ധനകാര്യത്തിൽ ലില്ലിബെറ്റ്‌ ഭാനുപ്രകാശ്‌ പ്രസിദ്ധീകരിച്ച ചില കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടവയാണ്‌.
1. കുരുമുളക്‌ കയറ്റുമതിക്ക്‌ ഇന്ത്യയുടെ സമ്മർദ്ത്തെ തുട്ര്ന്ന്‌ ശ്രീലങ്ക 8 മുതൽ 10 ശതമാനം വരെ ഡ്യൂട്ടി ഏർപ്പെടുത്തുവാൻ പോകുന്നു. ഇന്ത്യൻ കുരുമുളക്‌ സബ്സിഡി ലഭ്യമാകി കയറ്റുമതി ചെയ്യുവാൻ പോകുന്നു. സബ്സിഡി പ്രാബല്യത്തിൽ വരുന്നതോടെ ക്രിസ്തുമസ്‌ നവവൽസരാവസ്യങ്ങളിൽ കയറ്റുമതിക്ക്‌ പ്രതീക്ഷ.
2. മഴ മാറി അന്തരീക്ഷ്‌അം തെളിഞ്ഞതോടെ റബ്ബരിന്റെ വരവ്‌ കൂടും. 50,000 ടൺ ഇറക്കുമതി ചെയ്യുന്നതിന്‌ അഡ്വാൻസ്‌ ലൈസൻസ്‌ ലഭിച്ച വ്യവസായികൾ ആഗസ്റ്റ്‌ വരെ 37,000 ടൺ ഇറക്കുമതി ചെയ്തു കഴിഞ്ഞു. ബാക്കി ഈ മാസം ഇറക്കുമതി ചെയ്യും.അന്താരാഷ്ട്രവില കിലോയ്ക്ക്‌ 75 രൂപ യുള്ളപ്പോൾ 52-53 രൂപ നിരക്കിൽ കച്ചവടം ഉറപ്പിച്ച ചരക്കാണ്‌ ഇപ്പോൾ ഇറക്കുമതി നടക്കുന്നത്‌.
3. ഓണം കഴിഞ്ഞതോടെ നാളികേരോൽപന്നങ്ങളുടെ വില കുറഞ്ഞു. അയൽ സംസ്ത്താനങ്ങളിൽനിന്നുള്ള കൊപ്ര വരവ്‌ തുടരുന്നു. എണ്ണയ്ക്ക്‌ ഡിമാന്റ്‌ കുറഞ്ഞതാണ്‌ വിലയിടിയാൻ കാരണം.
4. സ്വർണ വില വർദ്ധിച്ചു. രാജ്യാന്തര വിപണിയിലെ നിരക്ക്‌ ഉയർന്നതിന്റെ ചുവടുപിടിച്ച്‌ കേരളത്തിലും വില വർദ്ധിച്ചു.
***************************
കാർഷിക മെഖലയുടെ നിയന്ത്രണം കർഷകന്റെ കൈവശമല്ല ഇടനിലക്ക്‌ആരുടെ കൈവശമാണ്‌. ഭരിക്കുന്ന സർക്കരുകൾക്ക്‌ ഇടനിലക്കാരെ സഹായിക്കാനേ കഴിയൂ. ഇവിടെ പട്ടിണി മരണങ്ങളും ആത്മഹത്യകളും വർദ്ധിച്ചാൽ ചിലപ്പോൾ ശവശരീരത്തിന്റെ അന്താരഷ്ട്ര ഡിമാന്റ്‌ വർദ്ധിക്കുകയാണെങ്കിൽ രക്ഷപ്പെട്ടു.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2005

അണിയറ എൻ.ടി.വിയുടെ പരിപാടി

ആരെപ്പറ്റിയും അവരവര്‍ പറയുന്നതിനേക്കാള്‍ മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കുന്നതാണ്‌ ഉത്തമം. അത്തരത്തില്‍ അവതരിക്കപ്പെട്ട 24 മിനിറ്റ്‌സ്‌ ദൈര്‍ഖ്യമുള്ള ഒരു പരിപാടി 3-2-2002 -ല്‍ സൂര്യ ടി.വിയിലൂടെ അവതരിപ്പിച്ച അണിയറ (ക്ലിക്കു ചെയ്യുക) എന്ന പരിപാടി ഗൂഗിള്‍ (Google Player) പ്ലയറിലൂടെ കാണുവാന്‌ വീണ്ടും അവസരമൊരുക്കുന്നു. കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുവാന്‍ ഇതൊരവസരമാണ്‌. ഇപ്പോള്‍ അണിയറ ഇന്ത്യ വിഷനിലാണ്‌ അവതരിപ്പിക്കുന്നത്‌. ഇത്തരം നല്ല ഒരു പരിപാടി അവതരിപ്പിച്ച ശ്രീമാന്‍ ഏലിയാസ്‌ ജോണിനോട്‌ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.ക്വാളിറ്റി റബ്ബര്‍ മാര്‍ക്കെറ്റിംഗ്‌ സൊസൈറ്റി എന്ന പേരില്‍ സുതാര്യമായ പ്രവര്‍ത്തനത്തിന്‌ രൂപം കൊടുക്കുകയും പൂര്‍ണ പരാജയം ഏറ്റു വാങ്ങുകയും ചെയ്തതുകൊണ്ടാണ്‌ സ്വന്തം ചെലവില്‍ കാര്‍ഷിക മേഖലയിലെ അനീതിക്കെതിരെ വെബ്‌ പേജുകളിലൂടെ പ്രതികരിക്കുന്നത്‌. എന്റെ പേജുകള്‍ വരമൊഴി ഗ്രൂപ്പിലെ ചിലരെങ്കിലും സന്ദര്‍ശിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ട്‌. അറിവുകല്‍ കാശിനു വേണ്ടി പകര്‍ന്നു നല്‍കുന്ന ഈ നാട്ടില്‍ തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കുന്നവരുടെ എനിക്കെതിരെയുള്ള പെരുമാറ്റം നേരില്‍ കാണുവാന്‍ കഴിയുന്നു. കാര്‍ഷികോത്പന്നന്‍ഗളിലൂടെ ലഭ്യമാകൂന്ന വിഷ വസ്തുക്കള്‍ മനുഷ്യനെ രോഗികളാകൂന്നതില്‍ ചില ശാത്രജ്ഞന്‍മാരുടെ പങ്ക്‌ നിര്‍ണായകമാണ്‌.

വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2005

കേടാവാത്ത വാഴയില

ഇന്ന്‌ ടി.വി യിലൊരു പരസ്യം കണ്ടു. റെഡിമൈടിന്റെ ലോകം പക്ഷേ ഉപയോഗത്തിനുശേഷം ഇതെന്തുചെയ്യും. ഭാവിയിൽ കൃഷിചെയ്യാതെ കാർഷികോത്പന്നങ്ങൾ ലഭ്യമാകുന്ന കാലം വിദൂരമല്ല. കൃഷി ചെയ്യുവാൻ മണ്ണ്‌ വേണ്ട എന്നതാണ്‌ അടുത്ത അറിവ്‌. ഭൂമിക്കുമാത്രം വില കൂടുകയാണല്ലോ. അപ്പോൾ കെമിക്കലുകൾ ഉപയൊഗിച്ച്‌ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകൂന്നത്‌ നല്ല പ്രോഫിറ്റ്‌ കിട്ടുന്ന പണിയാണ്‌. വാങ്ങി തിന്നുകഴിഞ്ഞാൽ വർഷങ്ങൾക്കുശേഷം മാത്രമെ മനുഷ്യശരീരത്തിൽ എന്തെല്ലാം രോഗങ്ങൽ ഉണ്ടായി എന്നു മനസിലാകുകയുള്ളു. അപ്പോൾ ആഹാരത്തിൽ മായം കലർത്തി എന്ന പരാതിയും ഉണ്ടാകുകയില്ല. ഇപ്പോൾ കവർ പാലിൽ കരിഓയിലിന്റെ കറുപ്പ്‌ നിറം മാറ്റി അതിലെ ഫാറ്റ്‌ പാലിൽ ചേർത്ത്താൽ ഒരു ടെസ്റ്റിലും കണ്ടുപിടിക്കുവാൻ കഴിയുകയില്ല എന്നതാണ്‌ രഹസ്യമായ പരസ്യം. കെമിക്കൽ ഉപയോഗിച്ചുള്ള അരിയും ഗോതമ്പും വളരെ രുചിയുള്ളതും ആയിരിക്കും. അടുത്ത ഓണത്തിന്‌ പ്രതീക്ഷ്ക്കാമോ എന്നത്‌ കണ്ടറിയാനിരിക്കുന്നതെയുള്ളു. പാലിന്‌ പശു വേണ്ട, നെൽകൃഷിക്ക്‌ വയലുകൾ വേണ്ട, കുലക്കും ഇലക്കും വാഴകൾ വേണ്ട തുടങ്ങി എന്തെല്ലാം നേട്ടങ്ങൾ.