ഞായറാഴ്‌ച, ഫെബ്രുവരി 26, 2006

Endosulphan

എൻഡോസൾഫാൻ ഏരിയൽ സ്പ്രേയിങ്‌ മാത്രം ഒഴിവാക്കി കാർഷികമേഖലയിൽ ഇപ്പോഴും പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാസർകോട്‌ ജില്ലയിലെ പെരിയയിലെ കൃഷിവകുപ്പ്ദ്യോഗസ്ഥ കൂടിയായ ലീലാകുമാരി അമ്മയുടെ സഹോദരന്റെ അകാല മരണവും, അയൽപക്കങ്ങളിലെ രോഗികലിലെ എണ്ണക്കൂടുതലും ആണ്‌ കാസർകോട്‌ ജില്ലയിൽ എൻഡോസൾഫാൻ വിതയ്ക്കുന്ന ദുരന്തം പുറം ലോകമറിയുവാൻ ഇടയായത്‌. അതിനു ശേഷം ഒട്ടേറെ സന്നദ്ധ സംഘടനകൾ നടത്തിയ ആരോഗ്യ-പാരിസ്ഥിതിക സർവ്വേ ഭീതിതമായ വസ്തുതകൾ പുറത്‌തേക്ക്‌ കൊണ്ടുവന്നു.
എൻഡോസൾഫാൻ വിരുദ്ധ്‌ സ്മരസമിതി, കാസർകോട്‌ പറയുന്നത്‌ താഴെ കൊടുത്തിരിക്കുന്നു.
1. ജലം കാളകൂട്മായിക്കശ്ഴിഞ്ഞിരിക്കുന്നു. ഒരു നാട്‌ രോഗാതുരമായിക്കഴിഞ്ഞൊരിക്കുന്നു. സ്വകാര്യ സ്‌ത്രൈണവ സ്വഭാവങ്ങൾ അലങ്കോലമാക്കപ്പെട്ടു.
2. കുടുംബത്തിന്റെ അത്താണി തുരുമ്പിച്ചുതുടങ്ങി.
3. സന്താനസൌഭാഗ്യത്തിന്‌ ദേവഗണങ്ങൾപോലും നിസ്സഹായരാകപ്പെട്ടു. പിർക്കപ്പെട്ടത്‌ തീരാവേദനകളായിമാറി.
4. മനുഷ്യൻ മരിക്കുന്നിടത്ത്‌ കീടങ്ങളെവിടെ? പരാഗണം ചെയ്യപ്പെടാതെ കാർഷിക വിഭവങ്ങൾ കുറഞ്ഞു.
5. എന്തോ കാരണത്താൽ സ്ഥലങ്ങൾ കൊടുക്കപ്പെടാതെയും എടുക്കപ്പെടാതെയുമായി.
6. മറ്റാരുടെയോ ലാഭക്കൊതിക്കു മുമ്പിൽ ഇരകളാക്കപ്പെട്ട ഒന്നുമറിയാതിരുന്ന ഞങ്ങൾ ഇപ്പോഴും പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്നു....
7. പടർന്നുകൊണ്ടിരിക്കുന്ന അർബുദവേദനയുമായി ചികിത്സയ്ക്ക്‌ ഗതിയില്ലാതെ നിസ്സഹായരായി ഞങ്ങൾ...
8. ശ്വാസോച്ഛ്വാസത്തിന്റെ താളം നഷ്ടപ്പെട്ടവർ....
9. വിണ്ടുകീറിയ ത്വക്കും പൊടിഞ്ഞുപൊളിയുന്ന അസ്ഥിയുമുള്ളവർ....
10. വിരൂപമാക്കപ്പെട്ട ശരീരമുള്ളവർ.
11. ആൺ പെൺ ജാതിക്കിടയിലൊരു 'ജാതി'യായി ജനിച്ചവർ.
12. ജന്മനാ വന്ധീകരിക്കപ്പെട്ടവർ., വിഷമഴയിൽ കുതിർന്ന്് ജന്മവൈകല്യം സംഭവിച്ചവർ.
13. ഇനിയും വന്ധീകരിക്കപ്പെട്ടു പോകാത്ത നിർഭാഗ്യവാന്മാരുടെ ഹതബാല്യങ്ങൾ-പേക്കിനാവുകൾ
മുഖ്യധാരയിൽനിന്നും അകറ്റപ്പെടുകയാണോ ഞങ്ങൾ....
14. ഇവിടെ എത്തപ്പെട്ട അന്വേഷണ കമീഷനുകൾ-തെളിവെടുപ്പ്കൾ ഒരു ചരിത്രമാണ്‌.
15. ഒരു ദുരന്തത്തെക്കുറിച്ച്‌ 11 അന്വേഷണ കമ്മീഷനുകൾ! കീടനാശിനി കമ്പനിയുടെ പ്രാതിനിധ്യമുള്ള ഓരോ കമ്മീഷനുകളും ഞങ്ങളെ കുറ്റക്കാരാക്കിക്കൊണ്ടിരുന്നു.
16. നീണ്ട കാല വിഷമഴയിൽ തകർന്ന ഞങ്ങളുടെ ജീവിതങ്ങൾക്ക്‌ മുമ്പിൽനിന്ന്‌ സാന്ത്വനത്തിന്റെയും പ്രതീക്ഷയുടെയും കള്ളവാക്കുകളും വാഗ്‌ദാനങ്ങളും നൽകിയവർ യഥാർത്ഥത്തിൽ ദുരന്തകാഴ്ചകൾ കാണാൻ വന്ന വിനോദ സഞ്ചാരികൾ മാത്രമായിരുന്നു.
17. ബഹു:മുഖ്യമന്ത്രി! ഒരാണ്ട്‌ കഴിഞ്ഞിരിക്കുന്നു അങ്ങ്‌ ഞങ്ങളെ കണ്ട്‌ തിരിച്ച്‌ പോയിട്ട്‌. എവിടെ താങ്കൾ നൽകിയ വാഗ്‌ദാനങ്ങൾ. അതോ നിങ്ങളും
* ചികിത്സ
* പുനരധിവാസം
* നഷ്ടപരിഹാരം
* വർഷങ്ങളായി കുടിച്ചുകൊണ്ടിരിക്കുന്ന കണ്ണീരിനും നരകയാതനയ്ക്കുമൊരറുതി?
ഇനിയും വരാനിരിക്കുന്ന 'റിസർച്ച്‌ ടൂറിസ്റ്റു'കൾക്കായി ജീവനുള്ള പ്രേതങ്ങളായി... നമുക്ക്‌ വയ്യ.

ഒട്ടേറെ ജനാനുകൂല വിധികൾ ഈ വിഷമഴയ്ക്കെതിരെ ഉണ്ടായിട്ടുണ്ട്‌.
ഹൊസ്‌ദുർഗ്‌ മുനിസിഫ്‌ കോർട്ട്‌ വിധി
ഹൊസ്‌ദുർഗ്‌ സബ്‌ കോർട്ട്‌ വിധി
കേരള ഹൈക്‌കോടതിയുടെ സ്റ്റേ
സംസ്ഥാന സർക്കാറിന്റെ താത്‌കാലിക നിരോധനം
സന്നദ്ധ സംഘടനകളുടെ സർവേ ഫലങ്ങൾ
എന്നിട്ടും സംസ്ഥാന കേന്ദ്ര സർക്കാറുകൾ എൻഡോസൾഫാൻ നിരോധനം പൂർണമാക്കാത്തത്‌ ആരെ ഭയന്നാണ്‌?
ചെയർമാൻ: നാരായണ പേരിയ, വിദ്യാനഗർ, കാസർകോട്‌. ഫോൺ: 04994 256521
കൺവീനർ: സുധീർകുമാർ പി.വി, തൈക്കടപ്പുറം, നീലേശ്വരം, കാസർകോട്‌, ഫോൺ: 04672287853, 9847768888

ബുധനാഴ്‌ച, ജനുവരി 18, 2006

To the Chief Minister of Kerala: An open letter from world Malayalees

കേരളത്തെ രക്ഷിക്കുവാൻ മണ്ണിനെയും പക്ഷിമൃഗാദികളെയും മനുഷ്യനെയും ദോഷകരമായി ബാധിക്കുന്ന വിഷപ്രയോഗങ്ങൾക്കെതിരെ ലോകവ്യാപകമായി മലയാളികൾ കേരള മുഖ്യമന്ത്രിക്കൊരു പൊതുവായ തുറന്ന കത്ത്‌ അയക്കുന്നു. ഏവരേയും ഈ ഉദ്യമത്തിലേയ്ക്ക്‌ സ്വാഗതം ചെയ്യുന്നു. കേരള ബ്ലോഗ്‌ രോൾ സന്ദർശിക്കുന്നവർ ഇതൊരറിയിപ്പായി കണക്കാക്കുക. വിഷപ്രയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള ഒരു പഠന റിപ്പോർട്ട്‌` കൂടിയാണിത്‌. നിങ്ങളേവരും ഈ പഠന റിപ്പോർട്ട്‌ തയ്യാറക്കുന്നതിൽ പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക്‌ അതിയായ സന്തോഷം ഉണ്ട്‌. ഇതൊരു രാഷ്ട്രീയ പ്രേരിതമോ ആരെയും വിമർശിക്കുവാനോ ഉദ്ദേശിച്ചുള്ളതല്ല എന്ന്‌ പ്രത്യേകം പറയട്ടെ. മുഖ്യമന്ത്രി ആശുപത്രിയിലായതുകാരണം മറ്റൊരു ദിവസത്തേയ്ക്ക്‌ മാറ്റിവെച്ചിരിക്കുന്നു. തീയതി നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ മലയാളത്തിൽ അയക്കേണ്ട കത്തിന്റെ ഡ്രാഫ്റ്റ്‌ PDF file ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കത്തിൽ വരുത്തേണ്ട ഭേതഗതികളും മറ്റും അറിയിക്കുകയും ചെയ്യുക. ഒരേ വിഷയം കൂടുതൽ ബ്ലോഗുകളില്ലായതുകാരണം മേലിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ ഈ പേജ്‌ മാത്രം സന്ദർശിക്കുക.
To the Chief Minister of Kerala: An open letter from world Malayalees

തിങ്കളാഴ്‌ച, ജനുവരി 16, 2006

കേരളത്തെ രക്ഷിക്കുവാൻ


കടപ്പാട്‌: മാതൃഭൂമി 16-01-05
****************************
കേരളത്തെ രക്ഷിക്കുവാൻ ജനുവരി 30 ന്‌ മുഖ്യമന്ത്രിക്ക്‌ ഒരു തുറന്ന കത്ത്‌ അയക്കുകയാണല്ലോ. അത്‌ ചെന്നെത്തുവാൻ വിളപ്പിൽശാലയിലുള്ള പോബ്‌സ്‌ ഗ്രൂപ്പിന്റെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിൽ ഇടം കിട്ടുമോ ആവോ? കൊട്ടിഘോഷിച്ച്‌ ഉത്‌ഘാടനം ചെയ്ത്‌ താൻ എന്തുചെയ്യുന്നു എന്ന്‌ മാതൃക കാട്ടിയ വെബ്‌ ക്യാമറയും പരാതിപ്പെട്ടാൽ നമ്പരിട്ട്‌ മറുപടിതന്നിരുന്ന വെബ്‌ സൈറ്റും ശവപ്പെട്ടിക്കുള്ളിലായത്‌ പാവം ജനം അറിഞ്ഞില്ല. ഇന്റർനെറ്റും ഇമെയിൽ ബോക്‌സും മെയിന്റെയിൻ ചെയ്യാൻ അറിയാത്ത ഉദ്യോഗസ്ഥ്‌അർ പല വിദേശമലയാളികളും സൌജന്യ സേവനം നടത്തുന്നുണ്ടല്ലോ. അവരോട്‌ സംസയങ്ങൾ ചോദിച്ച്‌ മനസിലാക്കുന്നത്‌ നന്നായിരിക്കും.