ശനിയാഴ്‌ച, ഫെബ്രുവരി 12, 2011

GM Rubber ഒരു തുറന്ന ചര്‍ച്ച


2011 ഫെബ്രുവരി 11 ന് കോട്ടയം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചര്‍ച്ച കേള്‍ക്കുവാന്‍ അവസരമൊരുക്കുന്നു.
മുന്‍ ബയോഡൈവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ. വി.എസ്. വിജന്‍ സംസാരിക്കുന്നു

റബ്ബര്‍ ബോര്‍ഡ് മെംബര്‍ ശ്രീ സിബി മോനിപ്പള്ളി സംസാരിക്കുന്നു


എസ്. ഉഷ (തണല്‍) സംസാരിക്കുന്നു.


ശ്രീധര്‍ (തണല്‍) സംസാരിക്കുന്നു


സ്ഥിതിവിവര കണക്കുകളിലൂടെ കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചും മാധ്യമങ്ങളിലൂടെ വ്യാപരിവില പ്രസിദ്ധീകരിപ്പിച്ച് വിപണിവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കിയും ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കണ്‍മതി സമ്പ്രദായത്തിലൂടെ കര്‍ഷകരെ കബളിപ്പിച്ചും അനാവശ്യ കയറ്റുമതി ഇറക്കുമതികള്‍ പ്രോത്സാഹിപ്പിച്ചും മണ്ണില്‍ നിന്നും മരങ്ങളില്‍ നിന്നും അമിത പോഷക ചൂഷണം നടത്തിയും നാളിതുവരെ നടത്തിയ ചതികള്‍ക്കപ്പുറം മറ്റൊരു ചതി ജനിതകമാറ്റം വരുത്തിയ റബ്ബര്‍. റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണകേന്ദ്രത്തിന് ചെയ്യാന്‍ എത്രയോ നല്ല കാര്യങ്ങളുണ്ട്. ഒരു ഗുണനിലവാര നിര്‍ണയം നടത്തുവാന്‍ പുതുപുത്തന്‍ ടെക്നോളജികളുടെ (കമ്പ്യൂട്ടറൈസ്ഡ് ഗ്രേഡിംഗ് സിസ്റ്റം) സഹായത്താല്‍ മുന്തിയ ഗ്രേഡും വിലയും ഉറപ്പാക്കുവാനും മിതമായ ലാഭത്തില്‍ വാങ്ങിയ ഗ്രേഡില്‍ വില്‍ക്കുവാന്‍ കഴിയുന്ന വിപണിയും അതിലൂടെ ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ ഉണ്ടാക്കുവാനും സഹായകമാകും. ലാറ്റെക്സി‌ന്റെയും ഷീറ്റുകളുടെയും സ്ക്രാപ്പിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ റബ്ബര്‍ മരങ്ങളുടെ ആയുസ്സ് വര്‍ദ്ധിക്കുകയും, ഉല്പാദന ക്ഷമതയും, കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിക്കുകമാത്രമല്ല റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും കുറയും. സൂഷ്മ അതിസൂഷ്മ മൂലകങ്ങളുടെ ആവശ്യാനുസരണമുള്ള ലഭ്യതയും നിയന്ത്രിതമായ ടാപ്പിംഗും പട്ടമരപ്പിന് പരിഹാരം മാത്രമല്ല മരങ്ങളില്‍വെച്ച് മുന്തിയ ജലസംഭരണശേഷിയുള്ള സൈലത്തിന്റെ സഹായത്താല്‍ വരള്‍ച്ചയെ തരണം ചെയ്ത് ഉത്പാദനവര്‍ദ്ധനയോടെ സുസ്ഥിര കൃഷിയും ഉറപ്പാക്കുകയും ചെയ്യാം. അതോടൊപ്പം ആടുമാട് വളര്‍ത്തലും ജൈവവളലഭ്യതയും അതിലൂടെ റബ്ബര്‍ കൃഷി കൂടുതല്‍ ആദായകരവുമാക്കാം.

ശനിയാഴ്‌ച, ജനുവരി 08, 2011

കൃഷി ഓഫീസര്‍ക്ക് ശരിക്കും എന്താണ് പണി?

2011 ജനുവരി 9 ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

ജൈവകൃഷി റബ്ബര്‍ തോട്ടത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ആരംഭിക്കുന്നത് 2005 മുതലാണ്. അതിന് പ്രേരകമായത് പട്ടമരപ്പ് വന്ന റബ്ബര്‍ മരങ്ങളില്‍ പുതുപട്ട ചുരണ്ടി നോക്കിയാല്‍ പച്ചനിറം കാണുന്നില്ല എന്ന അറിവിന് ബദലായി ഡോ. തോമസ് വര്‍ഗീസ് എന്ന സോയില്‍ സയന്‍സ് ശാസ്ത്രജ്ഞന്റെ നിര്‍ദ്ദേശപ്രകാരം മഗ്നീഷ്യം സല്‍ഫേറ്റ് ഉണങ്ങിയ ഇലകള്‍ ചുട്ടുകരിച്ച ഭാഗത്ത് വിതറിയപ്പോള്‍ ലഭിച്ച അനുഭവമായിരുന്നു. അതുകൊണ്ടുതന്നെയാണ് സെക്കന്‍ഡറി തിക്കനിംഗ് ഓഫ് ഡൈകോട് സ്റ്റെം എന്ന ലേഖനം തിരുമല ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മിനി എന്ന ബോട്ടണി ടീച്ചറെക്കൊണ്ട് എഴുതിക്കുവാനും മനസിലാക്കുവാനും മറ്റുള്ളവര്‍ക്കായി പ്രസിദ്ധീകരിക്കുവാനും സാധിച്ചതും. കര്‍ഷകനും ശാസ്ത്രജ്ഞനും തമ്മിലുള്ള അകലം കുറഞ്ഞുകിട്ടിയത് തന്റെ കൂടുതല്‍ പഠനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും കാരണമായി എന്ന് കാലം തെളിയിച്ചു. റബ്ബര്‍ മരങ്ങളെ നാശത്തില്‍ നിന്ന് കരകയറ്റുവാന്‍ ബയോഗ്യാസ് സ്ലറിയ്ക്ക് സാധിച്ചു. ഒപ്പം പലതരം രോഗങ്ങള്‍ നേരിട്ടിരുന്ന തന്റെ പശുകള്‍ക്ക് ആരോഗ്യം വീണ്ടെടുക്കുവാനും മഗ്നീഷ്യം കലര്‍ന്ന ജൈവപാല്‍ ഭക്ഷിക്കുന്നതിലൂടെ തനിക്ക് ബ്ലഡ്പ്രഷറും ഡയബറ്റിക്സും ഇല്ല എന്ന് സ്വയം തെളിയിക്കുന്നു. വയറുനിറയെ പായസം കഴിച്ചാലോ രണ്ടുനേരം വിശന്നിരുന്നാലോ 62 -ാം വയസിലും ഒരു പ്രശ്നവും ഇല്ല എന്നതുതന്നെയാണ് ബ്ലഡ് ടെസ്റ്റിനേക്കാള്‍ മികച്ച സെല്‍ഫ് ടെസ്റ്റ്.