ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

പ്ലാന്റ് ഫിസിയോളജിയും റബ്ബര്‍ ടാപ്പിംഗും

ഐയുടി ടാപ്പിംഗ് രീതി വേണ്ടെന്ന് തീരുമാനമെടുത്ത റബ്ബര്‍ ബോര്‍ഡ് സിയുടി എന്ന ടാപ്പിംഗ് രീതിയും വേണ്ടെന്ന് വെയ്ക്കേണ്ടതല്ലെ?
റബ്ബര്‍ മരങ്ങളുടെ സൈലം എന്ന ഭാഗം മണ്ണില്‍ നിന്ന് ജലവും ലവണവും ഇലകളിലെത്തിക്കുന്ന ജോലിയാണ് ചെയ്യുന്നത്. ഇലയില്‍ നടക്കുന്ന പ്രകാശസംശ്ലേഷണത്തിലൂടെ രൂപപ്പെടുന്ന അന്നജം കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലൂടെ താഴേയ്ക്ക് ഒഴുകി വേരിലെത്തി വേരുകള്‍ വളരുവാന്‍ സഹായിക്കുന്നു. വേരുകള്‍ വളരുവാന്‍ വേണ്ടിവരുന്ന ഊര്‍ജ്ജം ചെലവായശേഷം ബാക്കി വരുന്നവ ഫ്ലോയത്തിന് മുകളിലൂടെ മുകളിലേക്ക് സഞ്ചരിച്ച് തിരികെ ഇലകളിലെത്തുന്നു. അത് തെളിയിക്കുവാന്‍ വളരെ എളുപ്പമാണ്. താഴേയ്ക്ക് സാധാരണ രീതിയില്‍ ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ അല്പം എഥിഫോണ്‍ പുരട്ടി ടാപ്പ് ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വെട്ടുപട്ടയുടെ താഴ് ഭാഗത്ത് കറയുടെ കട്ടി ക്രമാതീതമായി കുറയുന്നു. മറിച്ച് മകളിലുള്ള പട്ടയിലെ കറയുടെ കട്ടി കുറയുന്നതും ഇല്ല. അപ്രകാരം ഉണ്ടാകുന്ന മഗ്നീഷ്യത്തിന്റെ അഭാവമാണ് താഴെത്തട്ടിലുള്ള ഇലകള്‍ മഞ്ഞളിക്കുവാനും പൊഴിയുവാനും ശിഖരങ്ങള്‍ വരെ ഉണങ്ങുവാനും കാരണമാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ചിത്രമാണ് ഇടതുവശത്തായി കാണുന്നത്. കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലെ ഒഴുക്ക് താഴേക്കാണെങ്കില്‍ പാല്‍ക്കുഴലുകള്‍ മുകളിലേക്കാണ് ഒഴുകുന്നത്. അവയില്‍ ലാറ്റെക്സ് രൂപപ്പെടുന്നത് സെക്കന്ററി തിക്കനിംഗ് ഓഫ് ഡൈക്കോട് സ്റ്റെം (പ്രസ്തുത ലേഖനം എഴുതിത്തന്നത് എഎംഎച്ച്എസ്എസിലെ ബോട്ടണി ടീച്ചറായ മിനി ടീച്ചറാണ്. അത് താഴെ ചേര്‍ത്തിട്ടുണ്ട്.) എന്ന പ്രക്രിയയിലൂടെയാണ്. അതില്‍ നിന്ന് മനസിലാക്കുവാന്‍ കഴിയുന്നത് ലെന്റി സെല്ലുകളുടെ പ്രവര്‍ത്തനഫലമായാണ് ഫുഡ് സ്റ്റോറേജും ലാറ്റെക്സും രൂപപ്പെടുന്നത് എന്നാണ്..
കേമ്പിയമാണ് തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്നത്. എന്നുവെച്ചാല്‍ തടിയും തൊലിയും വളരുന്നത് മുകളില്‍ നിന്ന് താഴേക്കാണ് എന്നര്‍ത്ഥം. അതുകൊണ്ട് ടാപ്പ് ചെയ്യുന്നതും താഴേക്ക് മാത്രമേ പാടുള്ളു എന്ന് ആര്‍ക്കും മനസിലാക്കാം. ഡോ. എല്‍. തങ്കമ്മ പ്രചരിപ്പിച്ച 'ഐയുടി' ടാപ്പിംഗ് രീതി റബ്ബര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ല എങ്കില്‍ 'റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിച്ച സിയുടി' (കണ്ട്രോള്‍ഡ് അപ്‌വേര്‍ഡ് ടാപ്പിംഗ്) അല്ലെ ആദ്യം നിരുത്സാഹപ്പെടുത്തേണ്ടത്?
സെക്കന്‍ഡറി തിക്കനിംഗ് ഓഫ് ഡൈക്കോട് സ്റ്റെം

ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന്‌ മുന്‍പുള്ള ഘടനയാണ്‌ മുകളില്‍ കാണിച്ചിരിക്കുന്നത്‌. ഈ അവസ്ഥയില്‍ ഓരോ Vascular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേര്‍ന്നാണ്‌ നിര്‍മിതമായിരിക്കുന്നത്‌. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന്‌ (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക്‌ അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയില്‍ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്‌. സൈലവും ഫ്ലോയവും ഉണ്ടാകുന്നത്‌ ഈ കലകള്‍ വിഭജിച്ചാണ്‌.
ദ്വിബീജപത്രസസ്യങ്ങളില്‍ Secondary thickening തുടങ്ങുന്നത്‌ പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ്‌ ഈ പുതിയ Cambial Strip ഉണ്ടാകുന്നത്‌ Vascular bundles-ന്‌ ഇടയിലായിട്ടാണ്‌.


ഈ Cambial Strip -ന്‌ inter fascicular cambium എന്നു പറയുന്നു. സാവധാനത്തില്‍ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മില്‍ യോജിക്കുന്നു. അങ്ങിനെ ഒരു Cambial ring ഉണ്ടാകുന്നു.


ഈ Cambial ring ലെ കോശങ്ങള്‍ വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ Secondary xylem ഉം പുറത്തേയ്ക്ക്‌ Secondary phloem ഉം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തില്‍ കാണ്ഡത്തിന്റെ Vascular bundle -ല്‍ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക്‌ തള്ളപ്പെടുന്നു. primary phloem - ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങള്‍ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത്‌ ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്‌. ഈ കേമ്പിയത്തിന്‌ കോര്‍ക്ക്‌ കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച്‌ പുറത്തേയ്ക്ക്‌ ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ്‌ കോര്‍ക്ക്‌ അഥവാ Phellum. ഈ cork cells -ല്‍ Suberin എന്ന Waxy material അടിഞ്ഞ്‌ കൂടി dead cells ആയി മാറുന്നു. ഈ Cork -ല്‍ ചെറിയ സുഷിരങ്ങള്‍ കാണുന്നു. ഇവയാണ്‌ lenticells. ഇവയിലൂടെ gaseous exchange നടക്കുന്നു. Cork cambium വിഭജിച്ച്‌ ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ്‌ Phelloderm - ഇവ living cells ആണ്‌. ഇവയുടെ functions "Photosynthesis and food storage" എന്നിവയാണ്‌.

ബുധനാഴ്‌ച, സെപ്റ്റംബർ 02, 2009

നിങ്ങള്‍ക്കു മാത്രം മതിയോ ഓണം?

ലോകമെമ്പാടും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പലര്‍ക്കും പ്രധാനം സദ്യ തന്നെയാണ്. മാണിക്യം പറയുന്നു കാനഡയിലേക്ക് പച്ചക്കറികളെല്ലാം എത്തിയത് കേരളത്തില്‍ നിന്നാണ് എന്ന്. കേരളീയനായ ഞാന്‍ പറയുന്നു ഏറിയ പങ്കും പച്ചക്കറികള്‍ കേരളത്തിലെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. പലരും കെങ്കേമമായ സദ്യ ഉണ്ണുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പേരക്കുട്ടികളെപ്പറ്റി അഥവാ വരും തലമുറയെപ്പറ്റി അല്പമെങ്കിലും ചിന്തിക്കുന്നുണ്ടോ? അവര്‍ക്ക് ഒരുനേരത്തെ ആഹാരത്തിന് വേണ്ടി നിങ്ങളെന്താണ് ചെയ്തത്? ജനിക്കുമ്പോള്‍ത്തന്നെ പഠനത്തില്‍ ശ്രദ്ധകൊടുത്ത് സ്വന്തം മക്കളെ സമര്‍ത്ഥരായി പഠിക്കുവാനുള്ള ശ്രങ്ങളാണല്ലോ നാം കാണുന്നത്. അവരുടെ ആരോഗ്യപരിപാലനത്തിന്റെ ചുമതല ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്? അസുഖം വന്നാല്‍ നേരെ ഡോക്ടറുടെ അടുത്തേക്ക്. അസുഖങ്ങള്‍ എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു എന്നത് അല്പം ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ പരിപാലനത്തില്‍ സോയില്‍ ന്യൂട്രിയന്‍സിന് നിര്‍ണായകമായ പങ്കാണുള്ളത്. കുടിവെള്ളത്തിന് പലതരം ഫില്‍റ്ററുകളിലൂടെ ശുദ്ധജലം ലഭിക്കും. പക്ഷെ അതിലടങ്ങിയിരിക്കുന്ന ഫില്‍റ്റ് ചെയ്യാന്‍ കഴിയാത്ത കെമിക്കലുകളെപ്പറ്റി ആരും ഒന്നും പറയില്ല. ജലം ഫില്‍റ്റ് ചെയ്യുവാന്‍ മണ്ണിലെ ബാക്ടീരിയകള്‍ക്കുള്ള കഴിവ് ആര്‍ക്കും വേണ്ടാതായി.
ഞാനെന്റെ മണ്ണിന് തിരുവോണനാളില്‍ സദ്യ വിളമ്പി
തുല്യ വലുപ്പത്തിലുള്ള പതിനഞ്ച് ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് ബക്കറ്റ് നിറയെ സ്ലറി. ഇതിന് ഏകദേശം മുപ്പത് കിലോ അടുപ്പിച്ച് ഭാരം കാണും. രണ്ടു കൈയ്യിലും തുല്യ ഭാരം വഹിച്ചുകൊണ്ട് കുറെ ദൂരം നടക്കുമ്പോള്‍ പലതരം വ്യായാമങ്ങളും എനിക്ക് സ്വായത്തമാക്കുവാന്‍ കഴിയും. അതില്‍ ഇരുപത് കിലോ വെള്ളമാണ് ബാക്കി പത്ത് കിലോ ചാണകമാണ്. മണ്ണിന് വേണ്ട പല ന്യൂട്രിയന്‍സും ഇതില്‍ ലഭ്യമാണ്. എന്‍.പി.കെ എന്ന രാസവളം ന്യൂട്രിയന്റ് മൈനിംഗിനും അതിലൂടെ എല്ലാ ജീവജാലങ്ങള്‍ക്കും രോഗങ്ങളും മാത്രം സമ്മാനിക്കുമ്പോള്‍ തിരുവോണ നാളില്‍ ലഭിച്ച മഴയെ പ്രയോജനപ്പെടുത്തി ഞാനെന്റെ മണ്ണിന് സ്ലറികൊണ്ടൊരു സദ്യ വിളമ്പി. എന്റെ മണ്ണ് വരും തലമുറക്കവകാശപ്പെട്ടത്. അതിനെ സംരക്ഷിക്കുവാനുള്ള ബാധ്യത എനിക്കുണ്ട്. കോടാനുകോടി വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട മേല്‍മണ്ണ് നശിപ്പിക്കുവാന്‍ വളരെ എളുപ്പവും സംരക്ഷിക്കുവാന്‍ ഏറെ ബുദ്ധിമുട്ടും ആണ്.

റബ്ബര്‍ മരമൊന്നിന് തൊണ്ണൂറ് കിലോഗ്രാം സ്ലറി ടെറസിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് മണ്ണിളക്കാതെ പുറമേ നിരത്തിയൊഴിക്കുന്നു. കളകള്‍ നീക്കം ചെയ്യാറെ ഇല്ല. അവ എനിക്കൊരു സമ്പത്താണ്. വൈവിധ്യമാര്‍ന്ന കളകളും മറ്റും ഔഷധഗുണമുള്ളതാണ്. സ്ലറിയുടെ മണമുള്ളതുകാരണം പുല്‍ക്കൊടികള്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ കാലികള്‍ ഭക്ഷിക്കാറില്ല. കൂടാതെ ചപ്പുചവറും സ്ലറിയും കൂട്ടിക്കുഴച്ച് ഭക്ഷണമാക്കുവാന്‍ കുറച്ചെങ്കിലും മണ്ണിരകള്‍ ഉണ്ടാവും പ്രത്യേകിച്ചും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തതിനാല്‍. ഏറ്റവും കൂടുല്‍ പന്നല്‍ വേരുകള്‍ എന്റെ തോട്ടത്തില്‍ ഉണ്ടാവുന്നത് ഉയരം കൂടിയ ഭാഗത്താണ്. മഴവെള്ളത്തോടൊപ്പം ലഭിക്കുന്ന സ്ലറി മണ്ണിന് ഓണ സദ്യ തന്നെയാണ്. കൃഷി എന്തുതന്നെ ആയാലും മണ്ണ് സംരക്ഷണത്തില്‍ മാറ്റം ഇല്ല എന്നത് വിളമാറ്റം ഒരു പ്രശ്നമേ അല്ല. ഉയരം കൂടിയഭാഗത്തുള്ള ജൈവവള ലഭ്യത ഒരിക്കലും മണ്ണിനെ കടുപ്പമുള്ളതായി മാറ്റുന്നില്ല.
റബ്ബര്‍ തോട്ടത്തിലെ ഔഷധമൂല്യമുള്ള പുല്‍ക്കൊടികള്‍ കാലികള്‍ക്ക് മേഞ്ഞു നടക്കുവാന്‍ അവസരമൊരുക്കുന്നതിലൂടെ അവയുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല ഔഷധഗുണമുള്ള പാല്‍ ലഭിക്കുകയും കളകള്‍ ക്രോപ്പ് ചെയ്യപ്പെടുന്നതിലൂടെ കളനാശിനിപ്രയോഗമോ നീക്കം ചെയ്യലോ വേണ്ടിവരുന്നില്ല. ഫോര്‍മാലില്‍, സോഡിയം സല്‍ഫേറ്റ്, സോഡിയം ബൈ സല്‍ഫേറ്റ്, കരി ഓയിലിലെ കറുപ്പുനിറം നീക്കിയ ഫാറ്റ് എന്നിവ ചേര്‍ത്ത കവര്‍‌പാല്‍ വാങ്ങി കുടിച്ച് ശീലിച്ച മലയാളികള്‍ കന്നുകാലി വളര്‍ത്തലില്‍ നിന്ന് അകലം പ്രാപിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല. ഡക്​സ്ട്രോസും, സോപ്പുലായനിയും, പാല്‍‌പ്പൊടിയും, പച്ചവെള്ളവും, വെളിച്ചെണ്ണയും കലര്‍ത്തി ഉണ്ടാക്കുന്ന പാല്‍ അതി രുചികരമെന്നാണ് പറയപ്പെടുന്നത്. ഇവയൊന്നും ഉപഭോക്താവിന് ലബോറട്ടറി സൌകര്യങ്ങളുപയോഗിച്ച് അതിലടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ലഭിക്കുകയും ഇല്ല. മില്‍‌ക്കോ സ്കാനര്‍ ഉണ്ടെന്ന് പറയുന്നു അതെന്തിനാണെന്നോ എവിടെയാണെന്നോ ആര്‍ക്കറിയാം? എന്റെ അറിവില്‍ പാല്‍ അനാലിസിസ് ചെയ്യണമെങ്കില്‍ കല്‍ക്കട്ടയിലയക്കണം.
ഇനിയെനിക്ക് സന്തോഷത്തോടെ ഇലയില്‍ വിളമ്പിയ ഓണ സദ്യ ഉണ്ണാം.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

ഇന്ന് ചിങ്ങം ഒന്ന് - കര്‍ഷകദിനം


മാതൃഭൂമി ദിനപത്രത്തില്‍ കര്‍ഷകദിനം ആചരിക്കുമ്പോള്‍ ഓണ്‍ലൈന്‍ എഡിഷനില്‍ പുതുതായി സ്ഥാനമേല്‍ക്കുന്ന മന്ത്രിമാര്‍ക്കുവേണ്ടി ആ ഇടം നീക്കിവെച്ചിരിക്കുന്നു. മറ്റു പത്രങ്ങളില്‍ കര്‍ഷകദനാചരണം ചവറ്റു കൊട്ടയില്‍.
എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
കര്‍ഷകരെ ആദരിക്കുവാനും പരിഹസിക്കുവാനും ഒരു ദിനം കൂടി പിറക്കുന്നു. വേള്‍ഡ് ട്രയിഡ് ഓര്‍ഗനൈസേഷനും ആസിയാനും പിന്നെ കേന്ദ്ര സംസ്ഥന സര്‍ക്കാരുകളും മാത്രമല്ല പഞ്ചായത്തുതലം വരെയും നമ്മള്‍‌ക്കെല്ലാം അന്നം തരുന്ന മണ്ണിനെപ്പോലും പിഴിഞ്ഞെടുത്ത് വരും തലമുറയെ നിത്യരോഗികളായി മാറ്റുവാന്‍ രാസ, കള, കുമിള്‍, കീടനാശിനികള്‍ വിതറുവാന്‍ സഹായിക്കുന്ന കൃഷിശാസ്ത്രജ്ഞന്മാരെയും മണ്ണിനെ ജീവനില്ലാതാക്കുവാന്‍ ഗതികേട്കൊണ്ട് കൂട്ടുനില്‍ക്കുന്ന കര്‍ഷകരെയും ഒരിക്കല്‍ക്കൂടി ഓര്‍ക്കാം. കാര്‍ഷികോത്പന്നങ്ങളെ നിത്യോപയോഗസാധനങ്ങളുടെ പട്ടികയില്‍‌പ്പെടുത്തി അതിന്റെ വിലവര്‍ദ്ധനയാണ് ശമ്പളവര്‍ദ്ധനവിന് അടിസ്ഥാനമെന്ന് കള്ളം പറഞ്ഞ് 25 വര്‍ഷം കൊണ്ട് 14 ഇരട്ടി ശമ്പളവര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ നെല്ലറകളെ നശിപ്പിച്ചും നാളികേരവൃക്ഷങ്ങള്‍ക്ക് അന്ത്യം കുറിച്ചും മണ്ണിനെ കൊന്നും ഓരോ തലമുറയും വീതം വെയ്ക്കുന്ന കൃഷി ഭൂമികള്‍ വിസ്തൃതി കുറച്ചും എന്ത് കര്‍ഷകദിനം? എന്നിട്ട് കര്‍ഷകരെക്കൊണ്ടുതന്നെ കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിപ്പോയി എന്ന് പറയിക്കും. കലികാലം എന്നല്ലാതെ എന്താ പറയുക.
നമ്മെക്കൊണ്ട് നഷ്ടകൃഷിചെയ്യിച്ചും, ലാഭം തേടി പുതു വിളകള്‍ തേടിച്ചും, കുറച്ച്പേര്‍ക്ക് സബ്സിഡിയും ആനുകൂല്യങ്ങളും ലഭ്യമാക്കിയും, ഖജനാവിലെ പൊതുജനം നല്‍കിയ നികുതിപ്പണം പാഴാക്കുമ്പോള്‍ ഏതെങ്കിലും ഒരു കൃഷിഭവന് അതിന്റെ പ്രവര്‍ത്തന നേട്ടം വിവരിക്കാനുണ്ടാകുമോ? വിളവൂര്‍ക്കല്‍ കൃഷിഭവനില്‍നിന്ന് എനിക്ക് ക്ഷണമൊന്നും കിട്ടിയില്ല എങ്കിലും എനിക്ക് അവരുടെ ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്നുണ്ട്. പല കര്‍ഷകരെയും ആദരിക്കുകയല്ലെ.
ഞാനവിടെ ചെന്നതുകൊണ്ടാവാം കൃഷിഓഫീസര്‍ ജൈവകൃഷിയെപ്പറ്റി പറയാന്‍ തയ്യാറായത്. താഴെ കാണുന്നത് ഇമേജ് ആണ്. അതില്‍ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക.